കോട്ടയം: ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ കോട്ടയം ഷോറൂം കെകെ റോഡിൽ എംഡി കൊമേഷ്യൽ സെന്ററിൽ നാളെ രാവിലെ 10.30നു സിനിമാ താരം തൃഷ ഉദ്ഘാടനം ചെയ്യും. ഇടിമണ്ണിക്കൽ ഒപ്ടിക്കൽസും ഇതേ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.
മൂന്നു പതിറ്റാണ്ടിന്റെ പാരന്പര്യമുള്ള ജ്വല്ലറി കോട്ടയത്തിന്റെ സംസ്കാരത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള സ്വർണാഭരണങ്ങളാണു വിപണിയിൽ എത്തിക്കുന്നതെന്നു ഉടമകൾ പറഞ്ഞു. ജില്ലയിൽ ആദ്യമായി 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾ അവതരിപ്പിച്ചത് തങ്ങളാണെന്നു മാനേജ്മെന്റ് അവകാശപ്പെട്ടു. പരിശുദ്ധമായ സ്വർണവും വൈവിധ്യമുള്ള ഡിസൈനും വിശാലമായ റേഞ്ചുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന കാറ്റഗറികളും വിശാലമായ കളക്ഷനും അസാധാരണമായ ഡിസൈൻ വൈവിധ്യവും വ്യക്തിഗതമായ സേവനങ്ങളുമാണ് ഇടിമണ്ണിക്കൽ ജ്വല്ലറിയെ വ്യത്യസ്തമാക്കുന്നത്.
റോയൽ ആന്റിക്ക് വെഡിംഗ് കളക്ഷൻ, ചെട്ടിനാട് ആഭരണങ്ങൾ, പരന്പരാഗത കേരളീയ ശൈലിയിലുള്ള ആഭരണങ്ങൾ, റോസ് ഗോൾഡ് ആഭരണങ്ങൾ, ലൈറ്റ് വെയ്റ്റ് ജ്വല്ലറി, ഇറ്റാലിയൻ ഗോൾഡ് ജ്വല്ലറി, സ്വരോവ്സ്കി സ്റ്റോണ്‍സ് എന്നീ വ്യത്യസ്ത ഇനങ്ങളാണ് ഇടിമണ്ണിക്കൽ ജ്വല്ലറി കോട്ടയം ഷോറൂമിനായി ഒരുക്കിയിരിക്കുന്നത്.
രണ്ടു ലക്ഷത്തോളം ഡിസൈനുകളോടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് വെയ്റ്റ് സ്റ്റഡ്സ് കളക്ഷനുമുണ്ട്. സെമി പ്രഷ്യസ് സ്റ്റോണ്‍സിൽ അണിയിച്ചൊരുക്കിയിരിക്കുന്ന കളക്ഷനിൽ ഗോൾഡ്, വൈറ്റ് ഗോൾഡ്, വെള്ളി എന്നിവയിലുള്ള ചെയിനുകൾ, റിംഗുകൾ, കമ്മലുകൾ, ഫാൻസി സ്റ്റഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. സ്പെഷൽ വെഡിംഗ് കളക്ഷൻ പാക്കേജും ഉദ്ഘാടനത്തിന്റെ ഭാഗമായി ലഭിക്കും. പണിക്കൂലിയിൽ 50 ശതമാനം കുറവാണ് ഉദ്ഘാടന ദിവസത്തെ ഓഫറായി അവതരിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം ഇവിടെ എത്തുന്നവരിൽനിന്നും നറുക്കിട്ട് അഞ്ചു പവൻ സ്വർണം സമ്മാനമായി നൽകും.
ജ്വല്ലറിയോടൊപ്പം പ്രവർത്തിക്കുന്ന ഇടിമണ്ണിക്കൽ ഒപ്ടിക്കൽസിൽ ലോകോത്തര നിലവാരമുള്ള ബ്രാൻഡഡ് കണ്ണടകളുടെ വൻശേഖരം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും കോണ്ടാക്ട് ലെൻസുകളും, സണ്‍ഗ്ലാസുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്. ഒപ്ടോമെട്രിസ്റ്റിന്റെ സേവനവും, ഐഎസ്ഒ സർട്ടിഫൈഡ് ഒപ്ടീഷ്യന്റെ സേവനവും ഇവിടെ ലഭിക്കുമെന്നും പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ സണ്ണി തോമസ്, ഷോറും മാനേജർ ഷാജൻ ജോർജ്, അസിസ്റ്റന്റ് മാനേജർമാരായ സന്തോഷ് ജോസഫ്, ഷിജി ജോസഫ് എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.