ശാരദ ചിട്ടി കുംഭകോണം: മിത്രയുടെ കസ്റഡി നീട്ടി
ശാരദ ചിട്ടി കുംഭകോണം:  മിത്രയുടെ കസ്റഡി നീട്ടി
Saturday, December 20, 2014 12:29 AM IST
കോല്‍ക്കത്ത: ശാരദ ചിട്ടി അഴിമതിക്കേസില്‍ അറസ്റിലായ പശ്ചിമബംഗാള്‍ കായികമന്ത്രി മദന്‍ മിത്രയുടെ ജൂഡീഷല്‍ കസ്റഡി കാലാവധി ആലിപുര്‍ കോടതി ജനുവരി രണ്ടുവരെ നീട്ടി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12നാണ് മദന്‍ മിത്ര അറസ്റിലായത്. ഡിസംബര്‍ 13 മുതല്‍ 16 വരെ സിബിഐ കസ്റഡിയിലായിരുന്ന മദന്‍ മിത്രയെ സിബിഐയുടെ അനുവാദത്തോടെയാണു ജുഡീഷല്‍ കസ്റഡിയില്‍ വിട്ടത്.

ശാരദ ചിട്ടിഫണ്ട് എംഡി സുദിപ്ത സെന്നിന്റെ നിയമോപദേഷ്ടാവ് നരേഷ് ബട്ടോലിയയുടെ ജുഡീഷല്‍ കസ്റഡിയും ജനുവരി രണ്ടുവരെ നീട്ടി. ഇരുവരും അന്നു കോടതിയില്‍ ഹാജരാകണം.

അറസ്റിലായ മറ്റു പ്രതികളെ ചോദ്യംചെയ്യാന്‍ അനുമതി നല്കണമെന്ന സിബിഐയുടെ അപേക്ഷയില്‍ ഡിസംബര്‍ 31നു കോടതി വാദം കേള്‍ക്കും. മുന്‍ പോലീസ് ചീഫ് രജത് മജുംദാര്‍, വ്യാപാരി സന്ദിര്‍ അഗര്‍വാള്‍, ആസാമീസ് ഗായകന്‍ സദാനന്ദ ഗോഗോയി, ഈസ്റ് ബംഗാള്‍ ഉദ്യോഗസ്ഥന്‍ ദേബബ്രത സര്‍ക്കാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശ്രിന്‍ജോയി ബോസ് എന്നിവരെയാണു സിബിഐ ഇനി ചോദ്യംചെയ്യാനുള്ളത്.

അതേസമയം, മദന്‍ മിത്രയെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പാര്‍ഥ ചാറ്റര്‍ജി, രാജ്ഭവനില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സന്ദര്‍ശിച്ചു നിവേദനം നല്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ തെരഞ്ഞു പിടിച്ച് അറസ്റ് ചെയ്യുകയാണെന്നു നിവേദനത്തില്‍ പറയുന്നു.


സിപിഎമ്മിന്റെ കാലത്താണു സംസ്ഥാനത്തു ചിട്ടിക്കമ്പനികള്‍ ഉണ്ടായതെങ്കിലും അവരാരും പ്രതികളാവാത്തതെന്താണെന്നു ചാറ്റര്‍ജി ചോദിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണു സിബിഐ അന്വേഷണം തുടങ്ങിയത്. എന്നാല്‍, ഇതുവരെ സിപിഎം നേതാക്കളെ ചോദ്യംചെയ്തിട്ടില്ല. മദന്‍ മിത്രയെ അറസ്റ് ചെയ്യുകയാണെന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയെയും സ്പീക്കറെയും സിബിഐ അറിയിച്ചിരുന്നില്ല. ഇക്കാര്യം താനും അറിഞ്ഞിരുന്നില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു.

പഞ്ചായത്ത് മന്ത്രി സുബ്രത മുഖര്‍ജി, ഊര്‍ജമന്ത്രി മനീഷ് ഗുപ്ത, ആരോഗ്യ-കുടുംബാസൂത്രണ മന്ത്രി സാഷി പാന്‍ഡ, നിയമമന്ത്രി ചന്ദ്രിമ ബട്ടാചാര്യ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.