ഇവിഎം സംബന്ധിച്ച പരാതി അന്വേഷിക്കണം: പഴകുളം മധു
Friday, April 19, 2024 1:14 AM IST
പത്തനംതിട്ട: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജിൽ നടന്ന വോട്ടിംഗ് യന്ത്ര പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കർശന നടപടി വേണമെന്നും ഇവിഎമ്മുകളും വിവി പാറ്റും വീണ്ടും പരിശോധിക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. ക്രമക്കേടുകൾ കണ്ടെത്തിയ സമയത്ത് യുഡിഎഫ് ഏജന്‍റുമാർ നൽകിയ പരാതി റിട്ടണിംഗ് ഓഫീസറായ ജില്ലാ കളക്ടറും തള്ളിക്കളയുകയാണുണ്ടായത്.

പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിൽ മുപ്പത്തിയാറാം ബൂത്തിലെ ടെസ്റ്റിംഗിൽ താമരയ്ക്ക് ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂ.എന്നാൽ വിവി പാറ്റ് എണ്ണിയപ്പോൾ താമരയ്ക്ക് രണ്ട് വോട്ട് ലഭിച്ചു. മണ്ഡലത്തിലെ ആകെ സ്ഥാനാർഥികൾ എട്ടാണ്.

നോട്ട ഉൾപ്പെടെ ഒൻപത് പേർക്കും ഓരോ വോട്ട് പരിശോധനാ സമയത്തു രേഖപ്പെടുത്തി. എന്നാൽ റിസൾട്ട്‌ പരിശോധിക്കാൻ എടുത്തപ്പോൾ 10 വിവി പാറ്റ് സ്ലിപ് കണ്ടെത്തി.അധികമായി വന്ന വിവി പാറ്റ് സ്ലിപ് താമര ചിഹ്നത്തിൽ വോട്ട് ചെയ്‌ത സ്ലിപ്പ് ആയിരുന്നെന്നാണ് യുഡിഎഫ് പരാതി. പൂഞ്ഞാർ ഇടമല ബൂത്തിൽ കൈപ്പത്തി ചിഹ്നത്തിലും ആന ചിഹ്നത്തിലും ചെയ്ത വോട്ടുകൾ താമര ചിഹ്നത്തിലാണ് പതിഞ്ഞതെന്നും പരാതിയുണ്ട്.

എന്നാൽ ഇവിഎമ്മിലെ സമയം ക്രമീകരിക്കാതെ വന്നതാണ് കാരണമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിശദീകരണം. പരാതിക്കാരെ ഇതു ബോധ്യപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.