Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിഎജിയെ ചൊല്ലി കലഹം, തർക്കം
Friday, January 22, 2021 11:33 PM IST
കിഫ്ബിയും സിഎജിയും കേരള രാഷ്ട്രീയത്തിൽ കറങ്ങാൻ തുടങ്ങിയിട്ടു കുറേനാളായി. നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ മുതൽ സഭയ്ക്കുള്ളിലും കിഫ്ബിയും സിഎജിയും ചുറ്റിക്കറങ്ങുകയാണ്. പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിനമായ ഇന്നലെ സിഎജി പോര് ഭരണപക്ഷ- പ്രതിപക്ഷ ഏറ്റുമുട്ടലിനു വേദിയായി.
സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങളുള്ള മൂന്നു പേജുകൾ നിരാകരിക്കുന്ന പ്രമേയമാണു സർക്കാർ സഭയിൽ കൊണ്ടു വന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമായാണ് പ്രതിപക്ഷം ഇതിനെ കണ്ടത്. സിഎജി റിപ്പോർട്ടിലൂടെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജൻഡയാണു പുറത്തു വന്നതെന്നാണ് ഭരണപക്ഷത്തിന്റെ പക്ഷം. അതിനെ എതിർക്കുന്നത് സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനാണ്. അപ്പോൾ സിഎജി റിപ്പോർട്ടിനെ അനുകൂലിക്കുന്നവർ സംസ്ഥാന താത്പര്യത്തിനെതിരു നിൽക്കുന്നവരും കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരുമാകുമല്ലോ. അതാണ് ഭരണപക്ഷം പറയാതെ പറയുന്ന രാഷ്ട്രീയം.
പ്രതിപക്ഷം വീറോടെ പൊരുതിയെങ്കിലും ഭരണപക്ഷം പ്രമേയം പാസാക്കി. ഇന്ത്യയിൽ ഇന്നു വരെ നടന്നിട്ടില്ലാത്ത സംഭവം. അതും പതിനാലാം നിയമസഭയുടെ റിക്കാർഡിൽ പെടുത്താം. നിയമസഭാ തെരഞ്ഞെടുപ്പു വരെ സിഎജിയും കിഫ്ബിയുമെല്ലാം സംസ്ഥാന രാഷ്ട്രീയത്തിലെ സജീവചർച്ചാവിഷയമായി തുടരുമെന്നു നിയമസഭയിലെ ചർച്ചയുടെ പോക്കു കണ്ടപ്പോൾ വ്യക്തമായി.
ബിജെപി ബന്ധമെന്ന ആക്ഷേപം തുടരെ ഉന്നയിച്ചപ്പോൾ പൊതുവേ സൗമ്യനായ ഡോ. എം.കെ. മുനീറിനു പോലും നില തെറ്റി. അങ്ങനെ ഉമ്മാക്കി കാണിച്ചു പേടിപ്പിക്കേണ്ടെന്ന് ഭരണപക്ഷത്തെ നോക്കി മുനീർ പറഞ്ഞു. കോണ്‍ഗ്രസ് മുക്തമെന്നു പറയുന്നതു നിങ്ങളും ബിജെപിയും മാത്രമാണ്. സിപിഎമ്മും ബിജെപിയും മാത്രം മതിയെന്നല്ലേ നിങ്ങൾ കരുതുന്നത്. ഇത്തരം നിലപാടുകൾ മൂലമാണ് ത്രിപുരയിലും ബംഗാളിലും നിങ്ങൾ ഇല്ലാതായത്.- മുനീർ പറഞ്ഞു.
സിഎജി ആർഎസ്എസിന്റെ പോഷകസംഘടന എന്ന നിലയിലാണ് ഭരണപക്ഷത്തെ പലരും ധരിച്ചു വച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാമെങ്കിൽ സിഎജിക്കെതിരെയും ആകാമെന്നു മന്ത്രിമാരായ ഇ.പി. ജയരാജനും വി.എസ്. സുനിൽകുമാറും വാദിച്ചു. എന്നിട്ട് പഞ്ചാബും ജാർഖണ്ഡുമൊക്കെ ചെയ്തതു പോലെ പുതിയ നിയമം പാസാക്കാൻ എന്തുകൊണ്ടു തയാറായില്ല എന്നായി രമേശ്. കേരളത്തിൽ അതിനു തക്ക സാഹചര്യമില്ലാത്തതു കൊണ്ടാണെന്നു മന്ത്രി സുനിൽകുമാർ മറുപടി പറഞ്ഞു.
കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ നിയമം പാസാക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന് മന്ത്രി ജി. സുധാകരൻ വാദിച്ചു. ഇങ്ങനെ പറഞ്ഞതു തങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ബിജെപിക്കാരാക്കി മാറ്റുമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എതിർപരാമർശം വന്നാൽ അപ്പോൾ നിയമസഭയോ പാർലമെന്റോ കൂടി സിഎജി റിപ്പോർട്ട് നിരാകരിച്ചാൽ മതിയല്ലോ എന്നു രമേശ് ചോദിച്ചു. ടു ജി സ്പെക്ട്രവും പാമോയിൽ ഇറക്കുമതി റിപ്പോർട്ടുമൊക്കെ വന്നപ്പോൾ അന്നു ഭരിച്ചിരുന്നവർ റിപ്പോർട്ട് നിരാകരിക്കാനല്ല തയാറായതെന്നു രമേശ് ചൂണ്ടിക്കാട്ടി. കെ.സി. ജോസഫും വി.ഡി. സതീശനും പ്രതിപക്ഷത്തു നിന്നു സർക്കാർ നിലപാടിനെതിരേ ശക്തമായ വാദമുഖങ്ങൾ ഉയർത്തി.
