എട്ടു ജില്ലകളില്‍ സമ്പൂര്‍ണ വെബ് കാസ്റ്റിംഗ് കവറേജ് സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
എട്ടു ജില്ലകളില്‍ സമ്പൂര്‍ണ വെബ് കാസ്റ്റിംഗ് കവറേജ് സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
Saturday, April 20, 2024 12:52 AM IST
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ടു ജില്ലകളില്‍ സമ്പൂര്‍ണ വെബ് കാസ്റ്റിംഗ് കവറേജ് സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഹൈക്കോടതിയില്‍.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇതിനായി നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും കമ്മീഷന്‍ വ്യക്തമാക്കി. ആറ്റിങ്ങലിലെ 1423 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.

വടകര ലോക്‌സഭാ മണ്ഡലത്തിലെ 264 പ്രശ്‌നബാധിത ബൂത്തുകളിലായി ഏഴു കമ്പനി കേന്ദ്രസേനയെ നിയോഗിക്കും. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇരട്ടവോട്ടുകളുടെ പട്ടിക തയാറാക്കി സ്ഥാനാര്‍ഥികള്‍ക്ക് കൈമാറുമെന്നും കമ്മീഷന്‍ അറിയിച്ചു.

വടകര മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ കള്ളവോട്ടും അക്രമങ്ങളും തടയാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്‍റെ ചീഫ് ഇലക്‌ഷന്‍ ഏജന്‍റ് കെ. പ്രവീണ്‍കുമാറും, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒന്നര ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുള്ളത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ ചീഫ് ഏജന്‍റ് വര്‍ക്കല കഹാറും നല്‍കിയ ഹര്‍ജികളിലാണ് വിശദീകരണം.

വടകരയിലെ പ്രശ്‌നബൂത്തുകളില്‍ വെബ് കാസ്റ്റിംഗും സൂക്ഷ്മനിരീക്ഷകരുടെ സേവനവും ഉണ്ടാകുമെന്ന് വിശദീകരണത്തില്‍ പറയുന്നു. കൂടാതെ, സംസ്ഥാന പോലീസ് സേനയുടെ സുരക്ഷയുമുണ്ട്. ആറ്റിങ്ങലിലെ വോട്ടെടുപ്പിനുമുമ്പ് ഇരട്ടവോട്ടുകളുടെ പട്ടിക സ്ഥാനാര്‍ഥികള്‍ക്ക് കൈമാറുമെന്നാണ് കമ്മീഷന്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.


ഈ പട്ടികയില്‍പ്പെട്ട ആരെങ്കിലും വോട്ട് ചെയ്യാനെത്തിയാല്‍ ആധികാരികത ഉറപ്പാക്കാന്‍ ഇവരുടെ ഐഡി നമ്പര്‍ കമ്മീഷന്‍റെ മൊബൈല്‍ ആപ്പിലാക്കും. തുടര്‍ന്നു സത്യപ്രസ്താവന ഒപ്പിടുവിച്ച് പ്രത്യേകം ഫോട്ടോ എടുത്തശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാനാകൂ. സംശയമുന്നയിച്ചിട്ടും പോളിംഗ് ഓഫീസര്‍ ഇടപെടാത്തപക്ഷം സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്‍റുമാര്‍ക്ക് വോട്ട് ചലഞ്ച് ചെയ്യാം.

നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ നിരന്തര നിരീക്ഷണത്തിന് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഒരുക്കങ്ങളില്‍ ഇടപെടുന്നത് നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇടയാക്കും.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ മൂവായിരത്തിലധികം ഇരട്ടവോട്ടുകള്‍ കണ്ടെത്തി ഒഴിവാക്കിയെന്നും പ്രക്രിയ തുടരുകയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.