റബര്‍ കൃഷി സംരക്ഷണത്തിന് 1,000 കോടിയുടെ കേന്ദ്രസഹായം ലഭ്യമാക്കണം: ജോസ് കെ. മാണി
റബര്‍ കൃഷി സംരക്ഷണത്തിന് 1,000 കോടിയുടെ  കേന്ദ്രസഹായം ലഭ്യമാക്കണം: ജോസ് കെ. മാണി
Thursday, November 27, 2014 12:28 AM IST
ന്യൂഡല്‍ഹി. റബര്‍ കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കാന്‍ 1000 കോടിയുടെ കേന്ദ്രസഹായം വിലസ്ഥിരതാ ഫണ്ടില്‍ നിന്നു ലഭ്യമാക്കണമെന്നും, റബര്‍ ഇറക്കുമതി അടിയന്തരമായി നിര്‍ത്തലാക്കണമെന്നും ജോസ് കെ. മാണി എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

2011 ല്‍ കിലോയ്ക്ക് 240 രൂപയോളം വിലയുണ്ടായിരുന്ന സ്വാഭാവിക റബറിനു ഇപ്പോള്‍ വെറും 114 രൂപയേ ഉള്ളൂ. രാജ്യത്തെ റബര്‍ ഉത്പാദത്തിന്റെ 90 ശതമാവും കേരളത്തില്‍ നിന്ന് ആയതിനാല്‍ വിലത്തകര്‍ച്ച സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചിരിക്കുകയാണ്.

11 ലക്ഷത്തോളം വരുന്ന ചെറുകിട നാമമാത്രകര്‍ഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തി. റബര്‍ കര്‍ഷകരും, തൊഴിലാളികളും ഉപജീവനത്തിനായി കൃഷി ഉപേക്ഷിച്ച് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ കാര്‍ഷിക വ്യാവസായികമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.


വാണിജ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിനു പുറമെ ഏകദേശം 1.48 ലക്ഷം മെട്രിക് ടണ്‍ റബറാണ് ഓരോ വര്‍ഷവും ആവശ്യമുള്ളത്. എന്നാല്‍ 3 ലക്ഷം മെട്രിക് ടണ്‍ റബറാണ് വര്‍ഷാ വര്‍ഷവും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്.

അനിയന്ത്രിതമായ ഈ ഇറക്കുമതിയാണ് റബര്‍വിലയെ ഇത്രകണ്ട് തകര്‍ച്ചയിലേക്കു നയിച്ചത്. അതിനാല്‍ റബര്‍ വില സ്ഥിരത കൈവരിക്കുന്നത് വരെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കണമെന്നും കര്‍ഷകര്‍ക്കു സാമ്പത്തിക പാക്കേജായി 1000 കോടി രൂപ ഉടന്‍ അുവദിക്കണമെന്നും ജോസ് കെ. മാണി എംപി ഇന്നലെ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.