റോഡരികില്‍ മരിച്ചനിലയില്‍ കണ്െടത്തിയ വീട്ടമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞു
റോഡരികില്‍ മരിച്ചനിലയില്‍ കണ്െടത്തിയ വീട്ടമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Thursday, September 18, 2014 12:27 AM IST
പന്തളം: റോഡരികില്‍ കണ്െടത്തിയ വീട്ടമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇലന്തൂര്‍ കാരംവേലി പതാലില്‍ കോളനിയില്‍ സരോജിനിയെയാണ്(59) മരിച്ച നിലയില്‍ കണ്െടത്തിയത്. മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാണപ്പെട്ടത്.

പന്തളം സിഐ റെജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പന്തളത്തിനു സമീപം ഒരു ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തു വന്നിരുന്ന സരോജിനിയെ ഞായറാഴ്ച മുതലാണ് കാണാതാകുന്നത്. ഏറെനാളായി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവര്‍ ഒപ്പം താമസിക്കുന്ന മകനൊപ്പമാണ് ജോലിക്കായി പന്തളത്തേക്ക് പോയതെന്ന് പറയുന്നു. ഡോക്ടറുടെ വീട്ടിലെ ജോലിക്കു ശേഷം വൈകുന്നേരം 5.30ഓടെ മടങ്ങിയെങ്കിലും പിന്നീട് കാണാതായെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇതിനിടെയിലാണ് കൊലപാതകം നടന്നതും മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചതുമെന്നും കരുതുന്നു.


തിങ്കളാഴ്ച പുലര്‍ച്ചെ കുളനട പൈവഴി ആര്‍ആര്‍ യുപി സ്കൂളിനു സമീപം പന്തളം - കോഴഞ്ചേരി റോഡരികിലാണ് മൃതദേഹം നാട്ടുകാര്‍ കാണുന്നത്. പത്തനംതിട്ട പോലീസ് ചീഫ് ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ് തയാറാക്കിയിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്മോര്‍ട്ടത്തില്‍ രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് കണ്െടത്തിയിരുന്നു. ഇരുകൈകളിലുമായി 27 മുറിവുകളാണ് ഉണ്ടായിരുന്നത്. രണ്ട് ദിവസം പിന്നിട്ടിട്ടും മരിച്ചതാരെന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്നത് കേസന്വേഷണത്തിനും തടസമായിരുന്നു. സുനില്‍, സുരേഷ്, മനോജ്, പരേതനായ വാസു എന്നിവരാണ് സരോജിനിയുടെ മക്കള്‍. മരുമക്കള്‍: തുളസി, മഞ്ജു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.