Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
Wednesday, January 13, 2021 12:06 AM IST
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. അഴിമതിയിൽ മുങ്ങിക്കുളിച്ചത് ഇപ്പോഴത്തെ ഭരണപക്ഷമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കരുതുന്നു. ഏതായാലും നിയമസഭാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി ഭരണ- പ്രതിപക്ഷ പോരിലും വെല്ലുവിളിയിലുമാണ് അവസാനിച്ചത്.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് ഭരണപക്ഷത്തെ ഏതാനും പേർ ഉന്നയിച്ച ചോദ്യത്തിന്റെ ഒൗചിത്യം കെ.സി. ജോസഫ് തുടക്കത്തിലേ ചോദ്യം ചെയ്തു. ഏതായാലും അന്വേഷണങ്ങളുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നന്നായി വിശദീകരിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണപക്ഷത്തേപ്പോലെയാണു പ്രതിപക്ഷവുമെന്നു വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്. ഇപ്പോൾ എൽഡിഎഫ് ഭരണത്തിൽ കേരളം അഴിമതിയില്ലാത്ത നാട് എന്ന യശസ് നേടിക്കഴിഞ്ഞു എന്നും മുഖ്യമന്ത്രിക്ക് ഉറപ്പാണ്. എന്ത് അന്വേഷണം നടത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നു രമേശും പറഞ്ഞു.
ചോദ്യോത്തരവേളയും കഴിഞ്ഞ് ശൂന്യവേളയും പിന്നിട്ടപ്പോൾ പി.ടി. തോമസ് വ്യക്തിപരമായ വിശദീകരണവുമായി വന്നു. പി.ടി. തോമസിനെതിരായ അന്വേഷണത്തേക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെയും ആരോപണം ഉന്നയിച്ചവരെയും വെല്ലുവിളിക്കുകയായിരുന്നു പി.ടി. തോമസ്. പിണറായി വിജയനും കൂട്ടരും ഓലപ്പാന്പു കാണിച്ചാൽ വിരളുന്നവനല്ല താൻ എന്നും തോമസ് പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയിലേക്കു കടന്നതോടെ ഭരണപക്ഷത്തിനു നല്ല ഉശിരായി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശമത്രയും പ്രകടിപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തേക്കുറിച്ച് അവർക്കിനി അശേഷം സംശയമില്ല. തുടർഭരണം ഉറപ്പാണത്രേ.
ഭരണപക്ഷത്തു നിന്ന് എസ്. ശർമയാണ് നന്ദിപ്രമേയം അവതരിപ്പിച്ച് ആദ്യം പ്രസംഗിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ കോണ്‍ഗ്രസ് പലയിടത്തും ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയെന്നും ശർമ ആരോപിച്ചു. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങൾക്കു ജനം നല്ല മറുപടി നൽകിയെന്നും ശർമ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് കിഫ്ബിക്കെതിരായി രംഗത്തു വന്നവർക്കൊപ്പം കൂടിയ പ്രതിപക്ഷത്തെ ജനം മൂലയ്ക്കിരുത്തിയെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
പ്രതിപക്ഷത്തെ വി.ടി. ബൽറാം പ്രസംഗിക്കുന്പോഴേക്കും ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ സഭയിലും എത്തിയിരുന്നു. അഴിമതിയേക്കുറിച്ച് മുഖ്യമന്ത്രി സഭയിൽ വാചലനായതിന്റെ പിന്നാലെ ലൈഫ് അഴിമതിയിൽ ഹൈക്കോടതി വിധി വന്നിരിക്കുകയാണെന്നു ബൽറാം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു വിജയം അഴിമതിക്കുള്ള അംഗീകാരമായാണോ കാണുന്നതെന്ന് ബൽറാം ചോദിച്ചു. ഒരു വശത്തു ബിജെപിയെയും മറുവശത്ത് എസ്ഡിപിഐയെയും നിർത്തി അപകടകരമായ വർഗീയ വിഭജനത്തിനാണു സിപിഎം കളിക്കുന്നത്. ഈ വർഗീയ വിഭജനം ശക്തിപ്പെടുത്താനുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.
എല്ലാ വാഗ്ദാനങ്ങളും പാലിച്ചു എന്നു വീന്പിളക്കുന്ന സർക്കാർ, അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജിനായി ഒരു രൂപയെങ്കിലും ചെലവഴിച്ചോ എന്ന് പി.ജെ. ജോസഫ് ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ചില നേട്ടങ്ങളുണ്ടായി എന്ന് അംഗീകരിക്കുന്പോഴും കോട്ടയവും തൊടുപുഴയുമൊക്കെ എൽഡിഎഫ് പിടിച്ചു എന്ന പ്രചാരണം അംഗീകരിച്ചു കൊടുക്കാൻ അദ്ദേഹം തയാറായില്ല.
