കേന്ദ്രവും കേരളവും മത്സ്യമേഖലയെ അവഗണിച്ചു: ഷാഫി പറന്പിൽ
Monday, April 22, 2024 5:09 AM IST
വടകര: കേന്ദ്രവും കേരളവും മത്സ്യമേഖലയെ അവഗണിച്ചതായി വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർ‌ഥി ഷാഫി പറമ്പിൽ. തീരദേശ പര്യടനത്തിന്‍റെ ഭാഗമായിപൂഴിത്തലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോമ്പാൽ തുറമുഖ വികസനത്തിന്‍റെ കാര്യത്തിലും കടൽഭിത്തികെട്ടുന്ന വിഷയത്തിലും മത്സ്യമേഖലയെ സർക്കാർ വഞ്ചിച്ചു. എരിക്കിന്‍ചാല്‍, കാപ്പുഴക്കല്‍, മാടക്കര, അറക്കല്‍ ക്ഷേത്രം, മാളിയേക്കല്‍ തുടങ്ങിയ പതിനാല് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം അഴിത്തലയില്‍ സമാപിച്ചു.

പൂഴിത്തലയിൽ നടന്ന ആദ്യ സ്വീകരണ യോഗത്തിൽ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ. രമ എംഎൽഎ, കോട്ടയിൽ രാധാകൃഷ്ണൻ, എൻ.പി. അബ്ദുള്ള ഹാജി, പി. ബാബുരാജ്, ടി.സി. രാമചന്ദ്രൻ, സതീശൻ കുരിയാടി, പ്രദീപ് ചോമ്പാല,

ചന്ദ്രൻ കുളങ്ങര, അജയകുമാർ, ബാബു ഒഞ്ചിയം തുടങ്ങിയവർ പ്രസംഗിച്ചു.സ്ത്രീകളും കുട്ടികളുമടക്കം നിരവധി പോരാണ് ചൂടിനെ അവഗണിച്ച് ഷാഫിയെ കാണാൻ എത്തിയത്.