ജയന്തി ജനത സിഗ്നല്‍ തെറ്റിച്ചു; ഒഴിവായതു വന്‍ദുരന്തം
ജയന്തി ജനത സിഗ്നല്‍ തെറ്റിച്ചു; ഒഴിവായതു വന്‍ദുരന്തം
Monday, December 22, 2014 12:01 AM IST
തിരുവനന്തപുരം: ദുരന്തത്തിനിടയാക്കുന്ന വിധത്തില്‍ സിഗ്നല്‍ തെറ്റിച്ച് കന്യാകുമാരി- മുംബൈ ജയന്തി ജനത എക്സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയതിനെത്തുടര്‍ന്നു മണിക്കൂറുകള്‍ ട്രെയിന്‍ ഗതാഗതം നിലച്ചു. സംഭവവുമായി ബന്ധപ്പെട്ടു ലോ ക്കോ പൈലറ്റും അസിസ്റന്റ് ലോ ക്കോ പൈലറ്റും ഉള്‍പ്പെടെ രണ്ടു ജീവനക്കാരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.

ഇന്നലെ രാവിലെ 9.05നു കൊച്ചുവേളി റെയില്‍വേ സ്റേഷനിലായിരുന്നു വന്‍ ദുരന്തത്തിന് ഇടയാക്കുമായിരുന്ന സംഭവം അരങ്ങേറിയത്. തിരുവനന്തപുരത്തു നിന്നുള്ള ജയന്തി ജനത കൊച്ചുവേളി റെയില്‍വേ സ്റേഷനിലെ ചുവപ്പു സിഗ്നല്‍ തെറ്റിച്ചു മുന്നോട്ടുപോകുകയായിരുന്നു. ഈ ട്രെയിനിനു തൊട്ടുമുന്നില്‍ കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട ഗരീബ്രഥ് എക്സ്പ്രസുണ്ടായിരുന്നു. ഗരീബ്രഥ് എക്സ്പ്രസ് വേളിക്കും കഴക്കൂട്ടത്തിനും ഇടയില്‍ എത്തവേയാണു ജയന്തി ജനതയും സിഗ്നല്‍ തെറ്റിച്ചു പിന്നാലെ നീങ്ങിയത്.


തുടര്‍ന്നു വയര്‍ലെസ് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സിഗ്നല്‍ ലൈറ്റ് പിന്നിട്ടു ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

ജയന്തി ജനത എക്സ്പ്രസിലെ ലോക്കോ പൈലറ്റ് എം. നാഗരാജന്‍, അസിസ്റന്റ് ലോക്കോ പൈലറ്റ് ജെ. നാഗരാജന്‍ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്നു രണ്ടു മണിക്കൂറിലധികം ട്രെയിന്‍ കൊച്ചുവേളിയില്‍ പിടിച്ചിട്ടു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഉന്നതരും സ്ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരത്തുനിന്നു പുതിയ ലോക്കോ പൈലറ്റിനെയും അസിസ്റന്റ്ലോക്കോ പൈലറ്റിനെയും കൊണ്ടു വന്നാണു 11. 30 -ഓടെ ട്രെയിന്‍ പുറപ്പെട്ടത്. ബ്രേക്കിംഗ് തകരാറാണ് ക്രമംതെറ്റാന്‍ കാരണമെന്നാണു റെയില്‍വേയുടെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.