Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സിഎജിയെ ചൊല്ലി കലഹം, തർക്കം
കിഫ്ബിയും സിഎജിയും കേരള രാഷ്ട്രീയത്തിൽ കറങ്ങാൻ തുടങ്ങിയിട്ടു കുറേനാളായി. നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ മുതൽ സഭയ്ക്കുള്ളിലും കിഫ്ബിയും സിഎജിയും ചുറ്റിക്കറങ്ങുകയാണ്. പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിനമായ ഇന്നലെ സിഎജി പോര് ഭരണപക്ഷ- പ്രതിപക്ഷ ഏറ്റുമുട്ടലിനു വേദിയായി.
സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങളുള്ള മൂന്നു പേജുകൾ നിരാകരിക്കുന്ന പ്രമേയമാണു സർക്കാർ സഭയിൽ കൊണ്ടു വന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമായാണ് പ്രതിപക്ഷം ഇതിനെ കണ്ടത്. സിഎജി റിപ്പോർട്ടിലൂടെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജൻഡയാണു പുറത്തു വന്നതെന്നാണ് ഭരണപക്ഷത്തിന്റെ പക്ഷം. അതിനെ എതിർക്കുന്നത് സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനാണ്. അപ്പോൾ സിഎജി റിപ്പോർട്ടിനെ അനുകൂലിക്കുന്നവർ സംസ്ഥാന താത്പര്യത്തിനെതിരു നിൽക്കുന്നവരും കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരുമാകുമല്ലോ. അതാണ് ഭരണപക്ഷം പറയാതെ പറയുന്ന രാഷ്ട്രീയം.
പ്രതിപക്ഷം വീറോടെ പൊരുതിയെങ്കിലും ഭരണപക്ഷം പ്രമേയം പാസാക്കി. ഇന്ത്യയിൽ ഇന്നു വരെ നടന്നിട്ടില്ലാത്ത സംഭവം. അതും പതിനാലാം നിയമസഭയുടെ റിക്കാർഡിൽ പെടുത്താം. നിയമസഭാ തെരഞ്ഞെടുപ്പു വരെ സിഎജിയും കിഫ്ബിയുമെല്ലാം സംസ്ഥാന രാഷ്ട്രീയത്തിലെ സജീവചർച്ചാവിഷയമായി തുടരുമെന്നു നിയമസഭയിലെ ചർച്ചയുടെ പോക്കു കണ്ടപ്പോൾ വ്യക്തമായി.
ബിജെപി ബന്ധമെന്ന ആക്ഷേപം തുടരെ ഉന്നയിച്ചപ്പോൾ പൊതുവേ സൗമ്യനായ ഡോ. എം.കെ. മുനീറിനു പോലും നില തെറ്റി. അങ്ങനെ ഉമ്മാക്കി കാണിച്ചു പേടിപ്പിക്കേണ്ടെന്ന് ഭരണപക്ഷത്തെ നോക്കി മുനീർ പറഞ്ഞു. കോണ്‍ഗ്രസ് മുക്തമെന്നു പറയുന്നതു നിങ്ങളും ബിജെപിയും മാത്രമാണ്. സിപിഎമ്മും ബിജെപിയും മാത്രം മതിയെന്നല്ലേ നിങ്ങൾ കരുതുന്നത്. ഇത്തരം നിലപാടുകൾ മൂലമാണ് ത്രിപുരയിലും ബംഗാളിലും നിങ്ങൾ ഇല്ലാതായത്.- മുനീർ പറഞ്ഞു.
സിഎജി ആർഎസ്എസിന്റെ പോഷകസംഘടന എന്ന നിലയിലാണ് ഭരണപക്ഷത്തെ പലരും ധരിച്ചു വച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാമെങ്കിൽ സിഎജിക്കെതിരെയും ആകാമെന്നു മന്ത്രിമാരായ ഇ.പി. ജയരാജനും വി.എസ്. സുനിൽകുമാറും വാദിച്ചു. എന്നിട്ട് പഞ്ചാബും ജാർഖണ്ഡുമൊക്കെ ചെയ്തതു പോലെ പുതിയ നിയമം പാസാക്കാൻ എന്തുകൊണ്ടു തയാറായില്ല എന്നായി രമേശ്. കേരളത്തിൽ അതിനു തക്ക സാഹചര്യമില്ലാത്തതു കൊണ്ടാണെന്നു മന്ത്രി സുനിൽകുമാർ മറുപടി പറഞ്ഞു.
കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ നിയമം പാസാക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന് മന്ത്രി ജി. സുധാകരൻ വാദിച്ചു. ഇങ്ങനെ പറഞ്ഞതു തങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ബിജെപിക്കാരാക്കി മാറ്റുമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എതിർപരാമർശം വന്നാൽ അപ്പോൾ നിയമസഭയോ പാർലമെന്റോ കൂടി സിഎജി റിപ്പോർട്ട് നിരാകരിച്ചാൽ മതിയല്ലോ എന്നു രമേശ് ചോദിച്ചു. ടു ജി സ്പെക്ട്രവും പാമോയിൽ ഇറക്കുമതി റിപ്പോർട്ടുമൊക്കെ വന്നപ്പോൾ അന്നു ഭരിച്ചിരുന്നവർ റിപ്പോർട്ട് നിരാകരിക്കാനല്ല തയാറായതെന്നു രമേശ് ചൂണ്ടിക്കാട്ടി. കെ.സി. ജോസഫും വി.ഡി. സതീശനും പ്രതിപക്ഷത്തു നിന്നു സർക്കാർ നിലപാടിനെതിരേ ശക്തമായ വാദമുഖങ്ങൾ ഉയർത്തി.
