ജാട്ട് സംവരണം: സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രം അപ്പീല്‍ നല്‍കും
ജാട്ട് സംവരണം: സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രം അപ്പീല്‍  നല്‍കും
Monday, March 30, 2015 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജാട്ട് സമുദായത്തിനു പിന്നോക്ക സംവരണം നല്‍കാനുള്ള മുന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കോടതി വിധിയെത്തുടര്‍ന്നു സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷാഫലം യുപിഎസിക്കു പുറത്തു വിടാനാവാത്തതു പരിഗണിച്ചാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കാനാണു കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഫലം തയാറായിട്ടുണ്െടങ്കിലും സംവരണം റദ്ദാക്കി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നു കേന്ദ്രത്തോട് യുപിഎസ്സി ആരാഞ്ഞിരിക്കുകയാണ്.

കോടതിവിധിക്കെതിരേ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജാട്ട് സമുദായ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര, നിയമ, സാമൂഹ്യനീതി മന്ത്രാലയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു കൂടിയാലോചന നടത്തിയത്.


കഴിഞ്ഞ 17നാണു ജാട്ട് സംവരണം റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. പിന്നോക്കവിഭാഗക്കാരെ കണ്െടത്തുന്നതിനും സംവരണം നല്‍കുന്നതിനും ജാതി മാത്രം അടിസ്ഥാനമാക്കരുതെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

ജാതി പ്രധാനപ്പെട്ടതാണ്; എന്നാല്‍, സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ സാഹചര്യങ്ങളും സംവരണത്തിനായി പരിഗണിക്കണമെന്നും ജസ്റീസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.