Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വെൽക്കം ജോ ബൈഡൻ
Wednesday, January 20, 2021 12:30 AM IST
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭിന്നതയിൽ മുറിവേറ്റതുമായ ഒരു അമേരിക്കയെ ആണ് ഡോണള്‍ഡ് ട്രംപില്‍നിന്ന് ജോ ബൈഡന് ഏറ്റെടുക്കുന്നത്. അമേരിക്കയുടെ സാമൂഹിക-സാമ്പത്തിക-ആരോഗ്യ മേഖലകളില്‍ നിലനിൽക്കുന്ന പരിക്കുകള്‍ ഭേദപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് ബൈഡനു മുന്നിലുള്ളത്. ഭരണത്തിന്റെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ ശ്രദ്ധ ആഭ്യന്തരകാര്യങ്ങളില്‍ ആയിരിക്കുമെന്നുറപ്പ്. രാഷ്ട്രീയത്തിലെ ദീര്‍ഘകാല പ്രവര്‍ത്തനംകൊണ്ടും പ്രായംകൊണ്ടും അനുഭവസമ്പന്നനായ ബൈഡന്റെ സ്ഥാനാരോഹണം അമേരിക്കയ്ക്കുള്ളിലും അമേരിക്കയുടെ സഖ്യകക്ഷികളിലും പുതുയുഗപ്രതീക്ഷ സൃഷ്ടിക്കുന്നു.
ആദ്യപരിഗണന കോവിഡിനെതിരേ
ഒരുവര്‍ഷമായി രാജ്യം കോവിഡ് മഹാവ്യാധിയുടെ പിടിയിലാണ്. രോഗവ്യാപന തീവ്രതയിലും മരണനിരക്കിലും ലോകത്തിൽ ഒന്നാമതാണ് അമേരിക്ക. ഇതുവരെ നാലു ലക്ഷം പേരാണ് മരിച്ചത്; രോഗം പിടിപെട്ടത് 2.4 കോടി പേര്‍ക്കും. ഉടനെങ്ങും രോഗവ്യാപനതീവ്രത കുറയുന്ന ലക്ഷണമില്ല. ഒരിക്കല്‍പോലും മാസ്ക് ധരിക്കാന്‍ കൂട്ടാക്കാത്ത ഡോണൾഡ് ട്രംപ് രോഗവ്യാപനത്തെ ഒരു ഗൗരവവിഷയമായി കണ്ടിരുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. പോയ വര്‍ഷത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുഴുകിയിരുന്ന അദ്ദേഹം എങ്ങനെയും ജയിക്കാനുള്ള തത്രപ്പാടിലായിരുന്നു. അമേരിക്കയുടെ സാമ്പത്തികമേഖലയ്ക്കു കോവിഡ് സൃഷ്ടിച്ച ആഘാതം വലുതാണ്.
തൊഴിലില്ലായ്മയും വര്‍ധിച്ചു. ആസൂത്രണം ചെയ്ത മികവോടെ പ്രതിരോധ കുത്തിവയ്പു പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ഇതിനെല്ലാം ഇടയിലാണ് രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം ഭിന്നിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കുക എന്നത് ബൈഡന്റെ ഭരണകൂടം നേരിടുന്ന വലിയ വെല്ലുവിളിയായിരിക്കും. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലക്ഷമതയെ രാജ്യത്തു നിലനില്‍ക്കുന്ന ഭിന്നത ബാധിച്ചേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍, അമേരിക്കയുടെ ചരിത്രത്തില്‍, ഒരു നൂറ്റാണ്ടിനിടെ ഇത്രയധികം വെല്ലുവിളികളുമായി ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് ഇതാദ്യമാണെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മഹാവ്യാധിയാണ് താന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബൈഡനു വ്യക്തമായ ബോധ്യമുണ്ട്. നവംബറിലെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചശേഷം അദ്ദേഹം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്, കോവിഡ് ടാസ്ക് ഫോഴ്സിനു രൂപം നല്കുകയെന്നതായിരുന്നു. നിയുക്ത പ്രസിഡന്റിന് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതു ട്രംപ് വൈകിച്ചു എന്ന ആരോപണമുയർന്നു.
കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കല്‍ അത്ര എളുപ്പമാണെന്നു ബൈഡന് കരുതുന്നില്ല. പക്ഷേ അദ്ദേഹം ശുഭപ്രതീക്ഷ പുലര്‍ത്തുന്നു. അധികാരമേറ്റാലുടന്‍ അദ്ദേഹം ചെയ്യാന്‍ പോകുന്ന കാര്യങ്ങളിലൊന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ കീഴില്‍ വരുന്നയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കലായിരിക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്കു മാസ്ക് നിര്‍ബന്ധമാക്കും. 100 ദിവസത്തേക്ക് എല്ലാവരും മാസ്ക് ധരിക്കാനും ആഹ്വാനം ചെയ്യും. മറ്റൊരു കാര്യം വാക്സിന് വിതരണം കാര്യക്ഷമമാക്കുക എന്നതായിരിക്കും. അധികാരമേറ്റ് ആദ്യ 100 ദിവസത്തിനുള്ളില്‍ പത്തു കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.
ഇത്രയൊക്കെ ചെയ്താലും അമേരിക്കയിലെ കോവിഡ് തീവ്രത ശമിക്കുമോ എന്നതു സംശയമാണ്. ഫെബ്രുവരി മധ്യത്തോടെ മരണം അഞ്ചു ലക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധർ കണക്കുകൂട്ടുന്നു. ഇതു ബൈഡന് ഭരണകൂടത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്ന ഊഹം ഇപ്പോഴേയുണ്ട്.
നയങ്ങളിൽ മാറ്റം
സാമ്പത്തികമേഖലയ്ക്കു പുത്തനുണര്‍വു പകരുകയെന്നതാണ് ബൈഡനു മുന്നിലുള്ള മറ്റൊരു കഠിനജോലി. 1.9 ലക്ഷം കോടി ഡോളറിന്റെ ഉത്തേക പദ്ധതി അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം കോടി ജനങ്ങള്‍ക്കു നേരിട്ടു കൈമാറാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിരോധത്തിനും ചെറുകിട വ്യവസായ മേഖലയുടെ ഉത്തേജനത്തിനുമാണ് അവശേഷിക്കുന്ന പണം നീക്കിവയ്ക്കുക.
ട്രംപിന്റെ പല നയങ്ങളും തിരുത്തപ്പെടും. ഡെമോക്രാറ്റുകൾ പിൻതുടർന്നു പോന്നിരുന്ന നയങ്ങളിലേക്ക് അമേരിക്കയെ തിരിച്ചുകൊണ്ടുവരികയെന്ന ദൗത്യവും ബൈഡനു മുന്നിലുണ്ട്. ട്രംപിന്റെ പരിസ്ഥിതി, കുടിയേറ്റ നയങ്ങള്‍ പൊളിച്ചെഴുതുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതാപനം കുറയ്ക്കാനുള്ള പാരീസ് ഉടമ്പടിയില്‍ അമേരിക്കയെ തിരികെ ചേര്‍ക്കുകയെന്നതാണ് ഇതിലൊന്ന്. ട്രംപിന്റെ കാലത്താണ് അമേരിക്ക ഉടമ്പടിയില്‍നിന്നു പുറത്തു വന്നത്. ചില മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ അമേരിക്കയില്‍ വരുന്നതിന് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കും ബൈഡന് നീക്കും.
വെള്ളക്കാരുടെ മേധാവിത്വം അവകാശപ്പെടുന്നതു പോലുള്ള സംഘടനകളെ നിലയ്ക്കു നിര്‍ത്താന്‍ ബൈഡന് സ്വീകരിക്കുന്ന നടപടികള്‍ ലോകം ഉറ്റുനോക്കുന്നു. കാപ്പിറ്റോള്‍ കലാപത്തിലടക്കം അവര്‍ പങ്കാളികളായിരുന്നു. ഈ സംഘടനകളെ ഒരിക്കലും തള്ളിപ്പറയാന്‍ ട്രംപ് കൂട്ടാക്കിയിരുന്നില്ല എന്ന ആരോപണവും അദ്ദേഹത്തിനെതിരേയുണ്ട്.
