ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
Wednesday, April 24, 2024 1:22 AM IST
കൊച്ചി: പീഡനത്തിനിരയായവര്‍ക്കു ജനിച്ച കുട്ടികളെ ദത്തെടുത്താല്‍ ഡിഎന്‍എ പരിശോധന നടത്തുന്നതിന് മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി.

ഇത്തരം നടപടി കോടതികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കുട്ടികളുടെ സ്വകാര്യത കൂടി മാനിച്ചു വേണം തീരുമാനമെടുക്കാനെന്നും ജസ്റ്റീസ് കെ. ബാബു ഉത്തരവിട്ടു. കുട്ടികളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ച് മഞ്ചേരി, കട്ടപ്പന, കൊല്ലം, പാലക്കാട് കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

പീഡനക്കേസുകളില്‍ ഇരകളുടെ കുഞ്ഞുങ്ങളുടെ ഡിഎന്‍എ പരിശോധന വേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെടാറുണ്ട്. കോടതികള്‍ ഇതിനു നിര്‍ദേശിക്കുമ്പോള്‍ ജനനം സംബന്ധിച്ച രഹസ്യം ചിലപ്പോള്‍ കുട്ടികളും അവരുടെ പുതിയ രക്ഷിതാക്കളും അറിയാനിടയാകും. ഇത് ദത്തെടുക്കല്‍ നിയന്ത്രണ മാര്‍ഗരേഖയുടെ 48-ാംവകുപ്പിനു കടകവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.


അതിനാല്‍ മാനഭംഗക്കേസുകള്‍ തെളിയിക്കാന്‍ ഇത്തരം പരിശോധന അനിവാര്യമാണോയെന്നു കോടതികള്‍ പരിശോധിക്കണം. കേസ് തെളിയിക്കേണ്ടതുള്ളപ്പോള്‍ തന്നെ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നതുകൊണ്ട് വിവേചനാധികാരം ഉപയോഗിക്കണം.

ഇത്തരം കുട്ടികളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുവെന്ന് ദത്ത് കൊടുക്കുന്നതിനു മുമ്പേ ശിശുക്ഷേമ സമിതികള്‍ ഉറപ്പാക്കണം. ദത്ത് നടപടികളുടെ രഹസ്യസ്വഭാവം ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുവരുത്തണം. ദത്ത് നല്‍കിയിട്ടില്ലാത്ത കുട്ടിയാണെങ്കില്‍പ്പോലും ഡിഎന്‍എ പരിശോധനയുടെ കാര്യത്തില്‍ കോടതികള്‍ വിവേചനാധികാരം പ്രയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.