വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വിനോദസഞ്ചാരകേന്ദ്രത്തിലെ ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു
വയനാട്ടിൽ വീണ്ടും  കാട്ടാന ആക്രമണം; വിനോദസഞ്ചാരകേന്ദ്രത്തിലെ  ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു
Saturday, February 17, 2024 3:19 AM IST
പുൽപ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. കുറുവ വിനോദസഞ്ചാരകേന്ദ്രത്തിലെ താത്കാ ലിക ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ (52) ആണ് കൊല്ലപ്പെട്ടത്.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെറിയമല ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒന്പതരയോടെയാണു പോളിനെ കാട്ടാന ആക്രമിച്ചത്. ആന്തരാവയവങ്ങൾക്കു ഗുരുതര പരിക്കേറ്റ പോളിന് മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയാണു മരിച്ചത്.

പുൽപ്പള്ളി, പനമരം ഭാഗങ്ങളിൽനിന്നു ചേകാടി റോഡിലൂടെ കുറുവ ദ്വീപിൽ സന്ദർശനത്തിന് എത്തുന്നവർക്കു മാർഗനിർദേശം നൽകുന്നതിനാണ് ചെറിയമല ജംഗ്ഷനിൽ ഇന്നലെയാണ് പോളിനെ ജോലിക്കു നിയോഗിച്ചത്. ഇവിടെ കൂട്ടമായി എത്തിയ ആനകളിലൊന്നാണ് പോളിനെ ആക്രമിച്ചത്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു. കുറച്ചകലെയുണ്ടാ യിരുന്ന തൊഴിലുറപ്പു തൊഴിലാളികൾ ഒച്ചവച്ചപ്പോഴാണ് ആന പിൻവാങ്ങിയത്. ചെറിയമല ജംഗ്ഷനിൽനിന്ന് ഏകദേശം 650 മീറ്റർ മീറ്റർ അകലെയാണ് ഇക്കോ ടൂറിസം കേന്ദ്രം. ഇവിടെനിന്ന് ഓടിയെത്തിയവരാണ് വാഹനം സംഘടിപ്പിച്ച് പോളിനെ പത്തരയോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

പരിശോധനയിൽ നില ഗുരുതരമാണെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ഉച്ചയ്ക്ക് 12. 55നാണ് പോളിനെ ഐസിയു ആംബുലൻസിൽ കോഴിക്കോട്ടേക്കു കൊണ്ടുപോയത്. ഉച്ചകഴിഞ്ഞു മൂന്നോടെ മരണം സംഭവിച്ചു. പോളിനെ മാനന്തവാടിയിൽനിന്നു കോഴിക്കോട്ടെത്തിക്കുന്നതിനു സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് ഹെലികോപ്റ്റർ ഏർപ്പെടുത്തിയിരുന്നു.


എന്നാൽ, രോഗിയെ കിടത്തി കൊണ്ടുപോകാൻ സൗകര്യമില്ലാത്ത ഹെലികോപ്റ്ററാണ് ഉച്ചയ്ക്ക് 1.15ന് മാനന്തവാടിയിൽ എത്തിയത്. ഹെലികോപ്റ്ററിൽ സ്ട്രെച്ചർ ഇല്ലെന്നു മനസിലാക്കിയാണ് ഐസിയു ആംബുലൻസിൽ കോഴിക്കോടിനു കൊണ്ടുപോയത്.

ഹെലികോപ്റ്റർ മാനന്തവാടിയിൽ എത്തിയപ്പോഴേക്കും ഐസിയു ആംബുലൻസ് കൽപ്പറ്റ പിന്നിട്ടിരുന്നു. ആംബുലൻസിനും പോലീസിന്‍റെ പൈലറ്റ് വാഹനത്തിനും സുഗമമായി കടന്നുപോകുന്നതിനു ചുരത്തിലടക്കം സന്നദ്ധപ്രവർത്തകർ സൗകര്യം ഒരുക്കിയിരുന്നു.

പത്തു വർഷം മുന്പാണ് പോൾ ചെറിയമല വനസംരക്ഷണ സമിതിയിൽ ജോലി തുടങ്ങിയത്. ഭാര്യ സാനിയും മകൾ സോനയും അടങ്ങുന്നതാണു കുടുംബം. ഒരാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് പോൾ.

കഴിഞ്ഞ ശനിയാഴ്ചയാണ് പയ്യന്പള്ളി ചാലിഗദ്ദയിൽ കർഷകൻ പനച്ചിയിൽ അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഡിസംബർ ഒന്പതിനാണ് പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകൻ പ്രജീഷിനെ കടുവ കൊന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.