ബിഹാർ റാങ്ക് കുംഭകോണം: ലാൽകേശ്വർ റിമാൻഡിൽ
Tuesday, June 21, 2016 12:43 PM IST
പട്ന: ബിഹാർ റാങ്ക് കുഭകോണ കേസിൽ അറസ്റ്റിലായ മുൻ ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ചെയർമാൻ ലാൽകേശ്വർ പ്രസാദ് സിംഗിനെയും ഭാര്യ ഉഷ സിംഗിനെയും വിജിലൻസ് കോടതി 14 ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ വാരാണസിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു.

ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച ബന്ധുക്കളായ രാഗവേന്ദ്രസിംഗ്, പ്രതാപ് ജയ്സ്വാൾ എന്നിവരെയും കോടതി റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.