ഭക്തിസാന്ദ്രമായി പള്ളിവേട്ട: പൈങ്കുനി ഉത്സവം ഇന്ന് സമാപിക്കും
Sunday, April 21, 2024 6:03 AM IST
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളി വേട്ട ഭക്തിസാന്ദ്രമായി. ഒന്പതാം ഉത്സവ ദിവസമായ ഇന്നലെ ഉത്സവ ശീവേലിക്കു ശേഷം പള്ളിവേട്ടയുടെ ചടങ്ങുകൾ ആരംഭിച്ചു.

ശ്രീ പത്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം നരസിംഹ മൂർത്തിയെയും തിരുവന്പാടി കൃഷ്ണനെയും എഴുന്നള്ളിച്ചു. വാദ്യമേളങ്ങളില്ലാതെ വേട്ടപ്പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിലെത്തി.

തുടർന്നു പ്രതീകാത്മകമായി കരിക്കിൽ അന്പെയ്തു പള്ളിവേട്ട നടത്തി. ശേഷം വടക്കേ നടവഴി വിഗ്രഹങ്ങളെ തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഒറ്റക്കൽ മണ്ഡപത്തിൽ പത്മനാഭസ്വാമിയുടെ വിഗ്രഹംവച്ച് നവധാന്യങ്ങൾ മുളപ്പിച്ചതുകൊണ്ട് മുളയീട് പൂജ നടത്തിയതോടെ പള്ളിവേട്ട സമാപിച്ചു.

ഇന്നു വൈകുന്നേരം ശംഖുംമുഖത്തു നടക്കുന്ന ആറാട്ടോടെ ഈ വർഷത്തെ പൈങ്കുനി ഉത്സവത്തിനു സമാപനമാകും. പുലർച്ചെ അഞ്ചിനു പശുക്കിടാവിനെ മണ്ഡപത്തിലെത്തിച്ചു പള്ളിക്കറുപ്പ് ദർശനവും തുടർന്നു നിർമാല്യവും നടത്തും. വൈകുന്നേരം അഞ്ചിന് ആറാട്ട് ചടങ്ങുകൾ ആരംഭിക്കും.

ദീപാരധനയ്ക്കുശേഷം ഗരുഡ വാഹനത്തിൽ പദ്മനാഭസ്വാമിയെയും നരസിംഹ മൂർത്തിയെയും തിരുവന്പാടി ശ്രീ കൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ഘോഷയാത്രയ്ക്കു തുടക്കമാകും.

ഘോഷയാത്രയോടൊപ്പം ചേരാനായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ആറാട്ടു വിഗ്രഹങ്ങൾ പടിഞ്ഞാറെ നടയിൽ എത്തിച്ചേരും. ഇവയും ചേർന്നാണ് കൂടിയാറാട്ടിനായി ശംഖുംമുഖത്തേയ്ക്കു ഘോഷയാത്ര എത്തുക.

തീരദേശത്തെ കൽമണ്ഡപത്തിൽ ഇറക്കിവച്ച വിഗ്രഹങ്ങളെ ചടങ്ങുകൾക്കുശേഷം സമുദ്രത്തിൽ ആറാടിക്കും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരികെ എത്തുന്നതോടെ ഉത്സവത്തിനു കൊടിയിറങ്ങും.