ഗോമാംസത്തിന്റെ പേരിൽ സ്ത്രീകൾക്കു മർദനം: ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
Thursday, July 28, 2016 12:24 PM IST
മൻഡ്സുർ(മധ്യപ്രദേശ്): ഗോമാംസം കൊണ്ടുപോയെന്ന സംശയത്തിന്റെ പേരിൽ മധ്യപ്രദേശിലെ മൻഡ്സുർ റെയിൽവേ സ്റ്റേഷനിൽ രണ്ടു മുസ്ലിം സ്ത്രീകൾക്കു മർദനമേറ്റതുമായി ബന്ധപ്പെട്ടു നാല് ബജ്റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

റെയിൽവേ സ്റ്റേഷനിലേക്കു വരുന്നതിനിടെ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുനിർത്തി കൈവശമുള്ളത് എന്താണെന്ന് അന്വേഷിക്കുകയായിരുന്നുവെന്നു സ്ത്രീകൾ വിശദീകരിച്ചു. പോത്തിറച്ചിയാണെന്നു പറഞ്ഞെങ്കിലും ഗോമാംസമാണെന്ന നിലപാടിലായിരുന്നു ബജ്റംഗ്ദൾ പ്രവർത്തകർ. എങ്കിൽ ഡോക്ടറെക്കൊണ്ടു പരിശോധിപ്പിക്കാമെന്നായി യുവതികൾ. അതും സമ്മതിക്കാതെ മർദനം തുടരുകയായിരുന്നുവെന്നും സ്ത്രീകൾ പറഞ്ഞു. പ്രതിഷേധിക്കാനൊരുങ്ങിയപ്പോൾ പോലീസുകാരും മർദനം തുടങ്ങിയെന്ന് ഇരുവരും വിശദീകരിച്ചു.


സൽമ മേവാതി(35), ഷാമിം അക്‌തർ ഹുസൈൻ(30) എന്നിവർക്കാണു മർദനമേറ്റത്. പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നു നടത്തിയ ശാസ്ത്രീയപരിശോധനയിൽ പോത്തിറച്ചിയാണെന്നു ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ പോലീസ് കേസ് ഒഴിവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.