കൊ ല്ലം നഗരത്തിന്‍റെ സ്പന്ദനമായി എന്‍.കെ.പ്രേമചന്ദ്രന്‍
Sunday, April 21, 2024 5:35 AM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ കൊല്ലം നഗരത്തിന്‍റെ സ്പന്ദനമായി ജനഹൃദയങ്ങളിലേക്ക് കടന്നുചെന്നു. തെരഞ്ഞെടുപ്പ് സ്വീകരണത്തിന്‍റെ ഭാഗമായി കൊല്ലം മണ്ഡലത്തില്‍ രണ്ടാം ഘട്ട പ്രചരണത്തിനെത്തിയതായിരുന്നു പ്രേമചന്ദ്രന്‍.

കൊല്ലത്തിന്‍റെ വികസനം സംബന്ധിച്ച് പൈലറ്റ് പ്രാസംഗികര്‍ വിശദമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥി കടന്നു വരുന്നത്. സ്വീകരണ സ്ഥലത്തെത്തിയ എല്ലാ വോട്ടര്‍മാരുമായും സാധാാരണക്കാരുമായും കുട്ടികളുമായുമൊക്കെ കുശലം പറഞ്ഞുകൊണ്ട് എല്ലാവരുടെയും അടുത്തേക്ക് കടന്നുചെന്നു.

കൊച്ചുകുട്ടികള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങും. അവര്‍ നല്‍കുന്ന പൂവുകള്‍ സമ്മനമായി അവര്‍ക്കുതന്നെ തിരിച്ചു നല്‍കും.

സ്വീകരണങ്ങള്‍ക്കുശേഷം സ്ഥാനാര്‍ത്ഥിയുടെ പ്രസംഗത്തിന്‍റെ ഊഴം. വോട്ടര്‍മാരുടെ ഹൃദയത്തില്‍ തൊട്ടുകൊണ്ടുള്ള ആഴത്തിലുള്ള പ്രസംഗം.കൊല്ലം റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മാതൃകയില്‍ വികസിപ്പിക്കുന്ന പദ്ധതി, ആശ്രാമം ഇഎസ്ഐ ആശുപത്രിയുടെ വികസനം, വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയുള്ള റോഡ് വികസനങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ആരംഭിക്കാനായതിന്‍റെ വിശദാംശങ്ങള്‍ സ്ഥാനാര്‍ഥി വിശദീകരിക്കുന്നു. കശുവണ്ടി മേഖലയിലും മത്സ്യതൊഴിലാളി മേഖലയിലും നടത്തിയിട്ടുള്ള ഇടപെടലുകളും വിശദീകരിക്കുന്നു. ഹ്രസ്വമായ പ്രസംഗത്തിനുശേഷം എല്ലാവരെയും അഭിവാദ്യം ചെയ്ത് അടുത്ത സ്വീകരണ പോയിന്‍റിലേക്ക്.

സ്ഥാനാര്‍ഥിയോടൊപ്പം ശശികുമാര്‍, അഡ്വ. ബിന്ദുകൃഷ്ണ, പി.ആര്‍. പ്രതാപചന്ദ്രന്‍, ആര്‍. സുനില്‍, സൂരജ് രവി, ഞാറയ്ക്കല്‍ സുനില്‍, ബി. മുരളീധരന്‍, ഓമനക്കുട്ടന്‍പിള്ള, പെരിനാട് തുളസി, പുന്തല മോഹനന്‍, സരസ്വതി രാമചന്ദ്രന്‍, വിധു, കെ. സനല്‍കുമാര്‍,സുഭാഷ് കല്ലട, കുരീപ്പുഴ മോഹനന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

എന്‍.കെ.പ്രേമചന്ദ്രന്‍റെ പ്രചരണാര്‍ഥം ദേശീയ സംസ്ഥാന നേതാക്കള്‍ കൊ ല്ലത്തേക്ക്

കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ദേശീയ സംസ്ഥാന നേതാക്കള്‍ കൊല്ലത്ത് പ്രചരണത്തിനെത്തുന്നു. ഇന്ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മൂന്ന് സ്ഥലങ്ങളില്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് കുണ്ടറ ആശുപത്രിമുക്ക്, അഞ്ചാലുംമൂട്, കാവനാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് രമേശ് ചെന്നിത്തലയുടെ പ്രസംഗങ്ങള്‍.

പി.സി. വിഷ്ണുനാഥ് എംഎല്‍എ ഇന്ന് വൈകുന്നേരം കുണ്ടറ ആശുപത്രിമുക്ക്, ആറിന് ചാത്തന്നൂര്‍ പൂതക്കുളം എന്നിവിടങ്ങളില്‍ പ്രസംഗിക്കും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ രാവിലെ 6.30 ന് ആശ്രാമത്ത് നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പ്രഭാത നടത്തവും വൈകുന്നേരം പരവൂര്‍ ജംഗ്ഷനിലും ഇരവിപുരത്തും പൊതുയോഗങ്ങളിലും സംസാരിക്കും. തുടര്‍ന്ന് ചവറ മണ്ഡലത്തിലെ വിവിധ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ വൈകുന്നേരം അഞ്ചിന് പുനലൂര്‍ തടിക്കാട്ടുംആറിന് ചടയമംഗലം കുമ്മിളിലും പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.