വിദേശ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവം: നാലുപേര്‍കൂടി പിടിയില്‍
Saturday, February 6, 2016 12:30 AM IST
ബംഗളൂരു: ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍കൂടി പോലീസ് പിടിയിലായി. ഇതോടെ കേസില്‍ പോലീസ് ഒമ്പതുപേരെ അറസ്റ് ചെയ്തു. വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ബാബു, കോണ്‍സ്റബിള്‍ മഞ്ജുനാഥ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കൃത്യവിലോപത്തിനാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം വിദേശവിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തട്ടി സോളദേവഹള്ളി ഗണപതിനഗറില്‍ ശബ്ന താജ്(35) മരിച്ചതിനെത്തുടര്‍ന്നാണു ജനക്കൂട്ടം അക്രമം നടത്തിയത്. ഭര്‍ത്താവിനൊപ്പം റോഡിലൂടെ നടന്നുപോകുമ്പോഴാണു സുഡാന്‍ സ്വദേശിയുടെ കാര്‍ ഇടിച്ചു ശബ്ന മരിച്ചത്. അപകടമുണ്ടാക്കിയ സുഡാന്‍കാരന്റെ സുഹൃത്താണെന്നു തെറ്റിദ്ധരിച്ചാണ്, അപകടവിവരം അറിയാതെ അതുവഴിയെത്തിയ ടാന്‍സാനിയന്‍ യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തുകയും അവരെ വലിച്ചു പുറത്തേക്കിട്ടു മര്‍ദിച്ചു വിവസ്ത്രയാക്കുകയും ചെയ്തത്. ബംഗളൂരുവില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.