ബസുകള്‍ക്കിടയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
ബസുകള്‍ക്കിടയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
Saturday, May 11, 2024 2:18 AM IST
കൊച്ചി: ഇടപ്പള്ളി-വൈറ്റില ബൈപാസിൽ ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.

ആലുവ തായിക്കാട്ടുകര മുട്ടം പുത്തന്‍ചിറ വീട്ടില്‍ പീറ്ററിന്‍റെ മകന്‍ റോബിന്‍ (29), തായിക്കാട്ടുകര കുന്നത്തേരി കിടങ്ങേത്ത് വീട്ടില്‍ സിറാജിന്‍റെ മകന്‍ മുഹമ്മദ് സജാദ് (22) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. എളംകുളത്തെ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുന്ന ഇരുവരും ബൈക്കില്‍ വൈറ്റില ഭാഗത്തേക്കു പോകവെയാണ് അപകടത്തിൽപ്പെട്ടത്.

ചേര്‍ത്തലയിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസ് യാത്രക്കാരെ കയറ്റാന്‍ ചക്കരപ്പറമ്പ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ബസിന്‍റെ പിന്നില്‍ വരികയായിരുന്ന യുവാക്കളും ബൈക്ക് നിര്‍ത്തി.

തുടര്‍ന്ന് ബൈക്ക് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ് യുവാക്കളുടെ ബൈക്കില്‍ ഇടിച്ചു. വേണാടിനും സ്‌കാനിയ ബസിനും ഇടയില്‍പ്പെട്ട് യുവാക്കള്‍ തത്ക്ഷണം മരിച്ചു.

തകര്‍ന്ന ബസിന്‍റെ മുന്‍വശത്ത് കുടുങ്ങിയ യുവാക്കളെ അഗ്‌നിരക്ഷാസേനയെത്തി ബസിന്‍റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. അപകടത്തിൽ വേണാട് ബസിന്‍റെ പിന്‍ഭാഗം പൂർണമായും തകര്‍ന്നു. രണ്ടു ബസിലെയും പരിക്കേറ്റ യാത്രക്കാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

അപകടം ഉണ്ടാകുന്ന തരത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിന് സ്‌കാനിയ ബസ് ഡ്രൈവര്‍ക്കെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

ഏലിക്കുട്ടിയാണ് റോബിന്‍റെ അമ്മ. ഭാര്യ: ഷൈബി. മക്കള്‍: ആദം ജോണ്‍, നദാന്‍. സഹോദരന്‍: സിബിന്‍ പീറ്റര്‍. സംസ്‌കാരം ഇന്ന് 1.30ന് കളമശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ.സൗദയാണ് മുഹമ്മദ് സജാദിന്‍റെ അമ്മ. സഹോദരി: സറീന. കബറടക്കം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.