ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ കുടുംബങ്ങളിൽ ഒന്നാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ബിസിനസിലെ അദ്ദേഹത്തിന്‍റെ രീതികളുമൊക്കെ എന്നും അഭിനന്ദനം നേടിയിട്ടുണ്ട്. രത്തൻ ടാറ്റയുടെ മരണശേഷം പിൻഗാമിയായി എത്തിയ നോയൽ ടാറ്റയ്ക്കും അംഗീകാരം നേടാനായി.

പക്ഷേ, ഇതൊക്കെയും പുരുഷന്മാരുടെ നേട്ടങ്ങളും വിജ‍യ കഥകളുമാണ്. മെഹർബായ് ടാറ്റയുടെ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ച് വളരെക്കുറച്ചു പേർക്കേ അറിയൂ. പതിറ്റാണ്ടുകൾക്ക് മുമ്പ്, സ്ത്രീകൾ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ നിൽക്കേണ്ടവരാണെന്നുള്ള ചിന്തകളെ മാറ്റുന്നതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ.

മാറ്റത്തിനായുള്ള നിർഭയ ശബ്ദമായി അവർ ഉയർന്നുവന്നു. സ്ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, നിയമ പരിഷ്കാരങ്ങൾ എന്നിവയ്ക്കായി അവർ സജീവമായി വാദിച്ചു, ഇന്ത്യയിലെ ലിംഗസമത്വത്തിനായുള്ള ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു അവർ.

സാമൂഹിക പ്രവർത്തനങ്ങൾക്ക് പുറമേ, അന്താരാഷ്ട്ര തലത്തിൽ ടെന്നീസ് കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നിലയിലും മെഹർബായി ചരിത്രം സൃഷ്ടിച്ചു. 1924-ൽ, പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സാരി ഉടുത്താണ് അവർ മത്സരിച്ചത്.

പാരീസ് ഒളിമ്പിക്സിൽ മിക്സഡ് ഡബിൾസ് ടെന്നീസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അവർ പരമ്പരാഗത പാഴ്സി ഗാര സാരി ധരിച്ചാണ് കളിച്ചത്. അവർ 60-ലധികം അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്‍റുകളിൽ വിജയിച്ചിരുന്നു.

ശൈശവ വിവാഹം നിർത്തലാക്കാനും വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ഉയർത്താനും അവർ പ്രവർത്തിച്ചു. തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട്, ടാറ്റ കുടുംബത്തിനുള്ളിൽ, നേതൃത്വത്തിനും ദർശനത്തിനും അവർ ബഹുമാനിക്കപ്പെട്ടു.

1879 ഒക്ടോബർ 10 നാണ് ബോംബെയിൽ (ഇപ്പോൾ മുംബൈ) ലേഡി മെഹർബായ് ടാറ്റ ജനിച്ചത്. പതിനെട്ടു വയസുള്ളപ്പോൾ, ടാറ്റ ഗ്രൂപ്പിന്‍റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയുടെ മൂത്ത മകനായ സർ ദൊറാബ്ജി ടാറ്റയെ അവർ വിവാഹം കഴിച്ചു.


ചെറുപ്പമായിരുന്നിട്ടും, മെഹർബായ് ഒരു ഭാര്യയെക്കുറിച്ചുള്ള പരമ്പരാഗത പ്രതീക്ഷകൾക്ക് മുകളിൽ ഉയർന്നുവന്നു, സ്ത്രീകളെ ഉന്നതിയിലേക്കു നയിക്കുന എന്ന ലക്ഷ്യത്തോടെയുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകി.

വോട്ടവകാശത്തിനായി ശബ്‌ദമുയർത്തിയ ആദ്യ ഇന്ത്യൻ സ്ത്രീകളിൽ ഒരാളായിരുന്നു അവർ. ഇന്ത്യയിൽ ശൈശവ വിവാഹം നിരോധിച്ച 1929 ലെ നാഴികക്കല്ല് നിയമം രൂപപ്പെടുത്തുന്നതിൽ സാമൂഹിക പരിഷ്കരണത്തോടുള്ള അവരുടെ സമർപ്പണം നിർണായകമായിരുന്നു. സ്ത്രീകൾക്ക് അന്തസോടെയും സ്വാതന്ത്ര്യത്തോടെയും ലക്ഷ്യബോധത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ മെഹർബായ് വിശ്വസിച്ചു.

അവർ ഒരു പരിഷ്കർത്താവ് മാത്രമല്ല, മാറ്റത്തിന് പ്രചോദനം നൽകിയ ഒരു ദീർഘദർശി കൂടിയായിരുന്നു. ടിസ്കോ എന്നറിയപ്പെട്ടിരുന്ന ടാറ്റ സ്റ്റീലിലെ ഒരു പ്രതിസന്ധി ഘട്ടത്തിലായിരുന്നു അവരുടെ പ്രവർത്തനം ഏറെ ശ്രദ്ധേയമായത്.

1920 കളുടെ തുടക്കത്തിൽ, ആഗോള സാമ്പത്തിക മാന്ദ്യം കാരണം കമ്പനി ബുദ്ധിമുട്ടിലായിരുന്നു. ഈ നിർണായക നിമിഷത്തിൽ, മെഹർബായ് കന്പനിയെ മാന്ദ്യത്തിൽ നിന്നും രക്ഷിക്കാനായി ഫണ്ട് സ്വരൂപിക്കുന്നതിനായി തന്‍റെ അമൂല്യമായ ആഭരണ ശേഖരം പണയപ്പെടുത്തി അവർ വ്യക്തിപരമായി ഒരു ത്യാഗം ചെയ്തു.

കോഹിനൂറിന്‍റെ ഇരട്ടി വലിപ്പമുള്ള പ്രശസ്തമായ ജൂബിലി വജ്രവും അതിൽ ഉൾപ്പെടുന്നു. ടാറ്റ സ്റ്റീലിനെ വീണ്ടും പഴയ സ്ഥാനത്ത് എത്തിക്കാനും മുന്നോട്ടുള്ള യാത്ര തുടരാനും അവരുടെ ധൈര്യം സഹായിച്ചു. 1924-ൽ, ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതയായി മെഹർബായ് ചരിത്രം സൃഷ്ടിച്ചു.

ലുക്കീമിയ ബാധിച്ചതിനെ തുടർന്ന് 52-ാം വയസിൽ മെഹർബായ് ടാറ്റ 1931-ൽ അന്തരിച്ചു. അവരുടെ ജീവിതം നേരത്തെ അവസാനിച്ചെങ്കിലും, സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള അവരുടെ സംഭാവനകൾ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.