വെല്ലുവിളികൾ ചെറുതല്ല
ജനാധിപത്യത്തിന്റെ എല്ലാ പരിധികളെയും വെല്ലുവിളിച്ചുകൊണ്ടാണ് കാപ്പിറ്റോൾ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന് ട്രംപും അദ്ദേഹത്തിന്റെ അനുയായികളും ഇപ്പോഴും വിശ്വസിക്കുന്നു. അതിനാലാണ് അദ്ദേഹം ബൈഡന്റെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിക്കുന്നതും. ട്രംപിന്റെ ആരോപണങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്കു സംശയമുണ്ടാക്കിയിരിക്കുന്നു എന്നത് യാഥാർഥ്യമാണ്. ബൈഡന്റെ തെരഞ്ഞെടുപ്പ് നിയമവിധേയമാണെന്നു വിശ്വസിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ എണ്ണം വെറും 19 ശതമാനം മാത്രമാണെന്നാണ് സിഎന്‍എന്‍ വാര്‍ത്താ ചാനല്‍ ഞായറാഴ്ച പുറത്തുവിട്ട അഭിപ്രായ സര്‍വേയിൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തി വിജയിച്ചു പ്രസിഡന്റായ ആളാണ് ബൈഡനെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരിൽ ഭരിപക്ഷവും വിശ്വസിക്കുന്നു എന്നാണല്ലോ സർവേ ഫലം കാണിക്കുന്നത്. ബൈഡന്റെ ഭരണകൂടത്തിൽ ജനങ്ങൾക്കു സംശയം തോന്നാൻ ഇത്തരം കാര്യങ്ങൾ വഴിവയ്ക്കും. കോവിഡ് തകര്‍ത്ത ആരോഗ്യ-സാമ്പത്തിക മേഖലകളെ പുനരുദ്ധരിക്കാന്‍ ബൈഡന് കൈക്കൊള്ളുന്ന നടപടികള്‍ക്കു സ്വീകാര്യത കുറയാനുള്ള സാധ്യതയാണ് ഇതുമൂലം ഉണ്ടാവുക.
ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ബൈഡനു മുന്നില്‍ മറ്റു പ്രതിബന്ധങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ബൈഡന്റെ കാബിനറ്റ് അംഗങ്ങളില്‍ ഒരാള്‍ക്കു പോലും റിപ്പബ്ലിക്കന്മാര്ക്കു ഭൂരിപക്ഷമുള്ള സെനറ്റ് അംഗീകാരം നല്‍കിയിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായിട്ടും റിപ്പബ്ലിക്കന്മാര് ഇക്കാര്യത്തില്‍ വലിയ ഉത്സാഹം കാട്ടാൻ തയാറായില്ല. മുമ്പൊരു നിയുക്ത പ്രസിഡന്റും ഇത്തരമൊരു സാഹചര്യത്തോടെ ഭരണം തുടങ്ങിയിട്ടില്ല. അതേസമയം സത്യപ്രതിജ്ഞയോടെ കാര്യങ്ങള്‍ മാറും. ജോര്‍ജിയ സംസ്ഥാനത്തെ പുനര്‍തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ടു ഡെമോക്രാറ്റുകള്‍ കൂടി സെനറ്റില്‍ അംഗമാകുകയാണ്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും സഭയില്‍ 50 വീതം തുല്യശക്തികളാകും. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ടൈബ്രേക്കര്‍ വോട്ടവകാശം ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷം ഉറപ്പാക്കും. സെനറ്റും ജനപ്രതിനിധിസഭയും പ്രസിഡന്റ് പദവിയും ഒരു പാര്‍ട്ടിക്കു ലഭിക്കുന്നത് ഭരണതലത്തില്‍ കാര്യങ്ങള്‍ സുഗമമാക്കും.
