തീരത്ത് ആവേശത്തിരയുയർത്തി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ
Sunday, April 21, 2024 6:03 AM IST
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ കാലുഷ്യം വിട്ടൊഴിഞ്ഞ തീരം ഇന്നലെ വീണ്ട ും ശബ്ദ മുഖരിതമായി. പക്ഷേ അതു കടലിരന്പമായിരുന്നില്ല. ഡോ. ശശി തരൂരിനു വോട്ടു ചോദിച്ച് പ്രിയങ്കഗാന്ധിയെത്തിയതിന്‍റെ ആരവങ്ങളും ആവേശവുമായിരുന്നു.

തെരഞ്ഞെടുപ്പു പ്രചാരണച്ചൂട് കത്തിക്കയറിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരാനാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ തീരദേശത്തെത്തിയത്.

വലിയതുറയിൽ നിന്നും സ്ഥാനാർഥി ഡോ. ശശി തരൂരിനൊപ്പം പൂന്തുറവരെ തുറന്ന വാഹനത്തിൽ സഞ്ചരിച്ച പ്രിയങ്ക തരൂരിനു വേണ്ടി തീരജനതയോട് വോട്ടഭ്യർഥിച്ചു. ആവേശത്തിന്‍റെ കൊടികൾ വീശി കോണ്‍ഗ്രസ് പ്രവർത്തകർ റോഡിനിരുവശവും അണി നിരന്നു. പ്രചാരണത്തിന്‍റെ അവസാന ലാപ്പിലെ പ്രിയങ്കയുടെ റോഡ് ഷോ അവർ പെരുന്നാളാഘോഷമാക്കി.

വൈകുന്നേരം 4.45നാണ് പ്രിയങ്ക ഗാന്ധി റോഡ് ഷോ തുടങ്ങിയ വലിയതുറയിൽ നിന്ന് ആരംഭിച്ചത്. കെപിസിസി നേതാക്കൾ ഉൾപ്പെടെയുള്ളവരും സ്ഥാനാർഥി ശശി തരൂരും ചേർന്ന് പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. സമയം അൽപംപോലും നഷ്ടപ്പെടുത്താതെ പ്രിയങ്ക ഗാന്ധിയും ശശി തരൂരും തുറന്ന വാഹനത്തിലേക്ക്.

കൂടെ രമേശ് ചെന്നിത്തല, പാലോട് രവി, വി.എസ്. ശിവകുമാർ, ശരത്ചന്ദ്രപ്രസാദ്, ജി.എസ്. ബാബു, എം. വിൻസന്‍റ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളും. ഇരുവശത്തും തന്നെ വരവേൽക്കാനായി എത്തിയ സ് ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്ത് പുഞ്ചിരി തൂകി പ്രിയങ്ക. റോഡിനിരുവശത്തുമുള്ള വീട്ടുകാർ കുടുംബസമേതം റോഡിലേക്കിറങ്ങി നിന്നു. കോണ്‍ഗ്രസ് പ്രവർത്തകർ തുറന്ന വാഹനത്തിലേക്ക് പുഷ് പവൃഷ്ടി നടത്തി.

ചെറിയതുറവഴി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പ്രിയങ്കയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിത്രമുയർത്തി ഒരു കൂട്ടം കുരുന്നുകൾ വഴിയരികിൽ. അതു കണ്ട് അവർക്ക് ഫ്ളയിംഗ് കിസ് നൽകിയ പ്രിയങ്ക അപ്രതീക്ഷിതമായി തുറന്ന വാഹനത്തിൽ നിന്നു പുറത്തിറങ്ങി.

കുട്ടികൾ സമ്മാനമായി നീട്ടിയ രാജീവ് ഗാന്ധിയുടെ ചിത്രം ഏറ്റുവാങ്ങി. വലിയതുറയിൽ ആവേശത്തിന്‍റെ ഓളങ്ങളാണ് ഉയർന്നതെങ്കിൽ ബീമാപള്ളിയും പിന്നിട്ട് പൂന്തുറ ജംഗ്ഷനിലെത്തിയപ്പോഴേക്കും അത് ആവേശക്കടലായി. പൂന്തുറ സെന്‍റ് തോമസ് ചർച്ചിനു മുന്നിലെ സമാപന വേദിയിലെത്തിയപ്പോഴേക്കും പ്രിയങ്ക സഞ്ചരിച്ച തുറന്ന വാഹനത്തെ ജനക്കൂട്ടം പൊതിഞ്ഞു. വലിയതുറ മുതൽ പൂന്തുറ വരെയുള്ള നാലു കിലോമീറ്റർ ദൂരം ഒരു മണിക്കൂർ സമയം കൊണ്ടാണ് വാഹനം എത്തിച്ചേർന്നത്.

തുടർന്ന് പത്തു മിനിറ്റ് പ്രസംഗിച്ച പ്രിയങ്ക റോഡ് ഷോ അവസാനിപ്പിച്ച് നാളെ ഛത്തീസ്ഗഢിലെ പര്യടനത്തിൽ പങ്കെടുക്കുന്നതിനായി വൈകുന്നേരം ആറോടെ വിമാനത്താവളത്തിലേക്കു പോയി.