സാമാന്യ മര്യാദ പാലിക്കാതെ സിഎജി റിപ്പോർട്ട് തയാറാക്കിയതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കിഫ്ബിയുടെ മുഴുവൻ കടമെടുപ്പും ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞാൽ പിന്നെ ഈ ധനകാര്യസ്ഥാപനത്തിനു പ്രവർത്തിക്കാൻ കഴിയുമോ എന്നും ധനമന്ത്രി ചോദിച്ചു. പ്രഥമദൃഷ്ട്യാ തെറ്റെന്നു ബോധ്യമുള്ള ഒരു കാര്യം കൈയോടെ തള്ളിക്കളയാമെന്ന വാദഗതിയും മന്ത്രി മുന്നോട്ടു വച്ചു. മുൻ എജി ബോധപൂർവം വിവാദങ്ങൾ സൃഷ്ടിച്ചു. മാധ്യമങ്ങൾക്കു വിവരങ്ങൾ ചോർത്തിക്കൊടുത്തു. കേന്ദ്രത്തിനു വ്യക്തമായ സന്ദേശമാണ് പ്രമേയമെന്നും ധനമന്ത്രി പറഞ്ഞു.
ഗവർണർ നിയമസഭയ്ക്കു കൈമാറുന്ന സിഎജി റിപ്പോർട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കണമെന്നാണു ചട്ടം. എന്നാൽ സിഎജിക്കെതിരെയുള്ള പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിശോധന മാത്രമാണ് ഇതുവരെ നടന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു നൽകുന്നത് ഗവർണർ കൈമാറിയ റിപ്പോർട്ട് ആണോ അതോ നിയമസഭ ഒഴിവാക്കിയ ഭാഗങ്ങൾ നീക്കിയ റിപ്പോർട്ട് ആണോ എന്നു വി.ഡി. സതീശൻ ചോദിച്ചു. ഇക്കാര്യത്തിൽ ഉടനടിയൊരു മറുപടി നൽകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും സാധിച്ചില്ല. കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രം റൂളിംഗ് നൽകിയാൽ മതിയെന്നു പ്രതിപക്ഷവും പറഞ്ഞു. ഈ തർക്കം ഉടനെയെങ്ങും തീരില്ലെന്നു ചുരുക്കം.
നിയമസഭാംഗമെന്ന നിലയിൽ അമ്പതു വർഷം പൂർത്തിയാക്കിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സഭ ആദരിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയുടെ അഭിനന്ദനം അറിയിച്ചു. 1970 ലെ നാലാം കേരള നിയമസഭയിലാണ് താനും ഉമ്മൻ ചാണ്ടിയും ആദ്യമായി നിയമസഭാംഗമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിച്ചു. കെ.എം. മാണിയെ സമാനമായി ആദരിച്ചതും ഈ സഭയുടെ കാലയളവിൽ തന്നെയായിരുന്നു എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് ഉമ്മൻ ചാണ്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ശരീരത്തിലേക്കു കല്ലു വലിച്ചെറിഞ്ഞയാളെ പോലും ചേർത്തു നിർത്താൻ മടികാട്ടാത്തയാളാണ് ഉമ്മൻ ചാണ്ടി എന്നും രമേശ് പറഞ്ഞു. സഭ ആദരിക്കുന്ന വേളയിൽ ഉമ്മൻ ചാണ്ടി പക്ഷേ സഭയിലുണ്ടായിരുന്നില്ല.
കണ്ണൂരിൽ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തെക്കുറിച്ചു സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും അതു പരിഗണിക്കാൻ സ്പീക്കർ തയാറായില്ല. തികച്ചും പ്രാദേശികമായ ഒരു സംഭവത്തിന്റെ പേരിൽ അടിയന്തരപ്രമേയം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നു സ്പീക്കർ തീർത്തു പറഞ്ഞു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പ്രതിപക്ഷനേതാവ് ശ്രമിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കു നീങ്ങുകയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും ചെയ്തെങ്കിലും അധികസമയം പ്രതിഷേധം നീണ്ടില്ല. വാക്കൗട്ട് പ്രഖ്യാപിച്ച് അവർ പുറത്തേക്കു പോയി.
ധനവിനിയോഗ ബില്ലു പാസാക്കിയ ശേഷം ശ്രീനാരായണ ഗുരു സർവകലാശാല ബില്ലും പാസാക്കി യാത്ര പറഞ്ഞ് സഭാംഗങ്ങൾ പിരിയുമ്പോഴേക്കും രാത്രിയായിരുന്നു.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Latest News
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top