ട്രംപിനെതിരായ രണ്ടാം ഇംപീച്ച്മെന്റും സെനറ്റില്‍ വൈകാതെ ആരംഭിക്കും. കാപ്പിറ്റോള്‍ കലാപത്തിനു പ്രേരണ നല്കിയ ട്രംപിനെ കുറ്റവിചാരണ ചെയ്തു പുറത്താക്കുകയെന്ന ആശയത്തെ ഡെമോക്രാറ്റുകള്‍ മാത്രല്ല, ചില റിപ്പബ്ലിക്കമാരും പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, ഇംപീച്ച്മെന്റ് നടപടികള്‍ ബൈഡന്റെ ഉത്തേജന പാക്കേജിന് കോണ്‍ഗ്രസിന്റെ ആംഗീകാരം ലഭിക്കുന്നത് വൈകിച്ചേക്കാം.
ബൈഡന് നാലു വർഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹത്തിന് 82 വയസുണ്ടാകും. ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് രണ്ടാമതും തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് അമേരിക്കയിലെ പതിവ്. പക്ഷേ, പ്രായാധിക്യം ബൈഡനെ വീണ്ടും മത്സരിക്കുന്നതിൽനിന്നു പിന്തിരിപ്പിച്ചേക്കാം. അപ്പോള്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തിനു നറുക്കു വീഴുക വൈസ് പ്രസിഡന്റ് കമലാ ഹാരിസിനായിരിക്കാം. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, ഏഷ്യന്‍-ആഫ്രിക്കന്‍ പാരമ്പര്യമുള്ള ആദ്യവ്യക്തി എന്നീ ബഹുമതികള്‍ ഇപ്പോള്‍ തന്നെ കമലയ്ക്കുണ്ട്.
ഇന്ത്യൻ തിളക്കം
ജോ ബൈഡന്റെ ഭരണകൂടത്തിന് ഇന്ത്യൻ തിളക്കമുണ്ട്. യുഎസിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാകുന്ന കമല ഹാരിസ് ഇന്ത്യൻ വംശജയാണ്. ഇതിനു പുറമേ 21 സുപ്രധാന പദവികളിൽ ഇന്ത്യൻ വംശജർ നിയമിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 13 പേർ വനിതകളാണ്.
നീര ടാണ്ഡൻ (വൈറ്റ്ഹൗസിലെ മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ), ഡോ. വിവേക് മൂർത്തി (യുഎസ് സർജൻ ജനറൽ), വനിത ഗുപ്ത (നിയമ വകുപ്പിൽ അസോസിയേറ്റ് അറ്റോർണി ജനറൽ), ഉസ്ര സേയ (വിദേശകാര്യ വകുപ്പിൽ അണ്ടർ സെക്രട്ടറി) എന്നിവരുടേത് പ്രധാന പദവികളാണ്.
മാല അഡിഗ (പ്രഥമവനിത ജിൽ ബൈഡന്റെ പോളിസി ഡയറർ), ഗരിമ വർമ (പ്രഥമവനിതയുടെ ഓഫീസിന്റെ ഡിജിറ്റൽ ഡയറർ), സാബ്രീന സിംഗ് (വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി), ഭരത് രാമമൂർത്തി(വൈറ്റ് ഹൗസിലെ നാഷണൽ ഇക്കണോമിക് കൗൺസിലിൽ ഡെപ്യൂട്ടി ഡയറക്ടർ), ഗൗതം രാഘവൻ (പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടർ), വിനയ് റെഡ്ഡി (പ്രസംഗം തയാറാക്കുന്ന സംഘത്തിന്റെ ഡയറക്ടർ), വേദാന്ത് പട്ടേൽ (പ്രസിഡന്റിന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി), തരുൺ ഛബ്ര (ദേശീയ സുരക്ഷാ സമിതിയിലെ ടെക്നോളജി