ബിഎസ്പി നേതാവിന്റെ വധം: രണ്ടു പേര്‍ പടിയില്‍
Tuesday, April 2, 2013 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. ഫാം ഹൌസിലെത്തി ഭരദ്വാജിനെ വെടിവച്ച പുരുഷോത്തം റാണ സുനില്‍ മന്ന എന്നിവരെയാണ് അറസ്റ് ചെയ്തത്. പട്യാല കോടതിയില്‍ കീഴടങ്ങാനെത്തവേ കോടതിക്കു പുറത്തുവച്ചാണു പോലീസ് പിടികൂടിയതും മജിസ്ട്രേറ്റിന്റെ ഉത്തരവു പ്രകാരം അറസ്റ് രേഖപ്പെടുത്തിയതും.

2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും വലിയ ധനികനായ വ്യവസായി ദീപക് ഭരദ്വാജിനെ മാര്‍ച്ച് 26നാണു ഫാംഹൌസില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തിയത്. സ്കോഡ കാറിലെത്തി വെടിവയ്പു നടത്തിയ ഇവരുടെ ചിത്രം സിസിടിവി കാമറയില്‍നിന്നു തന്നെ പോലീസിനു ലഭിച്ചിരുന്നു.

സംഭവത്തിനുശേഷം ഒളിസങ്കേതത്തിലായിരുന്ന പ്രതികളെ പുറത്തെത്തിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇവര്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതും രഹസ്യവിവരത്തെത്തുടര്‍ന്നു കോടതിക്കു പുറത്തുവച്ചു തന്നെ പോലീസ് പിടികൂടിയതും. എന്നാല്‍, സുനില്‍ മന്ന എന്നയാള്‍ പോലീസിനെ വെട്ടിച്ചു മജിസ്ട്രേറ്റിന്റെ മുന്നിലെത്തിയെങ്കിലും ഇയാളുടെ വാക്കുകള്‍ കേള്‍ക്കാന്‍ കോടതി തയാറായില്ല.


സംഭവവുമായി ബന്ധപ്പെട്ടു കാറിന്റെ ഡ്രൈവറെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഇവര്‍ വാടകക്കൊലയാളികളാണെന്നും സംഭവത്തിനു പിന്നില്‍ അടുത്ത ബന്ധുക്കള്‍ക്കു പങ്കുണ്െടന്നുമാണു പോലീസ് പറയുന്നത്. സംഭവവത്തെത്തുടര്‍ന്ന് ഭരദ്വാജുമായി പിണങ്ങി കഴിയുന്ന ഭാര്യയെയും മൂത്ത മകനെയും പോലീസ് പലതവണ ചോദ്യംചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.