ആവേശപ്പെരുമഴയിൽ ചെങ്ങന്നൂരിൽ കൊട്ടിക്കലാശം
ആവേശപ്പെരുമഴയിൽ ചെങ്ങന്നൂരിൽ കൊട്ടിക്കലാശം
Sunday, May 27, 2018 12:48 AM IST
ചെങ്ങന്നൂർ: ഇടമുറിയാതെ പെയ്യുന്ന മഴയിലും ആവേശം ചോരാതെ ചെങ്ങന്നൂരിലെ കൊട്ടിക്കലാശം. കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ കാതടപ്പിക്കുന്ന കോലാഹലങ്ങളോടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിനു തിരശീലവീണു. മൂന്നരമണിക്കൂർ നഗരത്തെ അക്ഷരാർഥത്തിൽ പ്രകന്പനം കൊള്ളിച്ചുകൊണ്ടുള്ള പ്രചാരണ കോലാഹലങ്ങളായിരുന്നു ഇന്നലെ വൈകുന്നേരം ചെങ്ങന്നൂരിൽ.

രൂക്ഷമായ ഗതാഗത തടസവും. ആവേശം ഉച്ചസ്ഥായിയിലെത്തിയപ്പോഴേക്കും ചെങ്ങന്നൂർ പൂർണമായും സ്തംഭിച്ചു. ഉച്ചയ്ക്കു രണ്ടോടെതന്നെ പ്രവർത്തകർ പലേടങ്ങളിലായി കേന്ദ്രീകരിച്ചു. യുഡിഎഫ് പ്രവർത്തകർ ബഥേൽ ജംഗ്ഷനിൽ കേന്ദ്രീകരിച്ചപ്പോൾ എൽഡിഎഫ് പ്രവർത്തകർ എൻജിനിയറിംഗ് കോളജ് ജംഗ്ഷനിൽ ഒത്തുചേർന്നു. എൻഡിഎ പ്രവർത്തകരാകട്ടെ കെഎസ്ആർടിസി ജംഗ്ഷനിലാണ് കേന്ദ്രീകരിച്ചത്. ആംആദ്മി, എസ്‌യുസിഐ, രാഷ്‌ട്രീയ ലോക്ദൾ കൂടാതെ മറ്റു സ്വതന്ത്ര സ്ഥാനാർത്ഥികളും തങ്ങളാലാകുന്ന ശക്തി പ്രകടനം നടത്തി. മുന്നണി പ്രവർത്തകരെ കൂടാതെ കാഴ്ചക്കാരും എത്തിയപ്പോൾ ആവേശം ഉച്ചസ്ഥായിയിൽ. ബഹുനില മന്ദിരങ്ങൾക്ക് മുകളിലും സ്ത്രീപുരുഷ ഭേദമന്യേ പ്രയഭേദമന്യേ ആളുകൾ നേരത്തെ തന്നെ കയറിപ്പറ്റി. പ്രവർത്തകർക്ക് ആവേശം പകരാനായി തുറന്ന വാഹനത്തിൽ യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനും എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും എത്തിയിരുന്നു.

തൊണ്ടപൊട്ടുമാറ് ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളോടെയായിരുന്നു നേതാക്കളേയും സ്ഥാനാർഥികളേയും വരവേറ്റത്. വിജയകുമാറിനൊപ്പം തുറന്ന വാഹനത്തിൽ എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എംപി, ഡിസിസി അധ്യക്ഷൻ എം. ലിജു, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.എൻ. വിശ്വനാഥൻ, ജനറൽ കണ്‍വീനർ എബി കുര്യാക്കോസ് എന്നിവരും ഇടതുമുന്നണി സ്ഥാനാർഥി സജി ചെറിയാനോടൊപ്പം കോടിയേരി ബാലകൃഷ്ണൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, മുൻ എംഎൽഎ ശോഭനാ ജോർജ്, സിനിമാ താരം അനൂപ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ഗോവിന്ദൻ, പി. വിശ്വംഭരപണിക്കർ, ഇടവേളബാബു, മിമിക്രി താരങ്ങൾ എന്നിവരും ഉണ്ടായിരുന്നു. എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയ്ക്കൊപ്പം ഒ.രാജഗോപാൽ എംഎൽഎ, സുരേഷ്ഗോപി എംപി, കേരള കോണ്‍ഗ്രസ് ചെയർമാൻ പി.സി. തോമസ്, രാജൻകണ്ണാട്ട്, അശ്വനിദേവ് തുടങ്ങിയവരുമുണ്ടായിരുന്നു. കൊട്ടിക്കലാശത്തിനായി യുഡിഎഫും എൻഡിഎയും ആംആദ്മിപാർട്ടിയും മറ്റ് സ്വതന്ത്രരും ബഥേൽ ജംഗ്ഷനിൽ ഒത്തുചേർന്നു. എന്നാൽ, എൽഡിഎഫിന്‍റെ പ്രചരണമാകട്ടെ ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് ജംഗ്ഷനിൽ മാത്രമായി പരിമിതപ്പെടുത്തി. 4.30ഓടെ മഴ ആരംഭിച്ചിരുന്നെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശാനുസരണം വൈകുന്നേരം ആറിനുതന്നെ ശബ്ദകോലാഹലങ്ങൾ അവസാനിപ്പിച്ചു. എന്നാൽ, മുദ്രാവാക്യം വിളികൾക്കു കുറവുണ്ടായില്ല. ചെങ്ങന്നൂർ വഴി അത്യാസന്ന നിലയിലായ രോഗികളുമായി എത്തിയ ആംബുലൻസുകൾ ഏറെനേരം കുടുങ്ങിക്കിടന്നു. തുടർന്ന് പോലീസ് ഇടപെട്ടതിനെത്തുടർന്ന് പ്രവർത്തകർ വഴിമാറി നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.