Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
Tuesday, January 5, 2021 12:00 AM IST
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്നു നാൽപതാം ദിവസത്തിലേക്കു കടക്കുന്നു. നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെ കേന്ദ്ര സർക്കാർ ഇന്നലെ വിളിച്ചുചേർത്ത ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പ്രക്ഷോഭം ആരംഭിച്ച ശേഷം കർഷക പ്രതിനിധികളുമായി സർക്കാർ നടത്തിയ ഏഴാം വട്ട ചർച്ചയാണ് ഇന്നലെ സമവായത്തിലെത്താതെ പിരിഞ്ഞത്. അടുത്ത വെള്ളിയാഴ്ച ചർച്ച തുടരുമെന്നാണ് ധാരണ.
ഈ സമരത്തിലേക്ക് ഓരോ കർഷകനും അവനവന്റെ ഹൃദയത്തിൽനിന്നിറങ്ങി വന്നതാണ്. അതുകൊണ്ടുതന്നെ വിവാദ നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടു പോകില്ല എന്നാണ് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കെത്തിയ നാൽപ്പതു കർഷക സംഘടനാ പ്രതിനിധികളും ഒരേ സ്വരത്തിൽ പറഞ്ഞത്. നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ ഭേദഗതികൾ വരുത്താമെന്നും ഉള്ള നിലപാട് സർക്കാർ പ്രതിനിധികൾ ആവർത്തിക്കുകയും ചെയ്തു.
ജനുവരി 26ന് മുൻപായി കാർഷിക നിയമങ്ങൾ പിൻവലിച്ചു പ്രശ്നപരിഹാരം കണ്ടെത്തിയില്ലെങ്കിൽ, ലോകത്തിനു മുന്നിൽ ഇന്ത്യ പ്രൗഢിയും പടക്കോപ്പുകളും പ്രദർശിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡിനു പിന്നാലെ തലസ്ഥാനത്ത് ആയിരക്കണക്കിനു ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തുമെന്നാണ് കർഷകർ ഇന്നലെയും നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഡൽഹി അതിർത്തികളിൽ കർഷക പ്രക്ഷോഭം ആരംഭിച്ച് ഇത്രയും ദിവസം പിന്നിടുന്പോൾ കൊടും ശൈത്യത്തിലും മറ്റു രോഗങ്ങൾക്കും അടിപ്പെട്ട് ഇതുവരെ 60 കർഷകരുടെ ജീവനാണ് നഷ്ടമായത്. ഓരോ പതിനാറു മണിക്കൂറിലും ഒരു കർഷകന്റെ ജീവൻ നഷ്ടപ്പെടുന്നു എന്നാണ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത് പറഞ്ഞത്. ഈ ദുരവസ്ഥയ്ക്ക് ഉത്തരം നൽകേണ്ടത് സർക്കാരാണെന്നും രാകേഷ് ടികായത് കുറ്റപ്പെടുത്തി.
പറഞ്ഞതിൽ പാതി പതിരായി
കർഷകർ ഉന്നയിച്ച നാലു സുപ്രധാന ആവശ്യങ്ങളിൽ 50 ശതമാനത്തിനും അംഗീകാരം നൽകി എന്നാണ് ആറാം വട്ട ചർച്ചയ്ക്കുശേഷം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവകാശപ്പെട്ടത്. എന്നാൽ, കർഷകരുടെ സുപ്രധാന ആവശ്യങ്ങളായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവിലയിൽ നിയമപ്രകാരം ഉറപ്പു നൽകുക എന്നീ ആവശ്യങ്ങളിൽനിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറിയാണ് അവരുടെ 50 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചുകൊടുത്തു എന്നു കൃഷിമന്ത്രി അവകാശപ്പെട്ടത്. വൈദ്യുതി നിരക്ക് സംബന്ധിച്ച വൈദ്യുതി ഭേദഗതി ബിൽ 2020 മാറ്റിവയ്ക്കുക, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് വൈക്കോൽ കത്തിക്കുന്നതിനുള്ള തടവും പിഴയും ശിക്ഷയിൽനിന്നു കർഷകരെ ഒഴിവാക്കുക എന്നീ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ചു എന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ, ഇന്നലെ ഏഴാം വട്ട ചർച്ച ആരംഭിക്കും വരെയോ ഇതുവരെതന്നെയോ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്നു രേഖാമൂലം ഒരുറപ്പും ലഭിച്ചിട്ടില്ലെന്നാണ് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കിയത്.
കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിച്ചു എന്ന ആവർത്തിച്ചുള്ള പ്രഖ്യാപനത്തിലൂടെ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടും കർഷക സംഘടനകൾ പിടിവാശിയിൽ ഉറച്ചു നിൽക്കുന്നു എന്ന സന്ദേശമാണ് കൃഷിമന്ത്രിയും നരേന്ദ്ര മോദി സർക്കാരും പരത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന പതിനായിരക്കണക്കിനു കർഷകരുടെയും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യത്തെ ലക്ഷക്കണക്കിനു കർഷകരുടെയും സുപ്രധാന ആവശ്യം എന്നത് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും താങ്ങുവിലയിൽ നിയമപരമായ ഉറപ്പു ലഭിക്കുകയും ചെയ്യുക എന്നതുതന്നെയാണ്. ഈ സുപ്രധാന കാര്യങ്ങളിൽ ഉറപ്പു ലഭിക്കാതെ സമരത്തിൽനിന്നു പിൻമാറില്ലെന്ന് കർഷകർ സർക്കാരുമായുള്ള എല്ലാ ചർച്ചയിലും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതുമാണ്.
