ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
Monday, October 5, 2015 12:38 AM IST
ചന്ദൌലി: മോട്ടോര്‍സൈക്കിളിലെത്തിയ അജ്ഞാതര്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊലപ്പെടുത്തി. പ്രാദേശിക വാര്‍ത്താ ചാനലിലെ ജീവനക്കാരനായ ഹേമന്ത് യാദവ്(45)ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. യാദവിന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തതായി ചന്ദൌലി പോലീസ് സൂപ്രണ്ട് അമിത് വര്‍മ പറഞ്ഞു.

നാലു മാസത്തിനിടെ ഇതു മൂന്നാം തവണയാണു യുപിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണമുണ്ടാകുന്നത്. ജൂണില്‍ മാധ്യമപ്രവര്‍ത്തകനായ ജാഗേന്ദ്ര സിംഗിനെ(50) വീട് റെയ്ഡ് ചെയ്യുന്നതിനിടെ തീകൊളുത്തി കൊലപ്പെടു ത്തിയിരുന്നു.

പോലീസുകാരാണു കൊലപ്പെടുത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതിനു പിന്നാലെ യുപി മന്ത്രിയുള്‍പ്പെടെ ആറു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. എന്നാല്‍, പിന്നീടു നടപടിയൊന്നുമുണ്ടായില്ല. ജൂണ്‍ എട്ടിന് ജാഗേന്ദ്ര മരിച്ചു. മന്ത്രിയുടെ അനധികൃത ഭൂമി ഇടപാടും ഖനി ഇടപാടും സംബന്ധിച്ച് ജാഗേന്ദ്ര ഫേസ്ബുക്കില്‍ പോസ്റ് ഇട്ടതു വിവാദമായിരുന്നു.


ബറേലി ജില്ലയില്‍ ഒരു പ്രാദേശിക ഹിന്ദി ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ സഞ്ജയ് പഥകിനെ(42) അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്നു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതു രണ്ടുമാസം മുമ്പാണ്.

ചിത്രകൂട് ജില്ലയില്‍ അനധികൃത ഖനി മാഫിയയ്ക്കെതിരേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു മറ്റൊരു മാധ്യമപ്രവര്‍ത്തകനും സമാനമായ സാഹചര്യത്തില്‍ കൊല്ല പ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.