ഓസ്ട്രേലിയയിൽ മരിച്ചസഹോദരിമാരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും
Thursday, May 26, 2016 12:44 PM IST
ഏറ്റുമാനൂർ: ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യുവിന്റെ മക്കളായ അഞ്ജുവിന്റെയും ആശയുടെയും മൃതദേഹങ്ങൾ നാളെയോ ഞായറാഴ്ചയോ നാട്ടിൽ എത്തിക്കും. മൃതദേഹങ്ങൾ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ ബ്രിസ്ബേനിലെ കത്തോലിക്കാ ദേവാലയത്തിൽ എത്തിച്ചു. അവിടെ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥന നടത്തി.

മരണം രജിസ്റ്റർ ചെയ്തശേഷം പള്ളിയിൽനിന്നു മരണസർട്ടിഫിക്കറ്റ് കോൺസുലേറ്റിൽ സമർപ്പിക്കുകയും അവിടെനിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്താലേ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകൂ. അഞ്ജുവിന്റെയും ആശയുടെയും മൂത്തസഹോദരിമാരായ അനുവും എലിസബത്തും ഇന്നലെ രാത്രി വൈകി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇന്നു പുലർച്ചെയോടെ കാണക്കാരിയിലെ വീട്ടിലെത്തി. തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് ബ്രിസ്ബേനിനു സമീപമാണ് വാഹനാപകടം ഉണ്ടായത്.അഞ്ജുവും ആശയും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.