Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
Friday, January 22, 2021 12:15 AM IST
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കിറങ്ങി. പിന്നെ സഭയിൽ ഒരു കൂട്ടപ്പൊരിച്ചിൽ. സ്പീക്കറെ കടന്നാക്രമിച്ച് പ്രതിപക്ഷം. അവരെ കടിച്ചുകുടഞ്ഞും സ്പീക്കർക്കു പ്രതിരോധ കവചമൊരുക്കിയും ഭരണപക്ഷം. ഒടുവിൽ സ്വന്തം നിരപരാധിത്വം വിശദീകരിച്ചും പ്രതിപക്ഷ വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും സ്പീക്കറുടെ ഉൗഴം. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം എന്ന അത്യപൂർവ നടപടിക്കും പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനനാളുകളിൽ സഭ സാക്ഷ്യം വഹിച്ചു.
അവിശ്വാസ പ്രമേയം പരിഗണനയ്ക്കെടുക്കുന്നതിനു മുമ്പേ തടസവാദവുമായി ഭരണപക്ഷത്തെ മുതിർന്ന അംഗമായ എസ്. ശർമ തന്നെ രംഗത്തെത്തി. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ, തെളിവുകളൊന്നുമില്ലാതെ സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള പ്രമേയത്തിന് അനുമതി നൽകരുതെന്നായിരുന്നു ശർമയുടെ ആവശ്യം. മന്ത്രി ജി. സുധാകരനും ശർമയ്ക്കു പിന്തുണയുമായെത്തി. ശർമ ഉന്നയിച്ച വാദങ്ങൾ ശരിയാണെന്നും അക്കാര്യങ്ങൾ സ്പീക്കറും പരിഗണിച്ചിരുന്നു എന്നും സഭ നിയന്ത്രിച്ചിരുന്ന ഡപ്യൂട്ടി സ്പീക്കർ വി. ശശി ചൂണ്ടിക്കാട്ടി. എന്നാൽ, സാങ്കേതികത്വം പറഞ്ഞു പ്രമേയം തടയാതെ ധാർമികതയുടെ പേരിൽ അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഇതോടെ പ്രമേയത്തിന്റെ അവതരണത്തിലേക്കു കടന്നു.
പ്രമേയത്തിന്റെ അവതരണാനുമതിക്ക് പിന്തുണ അറിയിക്കാൻ പറഞ്ഞപ്പോൾ പ്രതിപക്ഷവും ബിജെപി അംഗം ഒ. രാജഗോപാലും എഴുന്നേറ്റു. കോ- ലീ- ബി സഖ്യം എന്നു പറഞ്ഞു ഭരണപക്ഷം അപ്പോൾ തന്നെ ബഹളം തുടങ്ങി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിനു മുന്നിൽ പോയത് നിയമസഭയിലേക്കു പാസ് കൊടുക്കാനല്ലല്ലോ എന്ന് ഉമ്മർ ചോദിച്ചു. തങ്ങൾ ജനാധിപത്യ മര്യാദകൾ പാലിച്ചു മാത്രമാണ് പ്രമേയം കൊണ്ടുവന്നത്. മറ്റു ചിലരായിരുന്നെങ്കിൽ നേരേ സ്പീക്കറുടെ ഡയസിലേക്കു കയറി കസേര വലിച്ചു താഴെയിടുമായിരുന്നു എന്ന് ഉമ്മർ പറഞ്ഞത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തന്നെ ഉദ്ദേശിച്ചായിരുന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അന്വേഷണത്തേക്കുറിച്ചു പറയാതെ പറഞ്ഞായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധമത്രയും. പ്രതിപക്ഷ നേതാക്കൾക്കെതിരേയുള്ള അഴിമതി കേസുകൾക്ക് അനുമതി നൽകിയതിനാലാണ് അവർ സ്പീക്കർക്കെതിരേ തിരിഞ്ഞതെന്ന് എസ്. ശർമ പറഞ്ഞു. യുഡിഎഫ്, ബിജെപി, അന്വേഷണ ഏജൻസികളുടെ മുക്കൂട്ടു മുന്നണിയാണിവിടെ രംഗത്തു വന്നിരിക്കുന്നതെന്നും ശർമ കുറ്റപ്പെടുത്തി. ഡോളർ കടത്തു കേസിൽ സ്പീക്കറെ സമ്മേളനം കഴിഞ്ഞാൽ ചോദ്യം ചെയ്യുമെന്നാണു വാർത്തകൾ എന്ന് പി.ടി. തോമസ് പറഞ്ഞു. സ്പീക്കറുടെ പക്ഷപാതപരമായ സമീപനവും സഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന ക്രമക്കേടുകളും വിശദീകരിക്കുകയായിരുന്നു പി.ടി. തോമസ്.