സീനിയർ ഡയറക്ടർ), സുമോന ഗുഹ (ദേശീയ സുരക്ഷാ സമിതിയിൽ തെക്കനേഷ്യൻ കാര്യങ്ങളുടെ ഡയറക്ടർ), ശാന്തി കളത്തിൽ (ദേശീയ സുരക്ഷാ സമിതിയിൽ ജനാധിപത്യ, മനുഷ്യാവകാശ കാര്യങ്ങളുടെ കോ-ഒാർഡിനേറ്റർ), സോണിയ അഗർവാൾ (കാലാവസ്ഥാ നയത്തിൽ മുതിർന്ന ഉപദേഷ്ടാവ്), വിധുർ ശർമ (കോവിഡ് ടീമിൽ നയ ഉപദേഷ്ടാവ്), നേഹ ഗുപ്ത (വൈറ്റ് ഹൗസിലെ അസോസിയേറ്റ് കോൺസൽ), റീമ ഷാ (ഡെപ്യൂട്ടി അസോസിയേറ്റ് കോൺസൽ), രോഹിത് ചോപ്ര (കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോ മേധാവി), കാശ്മീരി വംശജരായ ഐഷ ഷാ (വൈറ്റ്ഹൗസിലെ ഡിജിറ്റൽ സ്ട്രാറ്റജി ഓഫീസിൽ പാർട്ണർഷിപ്പ് മാനേജർ), സമീറ ഫാസിൽ (വൈറ്റ് ഹൗസിലെ നാഷണൽ എക്കണോമിക് കൗൺസിലിൽ ഡെപ്യൂട്ടി ഡയറക്ടർ) എന്നിവരാണ് വിവിധ പദവികളിൽ നിയമിക്കപ്പെട്ട മറ്റുള്ളവർ.
ഉദ്ഘാടനദിനം
അമേരിക്കയില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ദിവസത്തെ ഉദ്ഘാടനദിനം എന്നാണു വിളിക്കുന്നത്. നിയമപ്രകാരം ജനുവരി 20ന് ഉച്ചയ്ക്കായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. കോണ്‍ഗ്രസിന്റെ ആസ്ഥാനമായ കാപ്പിറ്റോള്‍ മന്ദിരത്തിനു മുന്നിലാണു ചടങ്ങിനുള്ള വേദി ഒരുക്കുക. വാഷിംഗ്ടൺ ഡിസിയിൽ രാവിലെ 11.30ന് (ഇന്ത്യൻ സമയം രാത്രി 10) ദേശീയഗാനത്തോടെ ചടങ്ങുകൾ ആരംഭിക്കും. പ്രസിദ്ധ ഗായിക ലേഡി ഗാഗ ആണ് സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയഗാനം പാടുക. ബൈഡന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റബർട്ട്സും കമലാ ഹാരിസിന് ജഡ്ജി സോണിയ സോട്ടോമയറും സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചൊല്ലുന്നതോടെ ബൈഡന് പ്രസിഡന്റിന്റെയും കമല ഹാരിസ് വൈസ് പ്രസിഡന്റിന്റെയും അധികാരങ്ങള്‍ ഏറ്റെടുക്കുന്നു.
രാഷ്ട്രത്തിന്റെയും സര്‍ക്കാരിന്റെയും സായുധസേനകളുടെയും തലവനാണ് പ്രസിഡന്റ്. പ്രസിഡന്റ് കഴിഞ്ഞാല്‍ അധികാരശ്രേണിയില്‍ രണ്ടാമതു വരുന്നത് വൈസ് പ്രസിഡന്റാണ്. പ്രസിഡന്റിനെ സഹായിക്കുകയെന്നതാണ് മുഖ്യജോലി. സെനറ്റിന്റെ അധ്യക്ഷപദവിയുമുണ്ട്. ബൈഡന് 46-ാം പ്രസിഡന്റും കമല 49-ാം വൈസ് പ്രസിഡന്റുമാണ്. സത്യപ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞാല്‍ ബൈഡന് വൈറ്റ്ഹൗസിലേക്കു താമസം മാറ്റും. അടുത്ത നാലു വര്‍ഷം അദ്ദേഹത്തിന്റെ ഭവനവും ഓഫീസും വൈറ്റ്ഹൗസ് ആയിരിക്കും. വാഷിംഗ്ടണിലെ യുഎസ് നേവിയുടെ കീഴിലുള്ള നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍ ബംഗ്ലാവ് ആയിരിക്കും കമലയുടെ വസതി.
