തെരഞ്ഞെടുപ്പ്: റൂറൽ ജില്ലയിൽ നിരീക്ഷണം ശക്തമാക്കി പോ ലീസ്
Friday, April 19, 2024 11:54 PM IST
കൊട്ടാരക്കര: പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിലും കൊട്ടാരക്കര മണ്ഡലത്തിലും നിരിക്ഷണങ്ങൾ ശക്തമാക്കി പോലീസ്. തെരഞ്ഞെടുപ്പ് സമാധാനമായി നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി കൊട്ടാരക്കര ഡിവൈഎസ്പി നന്ദകുമാർ അറിയിച്ചു.

കുപ്രസിദ്ധരായ സാമൂഹ്യ വിരുദ്ധരെയെല്ലാം ഗൂണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമപരമായി ജയിലിലടച്ചു വരുന്നു. മുൻ കാല ക്രിമിനലുകളെല്ലാം പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവർക്കെല്ലാം നോട്ടീസ് നൽകുകയും താക്കീതു നൽകുകയും ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ചെയ്തു വരുന്നു. രാഷ്ട്രിയ പാർട്ടികളുമായി ബന്ധപ്പെട്ട് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ഇത്തരം ആളുകളെ കുറിച്ച് രാഷ്ട്രിയ പാർട്ടി നേതൃത്വങ്ങളുമായി പോലീസ് ആശയ വിനിമയം നടത്തിയിട്ടുണ്ട്.

കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ ചില പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇവിടെയെല്ലാം ഷാഡോ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ബൂത്തുകളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്

തെരഞ്ഞെടുപ്പുവേളയിലെ മദ്യനിരോധനമുള്ള ദിവസങ്ങളിൽ മദ്യ വ്യാപാരത്തിന് കർക്കശ നിലപാട് സ്വീകരിക്കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. മുൻ കാല വ്യാജമദ്യക്കാരും കേസിൽപ്പെട്ടവരുമെല്ലാം നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. റൂറൽ ജില്ലയിൽ ഇപ്പോഴുള്ള പോലീസ് അംഗബലം പരിമിതമാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട് പോലീസും കേന്ദ്രസേനയും റൂറൽ ജില്ലയിൽ എത്തി ക്യാമ്പ് ചെയ്യും. മുഖം നോക്കാതെയുള്ള നടപടിയാണ് പിന്നീടുണ്ടാകുക എന്ന് പോലീസ് പറയുന്നു.തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ എല്ലാവരും സഹകരിക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം അകത്താകുമെന്നും അവർ വ്യക്തമാക്കുന്നു.