മൂലമറ്റം പവർ ഹൗസ് നവീകരണം: നിരീക്ഷണത്തിനു പ്രത്യേക സമിതി
മൂലമറ്റം പവർ ഹൗസ് നവീകരണം: നിരീക്ഷണത്തിനു പ്രത്യേക സമിതി
Wednesday, June 21, 2017 2:21 PM IST
മൂലമറ്റം: ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ ഹൗസിലെ നവീകരണം അതീവ സങ്കീർണമായത്. അതുകൊണ്ടു തന്നെ വലിയ തയാറെടുപ്പുകളോടെയാണ് നവീകരണം തുടങ്ങിയിരിക്കുന്നത്. ജനറൽ ഇലക്‌ട്രിക്കൽസ് കന്പനിയുടെ നേതൃത്വത്തിലാണ് ഒന്നര വർഷം മുതൽ രണ്ടു വർഷം വരെ നീളാവുന്ന നവീകരണ പ്രവർത്തനം നടത്തുന്നത്.

മൂലമറ്റം പവർ ഹൗസിന്‍റെ ചരിത്രത്തിലെ ആദ്യത്തേതും ഏറ്റവും ദൈർഘ്യമേറിയതുമായ നവീകരണമാണിത്. നിലവിൽ 70-ഓളം പേരടുങ്ങുന്ന ടീമാണു ജോലി ചെയ്യുന്നത്. ഗവേണിംഗ്, എക്സേറ്റർ, കണ്‍ട്രോളിംഗ് സിസ്റ്റം, എന്നിവയുടെ നവീകരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇടുക്കി ഡാമിൽനിന്ന് ഭൂഗർഭ ടണൽ വഴി പ്രബലിത ഉരുക്ക് നിർമിത പൈപ്പിലൂടെ പവർ ഹൗസിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതു ഗവേണിംഗ് സംവിധാനത്തിലാണ്. വെള്ളത്തിന്‍റെ അളവ് രേഖപ്പെടുത്തുന്നതിന് ഇവിടെ മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിനോടു ചേർന്നുള്ള ടേപ്പറിന്‍റെ റാഡ് തേയ്മാനം സംഭവിച്ച നിലയിലാണ്. ഗവേണിംഗ് സംവിധാനം അപ്പാടെ മാറ്റി സ്ഥാപിക്കാനായി കൂറ്റൻ നട്ടുകളും ബോൾട്ടുകളും എല്ലാം അഴിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്. എക്സേറ്ററിന്‍റെ സിഗ്നൽ സംവിധാനം ഉൾപ്പെടെയുള്ളവ ആധുനികവൽക്കരിക്കുന്ന നടപടിയാണ് മറ്റൊരു ജോലി. നിലവിലുള്ളവ അഴിച്ചു മാറ്റി ആധുനിക ഇലക്‌ട്രോണിക് സിഗ്നൽ സംവിധാനം രൂപപ്പെടുത്തുകയാണു നവീകരണത്തിലൂടെ വിഭാവനം ചെയ്യുന്നത്.

പാനൽ ബോർഡ് ഉൾപ്പെടെ കണ്‍ട്രോളിംഗ് സിസ്റ്റത്തിന്‍റെ നവീകരണം പൂർത്തിയാകുന്നതോടെ അത്യാധുനിക സൂപ്പർവൈസറി കണ്‍ട്രോൾ ആന്‍റ് ഡേറ്റാ അക്വിസിഷൻ കംപ്യൂട്ടർ സംവിധാനം നിലവിൽ വരും. ചീഫ് എൻജിനിയർ ബിജി ലാൽ, ഡപ്യൂട്ടി ചീഫ് എൻജിനിയർ സിജി ജോസ്, എക്സിക്യുട്ടീവ് എൻജിനിയർമാരായ ഷാജി.കെ.മാത്യു, പി.ലിനിൻ, എന്നിവരാണു നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

1976 ഫെബ്രുവരി 13ന് മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയാണു പവർ ഹൗസിന്‍റെ ഒന്നാം ഘട്ടം രാഷ്‌ട്രത്തിന് സമർപ്പിച്ചത്. 1985 നവംബർ നാലിനാണ് രണ്ടാം ഘട്ടം കമ്മീഷൻ ചെയ്തത്. 130 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇവിടെയുള്ളത്. കാനഡയിലെ എസ്എൻസി ലാവ്‌ലിൻ ആയിരുന്നു പവർഹൗസും ജനറേറ്റർ, ടർബൈൻ ഉൾപ്പെടെയുള്ള യന്ത്രഭാഗങ്ങളും രൂപ കൽപ്പന ചെയ്തത്.

ജോയി കിഴക്കേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.