സുരക്ഷ
സത്യപ്രതിജ്ഞാ ചടങ്ങിന് അതീവ സുരക്ഷയാണ് ഒരുക്കാറ്. ട്രംപ് അനുയായികള്‍ വീണ്ടും അക്രമം അഴിച്ചുവിട്ടേക്കാമെന്ന സാധ്യതയില്‍ ഇത്തവണ സുരക്ഷാതീവ്രത വര്‍ധിപ്പിച്ചിരിക്കുന്നു. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സര്‍വീസ് ആണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്. റിസര്‍വ് സേനയായ നാഷണല്‍ ഗാര്‍ഡിലെ 15,000 ട്രൂപ്പുകളെ പ്രത്യേകം രംഗത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമേ ആയിരക്കണക്കിനു പോലീസുകാരും ഉണ്ടാകും. കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ട്രംപ് പങ്കെടുക്കില്ല
പ്രസിഡന്റ് പദവി ഒഴിയുന്നയാള് പദവി ഏറ്റെടുക്കുന്നയാളുടെ സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കുന്നതാണ് പാരമ്പര്യം. ട്രംപിന് ഇതില്‍ താത്പര്യമില്ല. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ചടങ്ങില്‍ പങ്കെടുക്കും.
ബൈഡന്റെ സത്യപ്രതിജ്ഞാദിനം ട്രംപ് ഫ്ളോറിഡയിലെ മര് എ ലാഗോ വസതിയിലായിരിക്കും ചെലവഴിക്കുകയെന്ന് സൂചനയുണ്ട്. ട്രംപിന്റെ അനുയായികള്‍ അദ്ദേഹത്തിനായി വെര്‍ച്വല്‍ സത്യപ്രതിജ്ഞാചടങ്ങ് സംഘടിപ്പിച്ചേക്കും. ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് 68,000 ട്രംപ് അനുകൂലികൾ അറിയിച്ചിട്ടുണ്ട്.
മുന്‍ പ്രസിഡന്റുമാരായ ജോണ്‍ ആഡംസ്, ജോണ്‍ ക്വിന്‍സി ആഡംസ്, ആന്‍ഡ്രൂ ജോണ്സന് എന്നീ മൂന്നു പ്രസിഡന്റുമാര്‍ മാത്രമാണ് പിന്‍ഗാമികളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതിരുന്നിട്ടുള്ളത്.
കടുത്ത നിയന്ത്രണങ്ങൾ
പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ ലക്ഷങ്ങള്‍ വാഷിംഗ്ടണിലേക്ക് ഒഴുകാറുള്ളതാണ്. 2009ല്‍ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ 20 ലക്ഷം പേരാണു വന്നത്. കോവിഡ് കാരണം ഇത്തവണ ചടങ്ങുകള്‍ ചുരുക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുയായികള്‍ വാഷിംഗ്ടണ്‍ ഡിസിയിലേക്കു വരേണ്ടെന്നു ബൈഡന്റെ ടീം നിര്‍ദേശിച്ചിട്ടുണ്ട്. കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ അധികൃതരും ഇതേ കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കാപ്പിറ്റോള്‍ മന്ദിരത്തിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന പാരമ്പര്യം ഒഴിവാക്കാന്‍ ബൈഡനും കമലയും തയാറായിട്ടില്ല. സ്റ്റേജില്‍ ആളകലം പാലിച്ച് 200 പേര് ഇരിക്കും. ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാന്‍ മുമ്പ് രണ്ടു ലക്ഷം ടിക്കറ്റുകള്‍ വരെ നല്‍കിയിരുന്ന സ്ഥലത്ത് ഇത്തവണ ആയിരം ടിക്കറ്റുകള്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ.
സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അവരുടെ പങ്കാളിമാര്‍ എന്നിവരെ സൈനികര്‍ ആഘോഷത്തോടെ വൈറ്റ്ഹൗസിലേക്കു കൊണ്ടുപോകും.
സുരേഷ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top