ബൈക്ക് അപകടത്തിൽ മരിച്ച സഹോ ദരങ്ങൾക്ക് നാട് കണ്ണീരോ ടെ വിട നൽകി
Sunday, April 21, 2024 11:22 PM IST
കുണ്ടറ:യാത്രയ്ക്കിടെ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ച സഹോദരങ്ങൾക്ക് കുമ്പളം ഗ്രാമം കണ്ണീരോടെ വിട നൽകി സഹോദരങ്ങളുടെ സംസ്കാരം ഇന്നലെ വൈകുന്നേരത്തോടെ കുമ്പളം സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ നടന്നു. നാടിന് പ്രിയപ്പെട്ടവരായ യുവാക്കൾക്ക് നാട്ടുകാർ കണ്ണീരോടെ യാത്രാമൊഴി ഏകി

കുമ്പളം പബ്ലിക് ലൈബ്രറിക്ക് സമീപം പ്രമോദ് നിവാസിൽ പ്രമോദ് എൽ .ദാസ് (27), സഹോദരനായ പ്രണവ് എൽ ദാസ് (15) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊല്ലം തേനി ദേശീയപാതയിൽ പേരയം വരമ്പു ഭാഗത്ത് സൗന്ദര്യ ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്. സഹോദരങ്ങൾ രണ്ടുപേരും കുണ്ടറയ്ക്ക് പോവുകയായിരുന്നു. കുണ്ടറയിൽ നിന്ന് മൺറോതുരത്തിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനം മറികടക്കുന്നതിനിടെ ആണ് അപകടത്തിൽ പെട്ടത്.

അപകടം നടന്നത് അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ തൊട്ടടുത്ത കാഞ്ഞിരകോ ട് താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പ്രമോദ് എൽ.ദാസ് മരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന പ്രണവ് എൽ ദാസും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

കുഞ്ഞുമോൻ ലൈല ദമ്പതികളുടെ മക്കളാണ് പ്രമോദും പ്രണവും. പ്രമോദ് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിരുന്നു .ആഗ്രഹിച്ചിരുന്ന തൊഴിലുകൾ കിട്ടാതിരുന്നതിനാൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കി വരികയായിരുന്നു. പ്രവീൺ കിഴക്കേ കല്ലട കെ പി എസ് പി എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു.

മരണവാർത്തയറിഞ്ഞ് കുമ്പളത്തെ വീട്ടിൽ നൂറുകണക്കിന് സുഹൃത്തുക്കളും നാട്ടുകാരും സഹപാഠികളും അധ്യാപകരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.അലമുറയിട്ടു കരയുന്ന അമ്മയുടെയും ബന്ധുക്കളുടെയും മുന്നിൽ നാടാകെ കണ്ണീർ പൊഴിക്കുന്ന കാഴ്ചഹൃദയഭേദകമായി.

ആറുമാസം മുമ്പ് അച്ഛൻ കുഞ്ഞുമോൻ മരിച്ചതിന്‍റെ വേദന വിട്ടകലും മുമ്പാണ് ഏക അത്താണി ആയിരുന്ന മക്കളുടെ വേർപാട്.മുൻപും നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായിട്ടുള്ള കൊല്ലം തേനി ദേശീയപാതയുടെ ഭാഗമായ പേരയം വരമ്പ് റോഡിന് യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുവാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നആവശ്യം ശക്തമായിട്ടുണ്ട്.