പ്രചാരണം കളറാക്കി ഇടതു സ്ഥാനാർഥി വി. ജോയി
Sunday, April 14, 2024 6:28 AM IST
ആറ്റിങ്ങല്‍: ഇടതു സ്ഥാനാര്‍ഥി വി. ജോയിയുടെ പര്യടനം ആവേശജ്ജ്വലമായി തുടരുന്നു. നെടുമങ്ങാട് മണ്ഡലത്തിലായിരുന്നു ഇന്നലെ പര്യടനം. രാവിലെ പിരപ്പന്‍കോട് നിന്നാരംഭിച്ച പര്യടനം ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് അന്‍പതിലധികം കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി.

മികച്ച ജനപങ്കാളിത്തം ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രകടമായിരുന്നു. മിക്ക സ്ഥലങ്ങളിലും സ്വീകരണങ്ങളുടെ എണ്ണം കൂടിയത് സ്ഥാനാര്‍ഥി പര്യടനം വൈകിപ്പിച്ചു. രാത്രി കരിച്ചാറയിലാണ് പര്യടനം അവസാനിച്ചത്.

വിഷുദിവസമായ ഇന്ന് സ്ഥാനാര്‍ഥി പര്യടനം ഒഴിവാക്കി. വൈകുന്നേരം വി. ജോയി പൊന്‍മുടിയിലെ വിവിധ ജനവാസ മേഖലകള്‍ സന്ദര്‍ശിക്കും. കേന്ദ്ര നേതാക്കളുടെ പ്രചാരണ പരിപാടികളും നാളെ മുതല്‍ ആറ്റിങ്ങല്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കും.

ആറ്റിങ്ങലില്‍ ചൂട് തോല്‍ക്കും പ്രചാരണവുമായി എന്‍ഡിഎ

ആറ്റിങ്ങല്‍: കൊടംചൂടിലും ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപിഎന്‍ഡിഎ സ്ഥാനാര്‍ഥി വി. മുരളീധരന്‍റെ വാഹന പര്യടനത്തിനു വന്‍ വരവേല്‍പ്പ്.

അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ നടന്ന പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കണി വിഭവങ്ങള്‍ നല്‍കിയും പഴക്കുലകളും, പനങ്കുലകളും സമ്മാനിച്ചുമാണ് പ്രദേശവാസികള്‍ വി. മുരളീധരനെ സ്വീകരിച്ചത്.

രാവിലെ അരുവിക്കര മുളയറയില്‍ നിന്നുമാണ് പ്രചാരണം ആരംഭിച്ചത്. അരുവിക്കര മണ്ഡലത്തില്‍ അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. കാട്ടാക്കട മണ്ഡലത്തില്‍ മാറനല്ലൂര്‍, കാട്ടാക്കട പഞ്ചായത്തുകളായിരുന്നു പര്യടനം.

ഹൃദയം കൊണ്ട് ഞാന്‍ ആറ്റിങ്ങലുകാരന്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലിന്‍റെ മണ്ണിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ പര്യടനം. ഹൃദയംകൊണ്ട് താന്‍ ആറ്റിങ്ങലുകാരനാണെ് പാലച്ചിറയില്‍ നട സ്വീകരണ പരിപാടിയില്‍ അടൂര്‍ പ്രകാശ് പറഞ്ഞു. കൊന്നപ്പൂക്കളും റോസാപ്പൂക്കളുമായാണ് പ്രവര്‍ത്തകരും നാട്ടുകാരും സ്ഥാനാര്‍ഥിയെ വരവേറ്റത്.

താന്നിമൂടുനിന്നും ആരംഭിച്ച പര്യടനം ചെറുന്നിയൂര്‍, ഞെക്കാട്, ഒറ്റൂര്‍, കവലയൂര്‍, കുളമുട്ടം വഴി മണമ്പൂര്‍, തൊട്ടിക്കല്ല്, ആലംകോട്, അവനവഞ്ചേരി, കൊല്ലമ്പുഴ വഴി രാത്രി ഒന്‍പതു മണിയോടെ പണയില്‍ കടവിലെത്തി പര്യടനം സമാപിച്ചു.