സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി പിടിയിൽ, മോഷ്‌ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു
സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം:  പ്രതി പിടിയിൽ, മോഷ്‌ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു
Monday, April 22, 2024 5:40 AM IST
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍നിന്ന് ഒരുകോടി രൂപയോളം വിലവരുന്ന വജ്ര, സ്വര്‍ണാഭരണങ്ങള്‍ കവർന്ന മോഷ്‌ടാവ് പിടിയിൽ. കുപ്രസിദ്ധ കവർച്ചക്കാരൻ, ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നറിയപ്പെടുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്നു പോലീസിന്‍റെ പിടിയിലായത്. ഇയാളിൽനിന്ന് ജോഷിയുടെ വീട്ടില്‍നിന്നു കവർന്ന ആഭരണങ്ങളും കണ്ടെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ജോഷിയുടെ പനമ്പിള്ളിനഗറിലെ ‘അഭിലാഷം’ വീട്ടില്‍ കവര്‍ച്ച നടന്നത്. മുകള്‍നിലയില്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു സെറ്റ് വജ്ര നെക്‌ലേസ്, പത്തു വജ്ര മോതിരം, 12 വജ്ര കമ്മല്‍, രണ്ട് സ്വര്‍ണ വങ്കി, പത്ത് സ്വര്‍ണമാല, പത്ത് സ്വര്‍ണ വള, പത്ത് വാച്ചുകള്‍ എന്നിവയാണു മോഷ്‌ടിച്ചത്.

സംഭവത്തില്‍ ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ പരാതിയില്‍ കേസെടുത്ത എറണാകുളം സൗത്ത് പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. ആദ്യം മോഷ്‌ടാവിന്‍റെ സിസിടിവി ദൃശ്യങ്ങളും പിന്നാലെ പ്രതി സഞ്ചരിച്ചിരുന്ന കാറിന്‍റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇതില്‍നിന്നും മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള കാറാണെന്നു വ്യക്തമായി. തുടര്‍ന്ന് മോഷ്‌ടാവിന്‍റെയും കാറിന്‍റെയും വിവരങ്ങള്‍ സൗത്ത് പോലീസ് മഹാരാഷ്‌ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ പോലീസിനു കൈമാറി. വാഹനം കേരള അതിര്‍ത്തി കടന്നതായും മംഗളൂരു ഭാഗത്തേക്ക് സഞ്ചരിക്കുന്നതായുമുള്ള വിവരം കര്‍ണാടക പോലീസിനു നല്‍കി.


ശനിയാഴ്ച വൈകുന്നേരം 4.45ന് ഉഡുപ്പി സംസ്ഥാന ടോള്‍ പ്ലാസയിലെത്തിയ കാര്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇര്‍ഫാന്‍ നിര്‍ത്താതെപോയി. തുടര്‍ന്ന് കോട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തേജസിന്‍റെ നേതൃത്വത്തില്‍ കാറിനെ പിന്തുടര്‍ന്നു.

ദേശീയപാതയില്‍ കോട്ടയില്‍വച്ച് പോലീസ് ഇര്‍ഫാന്‍റെ കാര്‍ നാലുഭാഗത്തുനിന്നും വളഞ്ഞ് പിടികൂടുകയായിരുന്നു. ഇര്‍ഫാനെ കസ്റ്റഡിയിലെടുത്ത ശേഷം കാര്‍ പരിശോധിച്ച പോലീസ് ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടെടുത്തു.

പ്രതിയെ ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്നെത്തിയ പോലീസ് സംഘത്തിന് കര്‍ണാടക പോലീസ് കൈമാറി. എറണാകുളം സൗത്ത് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇര്‍ഫാനുമായി കൊച്ചിക്ക് തിരിച്ചു. വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉഡുപ്പിയില്‍നിന്നു പ്രതി പിടിയിലായത്. ഇര്‍ഫാന്‍റെ ഭാര്യയുടെ പേരിലുള്ളതാണ് കാര്‍. തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതടക്കം കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.