നടിയെ ആക്രമിച്ച സംഭവം: പൾസർ സുനിയുമായി അന്പലപ്പുഴയിൽ തെളിവെടുപ്പ്
നടിയെ ആക്രമിച്ച സംഭവം: പൾസർ സുനിയുമായി അന്പലപ്പുഴയിൽ തെളിവെടുപ്പ്
Tuesday, February 28, 2017 4:27 PM IST
അന്പലപ്പുഴ: ചലച്ചിത്രതാരത്തെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൾസർ സുനിയെ അന്പലപ്പുഴ കാക്കാഴത്തെ സുഹൃത്ത് മനുവിന്‍റെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വൻ പോലീസ് സന്നാഹത്തിന്‍റെ അകന്പടിയിൽ ഇയാളെ കൊണ്ടുവന്നത്. സംഭവദിവസം പണം വാങ്ങാനായാണ് പൾസർ സുനി മനുവിന്‍റെ വീട്ടിലെത്തിയത്. ഇവിടെ വന്ന സുനി തന്‍റെ മറ്റൊരു സുഹൃത്ത് അൻവറിനെ മനുവിന്‍റെ വീട്ടിൽ വിളിച്ചുവരുത്തുകയായിരുന്നു.

മൂവരും മനുവിന്‍റെ വീട്ടിലിരിക്കുന്പോൾ ചലച്ചിത്രതാരത്തെ തട്ടിക്കൊണ്ടുപോയ പ്രധാന പ്രതിയെന്നു കാണിച്ചുകൊണ്ട് ടെലിവിഷൻ ചാനലുകളിൽ സുനിയുടെ ചിത്രം വന്നപ്പോൾ മനുവിന്‍റെ ബന്ധുക്കളുടെ നിർദേശപ്രകാരം സുനിയെ മനു പറഞ്ഞു വിടുകയായിരുന്നു.

ഇതിനിടെ, തന്‍റെ മൊബൈൽഫോണ്‍ അഴിക്കാനായി സുനി മനുവിന്‍റെ ബന്ധുക്കളോട് പിൻ ആവശ്യപ്പെട്ടു. പിൻ ഇല്ലെന്നു പറഞ്ഞപ്പോൾ ഈർക്കിലി വാങ്ങി സുനി കടപ്പുറത്തുപോയി മൊബൈൽ ഫോണ്‍ അഴിച്ചു. ഇന്നലെ മനുവിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു സിംകാർഡും ഒരു പെൻഡ്രൈവും കണ്ടെത്തിയിരുന്നു. ഇതിൽ പെൻഡ്രൈവ് മനുവിന്‍റേതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സിം കാർഡ് ആരുടേതാണെന്നു വ്യക്തമായിട്ടില്ല. മനുവിന്‍റെ വീട്ടിലെത്തിച്ച സുനിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. അരമണിക്കൂറോളം തെളിവെടുപ്പു നടന്നു. അടച്ചിട്ട മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ അനന്തലാലിന്‍റ നേതൃത്വത്തിലാണ് ബന്ധുക്കളിൽനിന്ന് സുനിയുടെ സാന്നിധ്യത്തിൽ മൊഴിയെടുത്തത്. ഇതിനുശേഷം സുനി മൊബൈൽഫോണ്‍ അഴിച്ച കടപ്പുറത്തെത്തിയും തെളിവെടുപ്പു നടത്തി. ഉച്ചയ്ക്കു ഒന്നോടെ അന്വേഷണസംഘം സുനിയുമായി മടങ്ങി. ആലപ്പുഴ ഡിവൈഎസ്പി പാർഥസാരഥി പിള്ള, അന്പലപ്പുഴ സിഐ വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസാണ് ഇവിടെയുണ്ടായിരുന്നത്.


സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ പിടികൂടിയ മനു, അൻവർ എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.