സാമാന്യ മര്യാദ പാലിക്കാതെ സിഎജി റിപ്പോർട്ട് തയാറാക്കിയതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കിഫ്ബിയുടെ മുഴുവൻ കടമെടുപ്പും ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞാൽ പിന്നെ ഈ ധനകാര്യസ്ഥാപനത്തിനു പ്രവർത്തിക്കാൻ കഴിയുമോ എന്നും ധനമന്ത്രി ചോദിച്ചു. പ്രഥമദൃഷ്ട്യാ തെറ്റെന്നു ബോധ്യമുള്ള ഒരു കാര്യം കൈയോടെ തള്ളിക്കളയാമെന്ന വാദഗതിയും മന്ത്രി മുന്നോട്ടു വച്ചു. മുൻ എജി ബോധപൂർവം വിവാദങ്ങൾ സൃഷ്ടിച്ചു. മാധ്യമങ്ങൾക്കു വിവരങ്ങൾ ചോർത്തിക്കൊടുത്തു. കേന്ദ്രത്തിനു വ്യക്തമായ സന്ദേശമാണ് പ്രമേയമെന്നും ധനമന്ത്രി പറഞ്ഞു.
ഗവർണർ നിയമസഭയ്ക്കു കൈമാറുന്ന സിഎജി റിപ്പോർട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കണമെന്നാണു ചട്ടം. എന്നാൽ സിഎജിക്കെതിരെയുള്ള പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിശോധന മാത്രമാണ് ഇതുവരെ നടന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു നൽകുന്നത് ഗവർണർ കൈമാറിയ റിപ്പോർട്ട് ആണോ അതോ നിയമസഭ ഒഴിവാക്കിയ ഭാഗങ്ങൾ നീക്കിയ റിപ്പോർട്ട് ആണോ എന്നു വി.ഡി. സതീശൻ ചോദിച്ചു. ഇക്കാര്യത്തിൽ ഉടനടിയൊരു മറുപടി നൽകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും സാധിച്ചില്ല. കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രം റൂളിംഗ് നൽകിയാൽ മതിയെന്നു പ്രതിപക്ഷവും പറഞ്ഞു. ഈ തർക്കം ഉടനെയെങ്ങും തീരില്ലെന്നു ചുരുക്കം.
നിയമസഭാംഗമെന്ന നിലയിൽ അമ്പതു വർഷം പൂർത്തിയാക്കിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സഭ ആദരിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയുടെ അഭിനന്ദനം അറിയിച്ചു. 1970 ലെ നാലാം കേരള നിയമസഭയിലാണ് താനും ഉമ്മൻ ചാണ്ടിയും ആദ്യമായി നിയമസഭാംഗമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിച്ചു. കെ.എം. മാണിയെ സമാനമായി ആദരിച്ചതും ഈ സഭയുടെ കാലയളവിൽ തന്നെയായിരുന്നു എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് ഉമ്മൻ ചാണ്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ശരീരത്തിലേക്കു കല്ലു വലിച്ചെറിഞ്ഞയാളെ പോലും ചേർത്തു നിർത്താൻ മടികാട്ടാത്തയാളാണ് ഉമ്മൻ ചാണ്ടി എന്നും രമേശ് പറഞ്ഞു. സഭ ആദരിക്കുന്ന വേളയിൽ ഉമ്മൻ ചാണ്ടി പക്ഷേ സഭയിലുണ്ടായിരുന്നില്ല.
കണ്ണൂരിൽ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തെക്കുറിച്ചു സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും അതു പരിഗണിക്കാൻ സ്പീക്കർ തയാറായില്ല. തികച്ചും പ്രാദേശികമായ ഒരു സംഭവത്തിന്റെ പേരിൽ അടിയന്തരപ്രമേയം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നു സ്പീക്കർ തീർത്തു പറഞ്ഞു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പ്രതിപക്ഷനേതാവ് ശ്രമിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കു നീങ്ങുകയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും ചെയ്തെങ്കിലും അധികസമയം പ്രതിഷേധം നീണ്ടില്ല. വാക്കൗട്ട് പ്രഖ്യാപിച്ച് അവർ പുറത്തേക്കു പോയി.
ധനവിനിയോഗ ബില്ലു പാസാക്കിയ ശേഷം ശ്രീനാരായണ ഗുരു സർവകലാശാല ബില്ലും പാസാക്കി യാത്ര പറഞ്ഞ് സഭാംഗങ്ങൾ പിരിയുമ്പോഴേക്കും രാത്രിയായിരുന്നു.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top