കേജരിവാളിന്‍റെ ഇടക്കാലജാമ്യത്തിൽ സുപ്രീംകോടതി തീരുമാനം നാളെ
കേജരിവാളിന്‍റെ ഇടക്കാലജാമ്യത്തിൽ സുപ്രീംകോടതി തീരുമാനം നാളെ
Wednesday, May 8, 2024 1:58 AM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇന്നലെ സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചില്ല. ജാമ്യം ലഭിച്ചാൽ കേജരിവാൾ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കരുതെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇടക്കാലജാമ്യം നൽകിയാൽ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കരുത്. മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചാൽ അതു കലഹത്തിലേക്ക് നയിക്കുമെന്നും കേജരിവാളിന്‍റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയോട് സുപ്രീംകോടതി വ്യക്തമാക്കി. ഇടക്കാലജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ഇടക്കാലജാമ്യം അനുവദിക്കരുതെന്ന് ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും സാധാരണ പൗരനും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഒന്നര വർഷമായി ഇഡി കേജരിവാളിനെതിരേ നടപടി സ്വീകരിച്ചില്ല. ഇപ്പോൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ പേരിൽ ജാമ്യം അനുവദിക്കുന്നത് ശരിയല്ല.

അഴിമതി നടത്തിയ വ്യക്തിയാണ് കേജരിവാളെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കേജരിവാളിന് ജാമ്യം നൽകിയാൽ മറ്റുള്ളവരും ഈ ആവശ്യവുമായി രംഗത്തെത്തുമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. മദ്യനയക്കേസിൽ സാന്പത്തിക തട്ടിപ്പ് ആരോപിച്ച് ഇഡി അറസ്റ്റ് ചെയ്തതിനെതിരേയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജരിവാൾ നിലവിൽ തിഹാർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിലാണ്.

അതേസമയം, മുഖ്യമന്ത്രിയുടെ ചുമതല കേജരിവാൾ നിർവഹിച്ചില്ലെങ്കിലും ഡൽഹിയിൽ ഭരണപ്രതിസന്ധിയുണ്ടാകില്ല. ഇഡി അറസ്റ്റ് ചെയ്യുന്നതിന് മുന്പുതന്നെ കേജരിവാൾ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് വീതിച്ചുനൽകിയിരുന്നു.

ജുഡീഷൽ കസ്റ്റഡി 20 വരെ നീട്ടി

ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്‍റെ ജുഡീഷൽ കസ്റ്റഡി കാലാവധി ഈ മാസം 20 വരെ നീട്ടി. റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി കവേരി ബവേജയാണ് ജുഡീഷൽ കസ്റ്റഡി കാലാവധി നീട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.