നെഹ്റുവിനു പകരം പട്ടേലായിരുന്നുവെങ്കില്‍ കാഷ്മീരിനെ സംരക്ഷിക്കുമായിരുന്നു: അമിത് ഷാ
നെഹ്റുവിനു പകരം പട്ടേലായിരുന്നുവെങ്കില്‍ കാഷ്മീരിനെ സംരക്ഷിക്കുമായിരുന്നു: അമിത് ഷാ
Thursday, September 18, 2014 12:19 AM IST
ബിദാര്‍(കര്‍ണാടക): ജവഹര്‍ലാല്‍ നെഹ്റുവിനു പകരം സര്‍ദാര്‍ വല്ലഭഭായി പട്ടേലായിരുന്നു കാഷ്മീര്‍ പ്രശ്നം കൈകാര്യം ചെയ്തിരുന്നതെങ്കില്‍ കാഷ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്റെ കൈവശമെത്തില്ലായിരുന്നുവെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

കാഷ്മിരിനുവേണ്ടിയുള്ള ഭരണഘടനയിലെ 370-ാം വകുപ്പ് ഉണ്ടായിരിക്കില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഇന്നും കാഷ്മീരിന്റെ വലിയൊരു ഭാഗം പാക്കിസ്ഥാന്റെ പക്കലാണ്. പ്രശ്നം കൈകാര്യംചെയ്തതു പട്ടേലായിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ മറിച്ചാകുമായിരുന്നുവെന്നു പറയാന്‍ തനിക്കു മടിയൊന്നുമില്ലെന്നു വടക്കന്‍ കര്‍ണാടകയിലെ ബിദാറില്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്ന ചടങ്ങിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കവേ അമിത് ഷാ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഫലത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിരാശയില്ല. നാലു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കുക എന്ന അജന്‍ഡ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.