കോവളത്ത് അസൗകര്യങ്ങളുടെ നടുവിൽ നട്ടംതിരിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ
Friday, April 19, 2024 1:42 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകളുമായി വരുന്നകപ്പൽ വാർഫിൽ അടുക്കണമെങ്കിൽ അഗ്നിശമന സേനാ യൂണിറ്റ് വേണം. തീരത്ത് നിന്നു കാണാവുന്ന തരത്തിൽ കപ്പൽ എത്തുന്നതു മുതൽ ദൗത്യം പൂർത്തിയാക്കി കപ്പൽ അന്താരാഷ്ട്ര കപ്പൽ ചാനലിൽ എത്തിയെന്ന് ഉറപ്പുവരുത്തുന്നതുവരെ ഒരു ഫയർ എൻജിനും യൂണിറ്റിനു വേണ്ട ഉദ്യോഗസ്ഥരും തുറമുഖത്ത് കാവൽ കിടക്കണം.

പക്ഷെ രാവും പകലും കാവൽ കിടക്കുന്നവർക്കു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാനും അധികൃതർക്കു മടിയെന്ന ആ ക്ഷേപത്തിനു കുറവില്ല. ആദ്യത്തെ നാലു കപ്പൽ വന്നു മടങ്ങിയപ്പോഴും പാഴ് വസ്തുക്കൾ കൂട്ടിയിടുന്ന ഷെഡിലായിരുന്നു സ്ഥാനമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

രാത്രികാലങ്ങളിൽ ലോറിയിൽ കൊണ്ടുവരുന്ന ആക്രിസാധനങ്ങൾ ഇറക്കുന്നതുവരെ കിടക്കയുമെടുത്ത് മാറി നിൽക്കണം. കടുത്ത ചൂടും കൊതുക്- എലി ശല്യവും മൂലം വശംകെട്ട ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തി. ഡിപ്പാർട്ട്മെന്‍റിലെ ഉന്നതർക്ക് പരാതി നൽകിയെങ്കിലും തുടക്കത്തിൽ ഫലം കണ്ടില്ല.

പ്രതിഷേധം കടുത്തതോടെ തുറമുഖ കവാടത്തിനു സമീപത്തെ താല്കാലിക ഷെഡിലെ ഒരു ഇടുങ്ങിയ മുറി ഒരാഴ്ച മുൻപ് അനുവദിച്ച് നൽകി. വാർഫിലേക്ക് കപ്പലിനെ അടുപ്പിച്ചശേഷം അന്നു മുതൽ തുറമുഖ കവാടത്തിന് സമീപമാണ് ഫയർ യൂണിറ്റിന് സ്ഥാനം.

പക്ഷെ 24 മണിക്കൂറും ജോലി നോക്കുന്ന ജീവനക്കാർക്ക് പ്രാഥമിക കർമങ്ങൾ നിർവഹിക്കണമെങ്കിലും അധികൃതർ കനിയണമെന്ന അവസ്ഥയിലാണ്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഇലക്ടിക്കൽ സെക്‌ഷൻ ഓഫീസിലെ ബാത്ത്റൂം ഉപയോഗിക്കാം. അതു കഴിഞ്ഞാലുള്ള കാര്യങ്ങൾക്ക് നെട്ടോട്ടമോടണമെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.