ആപ്പില്‍ അടിയുടെ പൂരം; നിര്‍ണായക രാഷ്ട്രീയകാര്യ സമിതി ഇന്ന്
ആപ്പില്‍ അടിയുടെ പൂരം; നിര്‍ണായക രാഷ്ട്രീയകാര്യ സമിതി ഇന്ന്
Saturday, March 28, 2015 12:04 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: വന്‍ഭൂരിപക്ഷം നല്‍കി അധികാരത്തിലെത്തിച്ച ഡല്‍ഹി ജനതയെ പ്രതിസന്ധിയിലാക്കി ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം മൂര്‍ഛിച്ചു. പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രാജിസന്നദ്ധത പ്രകടിപ്പിച്ചു കേജരിവാളിനെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചു പത്രസമ്മേളനം നടത്തി. തൊട്ടു പിന്നാലെ തന്നെ പ്രത്യാരോപണങ്ങളുമായി കേജരിവാള്‍ പക്ഷം പത്രസമ്മേളനത്തിലൂടെ തന്നെ മറുപടി നല്‍കി. യാദവിന്റെയും ഭൂഷന്റെയും പാര്‍ട്ടിയിലെ ഭാവി നിശ്ചയിക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതി ഇന്നു ചേരാനിരിക്കെയാണ് ഇന്നലെ നേതാക്കള്‍ പരസ്യ വെല്ലുവിളികളും പഴിചാരലുമായി രംഗത്തിറങ്ങിയത്. നേരത്തേ ആരംഭിച്ച ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ അനുസരിച്ച് ഇന്നത്തെ യോഗം പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തും.

പാര്‍ട്ടിക്കുള്ളിലെ അരവിന്ദ് കേജരിവാളിന്റെ ഏകാധിപത്യമാണു പ്രധാനമായും യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ മുന്നോട്ടുവച്ച അഞ്ച് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായാല്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ തയാറാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി. അജ്ഞാത കമ്പനികളില്‍നിന്നു പാര്‍ട്ടിക്കു ഫണ്ട് ലഭിച്ചത്, എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമം നടത്തിയത്, പാര്‍ട്ടി എംഎല്‍എ യുടെ ഗോഡൌണില്‍നിന്നു മദ്യം പിടിച്ചത്, നിയമമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന അവശ്യങ്ങള്‍.


ആം ആദ്മി പാര്‍ട്ടിയുടെ ജന നത്തിലേക്കു നയിച്ച സമരങ്ങളുടെ ആത്മാവു സംരക്ഷിക്കാനാണു തങ്ങളുടെ ശ്രമമെന്നു യാദവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.