പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം രണ്ടാം ഘട്ടത്തിലേക്ക്
Sunday, May 12, 2024 3:44 AM IST
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡ് പൂർത്തീകരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന രണ്ടാംഘട്ട നിർമാണങ്ങളിലേക്ക് കടന്നു. ബസ് സ്റ്റാൻഡിന്‍റെ അഞ്ച് ഏക്കർ സ്ഥലവും പൂർണമായി ജനോപകാരപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നവീകരണങ്ങളുടെ ഭാഗമായുള്ളത്.

ബസ് സ്റ്റാൻഡിൽ ഹാപ്പിനസ് പാർക്ക്, നടപ്പാത, ആധുനിക ശുചിമുറി തുടങ്ങിയവയുടെ നിർമാണ ജോലികളും ആരംഭിക്കുകയാണ്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാർക്ക് നിർമാണ അനുമതി നൽകി.

ബസ് സ്റ്റാൻഡിന്‍റെ കിഴക്കുവശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള പ്രവർത്തനവും തുടങ്ങി.

വിശ്രമ, വിനോദ കേന്ദ്രമാകും

നഗരത്തിന്‍റെ വിശ്രമ-വിനോദ കേന്ദ്രമാക്കി സ്റ്റാൻഡിനെ മാറ്റാനാണ് ഭരണസമിതി ലക്ഷ്യംവയ്ക്കുന്നത്. നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിച്ചേരുന്നവർക്കും പഠനത്തിനും തൊഴിലിനുമായി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നവർക്കും വൈകുന്നേരങ്ങളിൽ ഒരേപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പാർക്ക് തയാറാകുന്നത്.

അഞ്ച് അടി വീതിയിൽ നഗരസഭാ ബസ് സ്റ്റാൻഡിനെ ചുറ്റി നിർമിക്കുന്ന നടപ്പാതയ്ക്ക് 500 മീറ്ററോളം നീളം വരും. സ്റ്റേഡിയത്തിന്‍റെ നിർമാണം ആരംഭിക്കുന്നതോടെ പ്രഭാത സായാഹ്ന നടത്തക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾക്കും ഒരു പരിധിവരെ പരിഹാരമാകും. ബസ് സ്റ്റാൻഡിലെ പാർക്കിംഗ് യാർഡിലേക്കുള്ള ഡ്രൈവ് വേ പത്തടി വീതിയിൽ നിർമിക്കും.

മൂന്ന് ഘട്ടങ്ങളിൽ നിർമാണം

ബസ് സ്റ്റാൻഡ് നവീകരണ ജോലികൾ മൂന്ന് ഘട്ടങ്ങളിലായി പൂർത്തീകരിക്കാനുള്ള ഡിപിആറാണ് അംഗീകരിച്ചിരിക്കുന്നത്. ആകർഷകമായ വാണിജ്യ കിയോസ്കുകളാണ് വെയ്റ്റിംഗ് ഏരിയകളിൽ തയാറാക്കുന്നത്.

തണൽമരങ്ങളും നൂറിലധികം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് കേന്ദ്രവും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷാ സ്റ്റാൻഡിന് സ്ഥലം പ്രത്യേകം ഒഴിച്ചിടും. യാത്രക്കാർക്ക് ടെർമിനലിലേക്ക് വരാനും പോകാനും പ്രത്യേക പാതയും ഒരുക്കുന്നുണ്ട്.

ആധുനിക ടോയ്‌ലറ്റ് സംവിധാനങ്ങളും ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവും ലിഫ്റ്റുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നിലവിലെ ഷോപ്പിംഗ് കോംപ്ലക്സ് പോരായ്മകൾ പരിഹരിച്ച് പൂർണമായും ഉപയോഗപ്രദമാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു.

രണ്ടാംഘട്ടമായി നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മൂന്നാം നില പൂർണമായും ഓഫീസ് ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കും. ജില്ലാ കേന്ദ്രത്തിലെ നിരവധി ഓഫീസുകൾ സ്ഥലപരിമിതി മൂലം നഗരസഭയ്ക്ക് പുറത്തേക്ക് പോകുന്നത് ഒഴിവാക്കാൻ ഇതുമൂലം കഴിയും. നാലാം നിലയിൽ ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും ക്രമീകരിക്കും.