ബിജെപിയെ വളർത്തിയാൽ ഫാസിസം ത്രിപുരയേപ്പോലെ വിഴുങ്ങുമെന്ന മുന്നറിയിപ്പാണ് ഇടതുപക്ഷത്തിന് എൻ. ഷംസുദ്ദീൻ നൽകിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടു ശതമാനം വോട്ട് വ്യത്യാസമേയുള്ളു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 25 ലക്ഷം വോട്ട് അധികം നേടിയിരുന്നു എന്ന് ഓർക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇഡിയും മറ്റ് അന്വേഷണ ഏജൻസികളുമൊക്കെ എവിടെപ്പോയെന്നായിരുന്നു ഐഷ പോറ്റിയുടെ ചോദ്യം.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ട തന്റെ മണ്ഡലത്തിലെ ഒരാൾക്കെങ്കിലും പിണറായി സർക്കാർ വീടുവച്ചു നൽകിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നായിരുന്നു അനിൽ അക്കരയുടെ വെല്ലുവിളി. എന്തു നഷ്ടമുണ്ടായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി പകുതി വച്ച് ഉപേക്ഷിച്ച ശബരി റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പി.സി. ജോർജ്, പക്ഷേ എരുമേലി വിമാനത്താവളത്തേക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമില്ലാത്തതിൽ സംശയം പ്രകടിപ്പിച്ചു. ഏതായാലും ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി പ്രകടിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിക്കാനോ എതിർക്കാനോ ജോർജ് തയാറായില്ല. അടുത്ത പതിനഞ്ചാം വർഷം ബിജെപിയെ എതിർക്കാൻ യുഡിഎഫിനെ തെരഞ്ഞ് എൽഡിഎഫ് വരുമെന്നൊരു പ്രവചനം കെ.എൻ.എ. ഖാദർ നടത്തി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന പ്രവചനം താൻ മുപ്പതു വർഷം മുന്‍പു നടത്തിയിരുന്നു എന്നാണ് ഖാദറിന്റെ അവകാശവാദം.
സ്വപ്ന സുന്ദരിമാർ സ്വന്തം ഓഫീസിൽ ആടിത്തിമിർത്തപ്പോൾ അതൊന്നും താൻ അറിഞ്ഞില്ലെന്നാണ് പിണറായി വിജയൻ പറയുന്നതെന്നാണ് പി.ടി. തോമസ് പറയുന്നത്. എങ്കിൽ പിന്നെ എന്തിനാണ് ആ സീറ്റിൽ ഇരിക്കുന്നതെന്നാണു തോമസിന്റെ ചോദ്യം. മുസ്്ലിം ലീഗിന്റെ എംഎൽഎമാർ ജയിലിലും ജയിലിലേക്കുള്ള യാത്രയിലുമാണെന്ന് എം. സ്വരാജ് പറഞ്ഞു. അവർ വെറുക്കപ്പെട്ടവരായി മാറിക്കഴിഞ്ഞു എന്നും സ്വരാജ് പറഞ്ഞു.
പിഎസ്്സി ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ പിൻവാതിൽ നിയമനവും കണ്‍സൾട്ടൻസി നിയമനവും നടത്തുന്നതു ചൂണ്ടിക്കാട്ടി ഷാഫി പറന്പിൽ ശുന്യവേളയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പിൻവാതിൽ നിയമനങ്ങളേക്കുറിച്ച് മുഖ്യമന്ത്രിയും ഈ സർക്കാരിന്റെ കാലത്തെ നിയമനങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവും വിസ്തരിച്ചു പറഞ്ഞപ്പോൾ കേട്ടിരുന്നവർക്ക് കാര്യങ്ങളുടെ കിടപ്പു മനസിലായി. ചലച്ചിത്ര അക്കാദമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ചെയർമാൻ കമൽ നൽകിയ കത്തും രമേശ് പുറത്തു വിട്ടു. അവർ ഇടതുപക്ഷ അനുഭാവികളാണെന്നും അവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കുമെന്നുമാണ് കമൽ കത്തിൽ എഴുതിയിരിക്കുന്നത്. ഏതായാലും അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ച പതിവു പോലെ പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു.നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നും തുടരും.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top