പാർലമെന്‍റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
Friday, January 8, 2021 11:07 PM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നിലയിൽ, ഇന്ത്യയുടെ വളർച്ചാ ഘട്ടത്തിലെ ഒരു സുപ്രധാന കാലഘട്ടമാണിത്. രാജ്യത്തിന്‍റെ വിശാലമായ വളർച്ചാപാതയിലെ ഒരു നാഴികക്കല്ലായി മാറാൻ പോവുകയാണ് പുതിയ പാർലമെന്‍റ് മന്ദിരം.

മൊണ്ടേഗു-ചെംസ്ഫോർഡ് പരിഷ്കാരങ്ങളുടെ ഫലമായി 1919-ൽ ഗവൺമെന്‍റ് ഓഫ് ഇന്ത്യ ആക്ട് പ്രാബല്യത്തിൽ വന്നതോടെയാണ് ഇന്ത്യക്കാർ ഭരണത്തിൽ പങ്കാളികളായത്. 1921ലാണ് രാജ്യത്ത് ആദ്യമായി ജനപ്രതിനിധികളെ തെരഞ്ഞെടുത്തത്. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഉചിതമായ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്‍റെ ആവശ്യകത സംജാതമായി. ഇന്നത്തെ ദില്ലി നിയമസഭാ മന്ദിരത്തിലാണ് ആദ്യ ജനപ്രതിനിധിസഭ പ്രവർത്തനമാരംഭിച്ചത്.

ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പരിഷ്കാരങ്ങൾ ദ്വിമണ്ഡല ജനപ്രതിനിധി സഭയുടെ സൃഷ്ടിക്കു കാരണമായി. പുതിയ സഭാംഗങ്ങളെ ഉൾക്കൊള്ളുന്നതിനു വേണ്ട പാർലമെന്‍റ് മന്ദിരത്തിന്‍റെ വാസ്തുവിദ്യ ആവിഷ്കരിച്ച് രൂപകൽപ്പന ചെയ്തത് അഡ്‌വിൻ ലുട്ട്യനും ഹെർബാർട്ട് ബേക്കറുമാണ്. 1921-ൽ ആരംഭിച്ച പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം പൂർത്തിയാകാൻ ആറുവർഷമെടുത്തു.

ആദ്യ ലോക്സഭയിൽ 489 അംഗങ്ങളാണുണ്ടായിരുന്നത്. അന്ന് ഓരോ എംപിയും ശരാശരി ഏഴ് ലക്ഷം ജനങ്ങളെയാണ് പ്രതിനിധീകരിച്ചിരുന്നത്. രാജ്യതലസ്ഥാനത്തെ ജനസംഖ്യയാകട്ടെ അന്ന് 13-14 ലക്ഷം മാത്രമായിരുന്നു. അതിപ്പോൾ 2.5 കോടി കടന്നിരിക്കുന്നു. രാജ്യത്തെ ജനസംഖ്യ 1951-ൽ 36.1 കോടിയായിരുന്നത്, ഇന്ന് 135 കോടിയിലധികമായി ഉയർന്നിരിക്കുന്നു. ഒരു എംപി പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ എണ്ണവും ആനുപാതികമായി ഉയർന്നിട്ടുണ്ട്. എം‌പിമാർക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങളും ഔദ്യോഗിക കൃത്യങ്ങളും സുഗമമായി നിർവഹിക്കേണ്ടതുണ്ട്. വികസന പദ്ധതികൾ അവരുടെ ക്യാമ്പ് ഓഫീസുകളിൽനിന്ന് നിരീക്ഷിക്കേണ്ടതുമുണ്ട്. വിവിധങ്ങളായ പദ്ധതികളുടെ ഏകോപനം സുഗമമാക്കുന്നതിനു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം രാജ്യതലസ്ഥാനത്ത് പൊതുജന സേവനങ്ങൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

പുതിയ പാർലമെന്‍റ് മന്ദിരത്തെ സംബന്ധിച്ച ആശയം പൊടുന്നനെ രൂപപ്പെട്ടതല്ല. രണ്ട് മുൻ സ്പീക്കർമാർ ഇതിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടിയിട്ടുണ്ട്. 1927 ൽ നിലവിലെ മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം പാർലമെന്‍റിലെ ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, മാധ്യമ സന്ദർശകർ തുടങ്ങിയവരുടെ എണ്ണവും പാർലമെന്‍ററി പ്രവർത്തനങ്ങളും കുത്തനെ ഉയർന്നു. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളന വേളയിൽ സെൻട്രൽ ഹാളിൽ സ്ഥലപരിമിതി അനുഭവപ്പെടുന്നു. കുറച്ച് പാർലമെന്‍റ് അംഗങ്ങളെങ്കിലും അധികമായി ക്രമീകരിച്ച കസേരകളിൽ ഇരിക്കേണ്ടതായും വരുന്നു.

