ശുഹൈബ് വധം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാർ അറസ്റ്റിൽ
ശുഹൈബ് വധം: മുഖ്യമന്ത്രിയുടെ  ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച  യൂത്ത് കോണ്‍ഗ്രസുകാർ അറസ്റ്റിൽ
Sunday, February 25, 2018 1:08 AM IST
തിരുവനന്തപുരം: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിനിടെയാണ് നാലു പേർ സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ചത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. എം. വിൻസെന്‍റ് എംഎൽഎയുടെ കാറിലാണ് നാലു പേരും സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. കാറിൽ എംഎൽഎ ഉണ്ടായിരുന്നില്ല. തുടർന്ന് നാലു പേരും മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിലേക്കു പ്രവേശിക്കാൻ ശ്രമിച്ചു. പ്രവേശനത്തിനുള്ള പാസും തിരിച്ചറിയൽ കാർഡുമില്ലാതെ ഓഫീസ് കെട്ടിടത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് പോലീസുകാർ അറിയിച്ചു.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഓഫീസിനുള്ളിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ലീന, പ്രവർത്തകരായ ആന്‍റണി, കുന്നുകുഴി ബിജു, അഴൂർ സജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

കൂടുതൽ പോലീസ് സ്ഥലത്തെത്തി നാലു പേരെയും കസ്റ്റഡിയിലെടുത്തു നന്ദാവനം പോലീസ് കാംപിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.