യുഡിഎഫുകാർക്കെതിരേയുള്ള അഴിമതിക്കേസുകളുടെ വിശദാംശങ്ങളാണ് ഭരണപക്ഷത്തെ വീണാ ജോർജും ജയിംസ് മാത്യുവും നിരത്തിയത്. പ്രതിപക്ഷത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടണമെന്നു വരെ ജയിംസ് മാത്യു പറഞ്ഞുവച്ചു. സ്പീക്കറുടെ പദവിയേക്കുറിച്ച് ജവഹർലാൽ നെഹ്റുവിന്റെ ഉദ്ധരണികൾ സ്പീക്കറെ ന്യായീകരിച്ച മുല്ലക്കര രത്നാകരനും എതിർത്ത ഡോ. എം.കെ. മുനീറും ആയുധമാക്കി. ബിജെപി അംഗം ഒ. രാജഗോപാലും സ്പീക്കറെ എതിർത്തു സംസാരിച്ചു.
യോഗ്യത ഇല്ലാത്തയാൾ സ്പീക്കറായി വന്ന് പദവിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തു എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ശ്രീരാമകൃഷ്ണന് ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്നും രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പാപ്പരത്തം കൊണ്ടു കൊണ്ടുവന്ന പ്രമേയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.കെ. നാണു, എം. സ്വരാജ്, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സഭയിൽ ഡപ്യൂട്ടി സ്പീക്കറുടെ സീറ്റിലിരുന്ന പി. ശ്രീരാമകൃഷ്ണൻ മറുപടി പറയാൻ എഴുന്നേറ്റപ്പോഴേ ഭരണപക്ഷം ഡസ്കിലടിച്ചു സ്വാഗതം ചെയ്തു. എണ്‍പതുകളിൽ താൻ സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ കൗതുകത്തോടെ നോക്കിക്കണ്ട കെഎസ്യു നേതാവായിരുന്ന രമേശ് ചെന്നിത്തല ആ നിലയിൽനിന്ന് ഒരുപടി പോലും വളർന്നിട്ടില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണൻ ഡോ. എം.കെ. മുനീറിനെ പകർന്നാട്ടക്കാരനായാണു വിശേഷിപ്പിച്ചത്.
ഭരണപക്ഷത്തുനിന്നു ചർച്ചയിൽ പങ്കെടുത്തവർ സ്പീക്കറെ ഉജ്വലമായി പ്രതിരോധിച്ചെങ്കിൽ സ്പീക്കറുടെ മറുപടിയിൽ നേരിയ പതർച്ചയാണു കണ്ടത്. സർക്കാരിനെ അടിക്കാൻ സാധിക്കാത്തതിനാൽ തന്നെ ആക്രമിക്കുന്ന പ്രതിപക്ഷത്തിനു നേരേ ഇതെല്ലാം ബൂമറാംഗ് ആയി തിരിച്ചു വരുമെന്നു ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഖുറാൻ വചനങ്ങൾ ധാരാളമായി ഉദ്ധരിച്ചുകൊണ്ട് ലീഗ് അംഗങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ആരോപണങ്ങൾ ഓരോന്നായി എടുത്ത് മറുപടി പറഞ്ഞ ശേഷമാണ് സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചത്.
അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിലേക്കു കടക്കുന്നതിനു തൊട്ടുമുമ്പു തന്നെ പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചു. ഒ. രാജഗോപാൽ ഒപ്പം കൂടിയപ്പോൾ അത് യുഡിഎഫ്- ബിജെപി കൂട്ടുകെട്ടായി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ഭരണപക്ഷക്കാർ. ഇതേ സ്പീക്കറെ തെരഞ്ഞെടുത്തപ്പോൾ രാജഗോപാൽ അദ്ദേഹത്തെ പിന്തുണച്ചിരുന്ന കാര്യം അവർ സൗകര്യപൂർവം മറന്നു.
കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്കുള്ള ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് മോൻസ് ജോസഫ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും മോൻസിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. ജനവികാരം പദ്ധതിക്ക് അനുകൂലമാണെന്ന് ഉറപ്പുള്ള മുഖ്യമന്ത്രി ചെറിയൊരു വിട്ടുവീഴ്ച കാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ചു പദ്ധതി നടപ്പിലാക്കാം. ഏതായാലും അതും പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു. പിന്നീട് സ്പ്രിങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനും പ്രതിപക്ഷ വാക്കൗട്ടിലാണു കലാശിച്ചത്.
സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയവും ഉപധനാഭ്യർഥനകളുടെ ചർച്ചയും വോട്ട് ഓണ്‍ അക്കൗണ്ടുമെല്ലാം ചർച്ച ചെയ്തു കഴിഞ്ഞപ്പോൾ സമയം ഏറെ വൈകിയിരുന്നു. നിയമസഭ ഇന്നു പിരിയും. പതിനാലാം കേരള നിയമസഭ സമ്മേളിക്കുന്ന അവസാനദിനമാകും ഇന്ന്.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top