ബീഫില്‍ ഉടക്കി കേന്ദ്ര മന്ത്രിമാര്‍
Thursday, May 28, 2015 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ നേര്‍ക്കുനേര്‍. ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന യ്ക്കെതിരേ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണു രംഗത്തെത്തിയത്.

താന്‍ ബീഫ് കഴിക്കുമെന്നും ആരാണു തടയുന്നതെന്നുമായിരുന്നു കിരണ്‍ റിജിജു ഇന്നലെ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ പറഞ്ഞത്. നഖ്വിയുടെ പ്രസ്താവനയ് ക്കെതിരേ രൂക്ഷ ഭാഷയിലാണ് കിരണ്‍ റിജിജു തന്റെ നാട്ടില്‍ പ്രതികരിച്ചത്. ഇത്തരം പ്രസ്താവനകള്‍ അസ്വീകാര്യമാണ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നിരിക്കലും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ എപ്പോഴും ഉള്‍ക്കൊള്ളാനാവണം എന്നില്ല. മറ്റൊരാളുടെ ജീവിത ശൈലികളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഓരോരുത്തരും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കണം. വിശ്വാസങ്ങളെയും ആചാരങ്ങളെയും തടയാന്‍ ശ്രമിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ബീഫ് കഴിച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്നു കരുതുന്നവര്‍ക്കു പാക്കിസ്ഥാനിലേക്കോ മറ്റ് അറബ് രാജ്യങ്ങളിലേക്കോ ബീഫ് ലഭിക്കുന്ന മറ്റു സ്ഥലങ്ങളിലേക്കോ പോകാമെന്നും ഇവിടത്തെ മുസ്ലിംകള്‍പോലും ഗോവധത്തിനെതിരാണെന്നും ആയിരുന്നു മുക്താര്‍ അബ്ബാസ് നഖ് വിയുടെ വിവാദ പ്രസ്താവന.

നഖ്വിയുടെ പരാമര്‍ശത്തെ രൂക്ഷ വിമര്‍ശനവുമായി ആദ്യം ഫേസ്ബുക്കിലൂടെ ജസ്റീസ് മാര്‍ക്കണ്ഠേയ കട്ജുവാണു രംഗത്തെത്തിയത്. താന്‍ ഹിന്ദുവാ ണെന്നും ബീഫ് കഴിക്കാറുണ്െടന്നും ഇനിയും കഴിക്കുമെന്നും അതില്‍ ഒരു തെറ്റുമില്ലെന്നുമായിരുന്നു കട്ജുവിന്റെ പ്രതികരണം. ലോകത്തെ 90 ശതമാനം പേരും ബീഫ് കഴിക്കുന്നു. അവരെല്ലാം പാപികളാണോ, പശു നമ്മുടെ മാതാവല്ല, ഒരു മൃഗത്തിന് എങ്ങനെയാണ് മനുഷ്യന്റെ അമ്മയാകാനാവുക എന്നും അതുകൊണ്ടാണ് നഖ്വി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 90 ശതമാനം പേരും വിഡ്ഢികളാണെന്ന് താന്‍ പറയുന്നതെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.