നാലാം ക്ലാസുകാരി വരദയ്ക്ക് എന്നും പുസ്തക ദിനം
Tuesday, April 23, 2024 4:34 AM IST
നെയ്യാറ്റിന്‍കര: നാലാം ക്ലാസുകാരിയായ വരദയ്ക്ക് എന്നും പുസ്തകദിനമാണ്. ഇതിനോടകം മുന്നൂറിലേറെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത വരദ, കഥക്കൂട്ട് എന്ന ശീര്‍ഷകത്തില്‍ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളും എഴുതുന്നു.

വിളവൂര്‍ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് വരദ. അക്ഷരങ്ങള്‍ പരിചിതമായ കാലം മുതലേ പുസ്തകങ്ങളോട് വല്ലാത്ത ഹൃദയാഭിമുഖ്യമുണ്ട്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേരുകളും വകുപ്പുകളും കൃത്യമായി പഠിച്ച് യൂ ട്യൂബിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടി.

പിന്നീട് അവരില്‍ പലരെയും നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞ അനുഭവങ്ങളും വരദ സന്തോഷത്തോടെ ഓര്‍മിക്കുന്നു. മലയം വരദാനത്തില്‍ പ്രദീപന്‍റെയും രേവതിയുടെയും മകളായ വരദ വീട്ടില്‍ ചെറിയൊരു ലൈബ്രറിയും തയാറാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസിന്‍റെ ഭാഗമായുള്ള പ്രഭാതയോഗത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി വരദ പങ്കെടുത്തു. റേഡിയോ ജോക്കിയായും മികവ് തെളിയിച്ചിട്ടുള്ള വരദ ചില കാര്‍ട്ടൂണ്‍ സീരിസുകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുമുണ്ട്.

വായനയോടൊപ്പം എഴുത്തിനെയും ഗൗരവമായാണ് പുസ്തകങ്ങളുടെ ഈ ആരാധിക ഉള്‍ക്കൊള്ളുന്നത്. അവധിക്കാലത്ത് വിവിധ ക്യാന്പുകളില്‍ അതിഥിയായും വരദ ക്ഷണിക്കപ്പെട്ടിരുന്നു. ഭാവിയില്‍ അധ്യാപികയാകാനാണ് വരദ ആഗ്രഹിക്കുന്നത്.

സ്വന്തം ലേഖകന്‍