പിടിവാശിയും പോംവഴികളും
ആറാംവട്ട ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തോട് ഈ നിയമങ്ങൾ കൊണ്ടുവന്നു പാസാക്കി എടുത്തതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ടും കഠിനവുമായിരിക്കും പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ എന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വിശദീകരിച്ചത്. എന്നാൽ, ഏഴാംവട്ട ചർച്ചയ്ക്ക് തൊട്ടു മുമ്പായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ഇതിനുള്ള പരിഹാരവും നിർദേശിച്ചിരുന്നു. തത്കാലം ഒരു ഓർഡിനൻസ് പുറത്തിറക്കി സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക. അതിനുശേഷം പാർലമെന്റ് സമ്മേളിക്കുന്പോൾ നിയമം പിൻവലിക്കുക എന്നതായിരുന്നു കർഷക സംഘടനകൾ മുന്നോട്ടുവച്ച പോംവഴി. എന്നാൽ, മറ്റെല്ലാ കാര്യങ്ങളിലും ഓർഡിനൻസുകൾ ശീലമാക്കിയ കേന്ദ്ര സർക്കാർ ഇക്കാര്യം കേട്ടതായി പോലും നടിച്ചില്ല.
മിനിമം താങ്ങുവില സംബന്ധിച്ച ഉറപ്പിൽ 2018ൽ ലോക്സഭയിൽ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ലിനെ മാതൃകയാക്കാമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. 2018ൽ ലോക്സഭയിൽ സ്വാഭിമാന പക്ഷ പാർട്ടി എംപിയായിരുന്ന രാജു ഷെട്ടി അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് കർഷകർ ചൂണ്ടിക്കാട്ടിയത്. ഉൾക്കാന്പ് ചോരാതെ സ്വകാര്യ ബില്ലിൽ ചില ഭേദഗതികൾ വരുത്തി അതൊരു സർക്കാർ ബില്ലായി കേന്ദ്ര സർക്കാരിന് അവതരിപ്പിക്കാവുന്നതേ ഉള്ളൂ.
മിനിമം താങ്ങുവിലയിൽ കുറഞ്ഞ് ഒരാൾക്കും കാർഷിക വിളകൾ വാങ്ങാനാകില്ല എന്ന വ്യവസ്ഥയാണ് പ്രധാനമായും ആ ബില്ലിൽ ഉണ്ടായിരുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നതിലൂടെ സമയനഷ്ടമോ ആശങ്കകളോ ഉണ്ടാകില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കർഷക സമരത്തിൽ പരിഹാരം ഉണ്ടാക്കണം എന്ന് നരേന്ദ്ര മോദി സർക്കാരിന് സത്യസന്ധമായി ആഗ്രഹമുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഓർഡിനൻസ് കൊണ്ടു വരാവുന്നതേയുള്ളൂ എന്നും കർഷകർ വ്യക്തമാക്കി.
കുത്തകകൾ മുട്ടുകുത്തുന്നു
മണ്ണും വിളയും കോർപറേറ്റുകൾ കൊള്ളയടിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ തെരുവിലിറങ്ങിയത്. കേന്ദ്ര സർക്കാരിന്റെ മുതലാളിത്ത ചങ്ങാത്ത പ്രീണനം മാത്രമാണ് മൂന്ന് വിവാദ നിയമങ്ങളുമെന്ന് രാജ്യവ്യാപകമായി വിമർശനം ഉയരുകയും ചെയ്തു. കുത്തക ഭീമന്മാരായ റിലയൻസിനെയും അദാനിയെയും ബഹിഷ്കരിച്ചാണ് സമരത്തിന്റെ പാതി ഘട്ടത്തിൽ കർഷകർ അടവും ചുവടും മാറ്റിയത്. റിലയൻസിന്റെ ജിയോ മൊബൈൽ കണക്ഷനുകൾ ഉപേക്ഷിക്കാനും അംബാനിയുടെയും അദാനിയുടെയും ഷോപ്പിംഗ് മാളുകൾ ബഹിഷ്കരിക്കാനും കർഷകർ വ്യാപകമായി ആഹ്വാനം ചെയ്തു. പഞ്ചാബിൽ ഒരുപടി കടന്ന് പ്രതിഷേധം ജിയോ മൊബൈൽ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിലും ടവറുകൾ തകർക്കുന്നതിലും എത്തി. ഹരിയാനയിലും മൊബൈൽ ടവറുകൾക്ക് നേരേ ആക്രമണമുണ്ടായി. ഇത്തരത്തിൽ 1500ൽ അധികം ടവറുകൾ തകർക്കപ്പെട്ടു എന്നാരോപിച്ച് റിലയൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതുമാത്രമല്ല കോർപറേറ്റ് കാർഷിക രംഗത്തേക്ക് തങ്ങൾ കാലെടുത്തു വയ്ക്കുന്നില്ല എന്ന് റിലയൻസ് ഇന്നലെ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. കർഷകരുടെ രോഷം എവിടെയൊക്കെ ചെന്ന് തറയ്ക്കുന്നുണ്ടെന്ന് ഈ ഒരൊറ്റ പ്രഖ്യാപനത്തിൽനിന്നു തന്നെ വ്യക്തമാണ്.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top