കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്തിനെന്ന് യച്ചൂരി
കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്തിനെന്ന് യച്ചൂരി
Monday, April 22, 2024 5:40 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ പിണറായി വിജയനെ താഴെയിറക്കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൂജപ്പുര മൈതാനിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോദിയെയും ബിജെപിയെയും സ്ഥിരമായി എതിർക്കുന്നത് സിപിഎം ആണ്. അതേസമയം കേരളത്തിൽ കോണ്‍ഗ്രസ് എതിർക്കുന്നത് മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും ആണെന്നും യച്ചൂരി പറഞ്ഞു. മോദി മുഖ്യമന്ത്രിയായ സമയത്താണ് ബിൽക്കിസ് ബാനു ക്രൂരമായി പീഡനത്തിനിരയായത്. ബിൽക്കിസ് ബാനുവിനു വേണ്ടി പോരാടിയത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് അന്ന് ഒന്നും ചെയ്തില്ലെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.

ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിയുടെ ഒരാൾ പോലും പാർലമെന്‍റിലേക്ക് പോകില്ല. ഇന്ത്യയുടെ സന്പത്ത് കൊള്ളയടിക്കാൻ ബിജെപി പിന്തുണ നൽകുകയാണ്. മോദി സർക്കാർ ദേശീയ സന്പദ് വ്യവസ്ഥയെ തകർക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം കൂടിക്കൊണ്ടിരിക്കുന്നു.

സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്നില്ല. വർഗീയതയുടെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുകയാണ്. ഇലക്ട്രൽ ബോണ്ടിനെ എതിർത്തത് ഇടതുപക്ഷമാണെന്നും യെച്ചൂരി പറഞ്ഞു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ നടപ്പിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പല സംസ്ഥാനങ്ങളിലും ഗവർണർമാരിലൂടെ ബിജെപി അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.


രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. ഫാസിസ്റ്റ് നിയമവാഴ്ച്ചക്കെതിരേയുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രം തകർത്തു. മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടുവന്നു.

പാർലമെന്‍റിനെ നോക്കുകുത്തിയാക്കി. മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീരിനെ ബിജെപി ഇല്ലാതാക്കി. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് നിയമവാഴ്ച്ചയെ മാറ്റിമറിച്ചെന്നും യെച്ചൂരി ആരോപിച്ചു. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി വിജയൻ. ജയിലിൽ പോകാൻ തങ്ങൾക്ക് പേടിയില്ല.

ജയിലിൽ പോകാൻ പേടിയുള്ള കോണ്‍ഗ്രസുകാരാണ് ബിജെപിയിൽ ചേരുന്നത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തി. ബിജെപിക്ക് എതിരേ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.