ഹെറിറ്റേജ് ഗ്രേഡ്-1 ൽ ഉൾപ്പെടുത്തിയിട്ടുള്ള മന്ദിരമായതിനാൽ ഘടനാപരമായ മാറ്റം വരുത്തൽ, അറ്റകുറ്റപ്പണി, പരിഷ്കരണം എന്നിവയ്ക്ക് പരിമിതികളുണ്ട്. നിലവിലുള്ള പാർലമെന്‍റ് മന്ദിരത്തിൽ അത്യാവശ്യം വേണ്ട നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. ഭൂകമ്പ പ്രതിരോധ സംവിധാനം, അഗ്നിശമന സംവിധാനം എന്നിവ പര്യാപ്തമല്ല. ഓഫീസുകളിൽ സ്ഥല പരിമിതിയുമുണ്ട്. 2012 ൽ, മന്ദിരത്തിന്‍റെ കാലപ്പഴക്കവും പരിമിതികളും ചൂണ്ടിക്കാട്ടി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ആവശ്യകതയെപ്പറ്റി അന്നത്തെ ലോക്സഭാ സ്പീക്കറായിരുന്ന മീര കുമാർ വ്യക്തമാക്കിയിരുന്നു. 2016ൽ മുൻ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്ര നഗരവികസന മന്ത്രാലയം പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി. രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ സെൻട്രൽ വിസ്റ്റയെപ്പറ്റിയുള്ള പാർലമെന്‍റംഗങ്ങളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.


ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 81 ആണ് പാർലമെന്‍റ് മണ്ഡലങ്ങളുടെ പുനർനിർണയം വ്യവസ്ഥ ചെയ്യുന്നത്. 1971 ലെ സെൻസസ് പ്രകാരമാണ് മണ്ഡലങ്ങളുടെ പുനർനിർണയം അവസാനമായി നടന്നത്. 2026 ൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള പുനർ വിതരണം നടക്കുമ്പോൾ വർധിക്കാൻ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം പരിഗണിക്കേണ്ടതുണ്ട്. എംപിമാരുടെ എണ്ണം നിസംശയമായും വർധിക്കും. വർധിക്കുന്ന സാമാജികർക്ക് ഉചിതമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിനായി സമർപ്പിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാണ് പദ്ധതി നടപ്പാക്കാനുള്ള കാരണം. കൂടുതൽ വിശാലവും, ഊർജ്ജ ക്ഷമതയുള്ളതും പരിസ്ഥിതിസൗഹൃദവും സാങ്കേതിക സൗഹൃദവും ആയ പുതിയ മന്ദിരത്തിൽ 1224 എംപിമാർക്ക് ഇരിപ്പിടം ഒരുക്കും. പാർലമെന്‍റിനും, വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന സർക്കാർ വകുപ്പുകൾക്കുമിടയിൽ ഏകോപനം ത്വരിതപ്പെടുത്തുകയും അവയെ ഒരു കുടക്കീഴിലാക്കുകയും ചെയ്യും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സർക്കാർ ഖജനാവിന് പ്രതിവർഷം 1000 കോടി രൂപയിലധികം ലാഭമുണ്ടാകും.
ലോകത്തിലെ ഏറ്റവും ഗംഭീരവും ആകർഷകവുമായ ജനാധിപത്യ സ്മാരകമായി മാറുന്ന തരത്തിൽ, ജനകീയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്നതിനുള്ള ചരിത്രപരമായ ദൗത്യം സ്വാതന്ത്ര്യാനന്തരം നാം ഏറ്റെടുക്കുകയാണ്. സെൻട്രൽ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടു പോകാൻ സുപ്രീം കോടതി സർക്കാരിന് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. നിർമാണ വേളയിൽ ആശങ്കകൾക്കിടനൽകാത്തവിധം ഉന്നത മാനദണ്ഡങ്ങൾ പാലിക്കുമെന്നും പരിസ്ഥിതിയോട് സംവേദനക്ഷമത പുലർത്തുമെന്നും സർക്കാരും വ്യക്തമാക്കി.

ബന്ധപ്പെട്ട എല്ലാ കക്ഷികളും അവരുടെ അവകാശങ്ങളും കടമകളും തുടർച്ചയായി പുനർവിന്യസിക്കേണ്ടതിന്‍റെ ആവശ്യകത ഇന്ന് ശക്തിപ്പെട്ടിരിക്കുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‍റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിന്, വ്യക്തിപരവും കൂട്ടായതും ദേശീയവുമായ ലക്ഷ്യങ്ങൾക്കിടയിൽ ഏകോപനം ആവശ്യമാണ്. ആത്മ നിർഭരതയുടെ പ്രതീകമായ പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ഇന്ത്യൻ ജനാധിപത്യത്തിനു ലഭിക്കുന്ന ഉചിതമായ ആദരമായിരിക്കും. ദേശീയ താത്പര്യത്തിന് മുൻ‌തൂക്കം നല്കാൻ ഇത് എല്ലാവരെയും പ്രചോദിപ്പിക്കും. ജനാധിപത്യത്തിന്‍റെ ആത്മാവ് കുടികൊള്ളുന്ന, പാർലമെന്‍റ് മന്ദിരമാകുന്ന, ശ്രീകോവിലിൽ നിന്ന് പ്രസരിക്കുന്ന കിരണങ്ങൾ ഊർജമാക്കിക്കൊണ്ട് ഇന്ത്യയുടെ അഭിവൃദ്ധിക്കായി നമുക്കോരോരുത്തർക്കും സജീവമായി പ്രവർത്തിക്കാം.

അർജുൻ റാം മേഘ്‌വാൾ
(കേന്ദ്ര പാർലമെന്‍ററി കാര്യ, ഘന വ്യവസായ, പൊതുസംരംഭ സഹമന്ത്രിയാണു ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.