വാര്‍ത്ത തെറ്റിദ്ധാരണാജനകം: മന്ത്രി കെ.എം. മാണി
വാര്‍ത്ത തെറ്റിദ്ധാരണാജനകം: മന്ത്രി കെ.എം. മാണി
Wednesday, March 4, 2015 12:10 AM IST
തിരുവനന്തപുരം: മന്ത്രി കെ.എം. മാണി രണ്ടു കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു എന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു വസ്തുതാവിരുദ്ധമാണെന്നു മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പരാതിയുടെ നിജസ്ഥിതി ഹൈക്കോടതി പരിശോധിക്കുകയോ എന്തെങ്കിലും പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ല. പരാതി പരിഗണിക്കേണ്ടതു തൃശൂര്‍ വിജിലന്‍സ് കോടതിയോ തിരുവനന്തപുരം വിജിലന്‍സ് കോടതിയോ ആണെങ്കിലും സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിച്ചതില്‍ പരാതിയില്‍ കഴമ്പില്ല എന്ന കോട്ടയം വിജിലന്‍സ് കോടതിയുടെ കണ്െടത്തലില്‍, കോടതിയുടെ അധികാരപരിധി നിര്‍ണയിച്ച് നിയമാനുസൃതം നടപടി സ്വീകരിക്കുന്നതിന് കീഴ്ക്കോടതി അത്രയുംഭാഗം വിധി റദ്ദു ചെയ്ത് അധികാരപരിധി പുനഃപരിശോധിച്ച് നിയമാനുസൃതം നടപടി സ്വീകരിക്കുന്നതിനായി മാത്രം കോട്ടയം വിജിലന്‍സ് കോടതിയിലേക്കു കേസ് തിരിച്ചയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയാണുണ്ടായത്. കെ.എം. മാണിയും ജോസ് കെ. മാണിയും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയില്‍ കഴമ്പില്ല എന്ന കോട്ടയം വിജിലന്‍സ് കോടതിയുടെ കണ്െടത്തല്‍ നിയമാനുസൃതമാണെന്നു കണ്ട് ഹൈക്കോടതി അതു നിലനിര്‍ത്തുകയും ചെയ്തു. ഇതാണു വസ്തുതയെന്നു പത്രക്കുറിപ്പ് വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.