ആദിവാസിക്കുടിയിലെ വെടിവയ്പ്: എട്ടുപേര്‍ പിടിയിലായതായി സൂചന
ആദിവാസിക്കുടിയിലെ വെടിവയ്പ്: എട്ടുപേര്‍ പിടിയിലായതായി സൂചന
Monday, October 5, 2015 12:43 AM IST
മറയൂര്‍: ആദിവാസിക്കുടിയില്‍ വെടിവച്ചു വീഴ്ത്തിയ ശേഷം കുടിയില്‍നിന്നു കടത്തിക്കൊണ്ടുപോയ മൃതദേഹം ഒരു ദിവസത്തെ തെരച്ചിലിനുശേഷം സമീപമുള്ള പുഴയോരത്തെ പൊന്തക്കാട്ടില്‍ കണ്െടത്തി.

തീര്‍ഥമല ആദിവാസികോളനിയില്‍ വെടിയേറ്റു മരിച്ച ബോസിന്റെ മൃതദേഹമാണ് 24 മണിക്കൂറിനുശേഷം കണ്െടത്തിയത്. കൈയും കാലും തോര്‍ത്ത് ഉപയോഗിച്ചു കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്െടത്തിയത്. നെറ്റിയില്‍ മുറിവും പുറത്തും മുതുകിലും വെടിയേറ്റു തുളഞ്ഞ പാടുകളും കണ്െടത്തി. ശനിയാഴ്ച രാവിലെ എട്ടോടെയാണു കോളനിയില്‍ ഇദ്ദേഹത്തിനു വെടിയേറ്റത്.


കോളനിയിലെ തലൈവര്‍ എന്നു വിളിക്കുന്ന തങ്കസ്വാമിയും മക്കളുമാണു ബോസിനെ വെടിവച്ചു വീഴ്ത്തിയതെന്നു കോളനിയിലെ ആദിവാസി യുവാവ് പോലീസിനു മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിവരുന്നു. മൂന്നാര്‍ സിഐ എ.ആര്‍. ഷാനിഹാനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ് തയാറാക്കി മൃതദേഹം പോസ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫ് സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ എട്ടുപേര്‍ പോലീസ് പിടിയിലായെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.