Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിറിയയിൽ സംഭവിക്കുന്നതെന്ത്?
Sunday, November 15, 2020 12:23 AM IST
സ്വാതന്ത്ര്യമാണു മനുഷ്യന്റെ ഏറ്റവും വലിയ അവകാശം. ഇഷ്ടമുള്ള സ്ഥലത്തേക്കു സഞ്ചരിക്കുക, ഇഷ്ടമുള്ളതു ചെയ്യുകയും ഭക്ഷിക്കുകയും പറയുകയും ചെയ്യുക. ഈ സ്വാതന്ത്ര്യമൊക്കെ ഉണ്ടായിട്ടും അതൊരു ഭാരമായി തോന്നുന്ന ഒരാളുണ്ട്. വെറും 48 ദിവസം തുറുങ്കിൽ കിടന്നതിന്റെ ഭാരപ്പെടുത്തുന്ന ഓർമകളെക്കാളുപരി അയാളെ അലട്ടുന്നത് തന്നോടൊപ്പം തടവിൽ കിടന്നവരും ഇപ്പോഴും കിടക്കുന്നവരുമായ മനുഷ്യരുടെ കാര്യമാണ്.
“ഇപ്പോഴും തടവിൽ കിടക്കുന്ന അനേകം സിറിയക്കാരുണ്ട്. അവരുടെ പ്രിയപ്പെട്ടവരോടു ഞാൻ എന്താണു പറയേണ്ടത്? ഞാൻ മാത്രം സ്വതന്ത്രനായത് എന്തുകൊണ്ടാണ്? അവരുടെ മക്കൾ സ്വതന്ത്രരല്ലാത്തതും എന്തുകൊണ്ടാണ്? ’’ തടവിൽനിന്നു വിടുതൽ നേടി രണ്ടു കൊല്ലം കഴിഞ്ഞപ്പോഴാണ് അയാൾക്ക് ഇത്രയെങ്കിലും പറയാനുള്ള മനഃസാന്നിധ്യം ഉണ്ടാകുന്നത്. തടവറയിലെ ഭീകരാനുഭവങ്ങളുടെ നിഴൽ ഇപ്പോഴും അയാളെ ഭയചകിതനാക്കുകയാണ്. തന്നെ കൊല്ലാക്കൊല ചെയ്ത ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരെ അയാൾ കേസ് കൊടുത്തിരിക്കുകയാണിപ്പോൾ.
2018ലാണ് മാർട്ടിൻ ലൗട്ട്വൈൻ എന്ന ജർമൻ ചെറുപ്പക്കാരൻ സന്നദ്ധസേവനത്തിനായി ഇറാക്കിൽ എത്തുന്നത്. അന്ന് 27 വയസാണ് പ്രായം. യുദ്ധം മൂലം തകർന്ന കുർദ് പ്രദേശങ്ങളിൽ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണു ലക്ഷ്യം. ജൂൺ മാസത്തിൽ മാർട്ടിനും ഒരു സഹപ്രവർത്തകനുംകൂടി ഇറാക്കിനോടു ചേർന്നുള്ള സിറിയയിലെ ഖാമിഷ്ലി പട്ടണത്തിലെത്തി. ഇറാക്കിൽ ചെയ്ത സേവനങ്ങൾ സിറിയയിലെ കുർദ് പ്രദേശങ്ങളിലും തുടരണം. ഉദ്യോഗസ്ഥർ യാത്രാരേഖകൾ പരിശോധനക്കായി വാങ്ങി. അടുത്ത നിമിഷം അവർ അറസ്റ്റിലായി. രണ്ടുമാസം നീണ്ടുനിന്ന ഒരു കാളരാത്രിയുടെ തുടക്കമാണതെന്ന് അപ്പോൾ അവർക്ക് ഊഹിക്കാനേ കഴിഞ്ഞില്ല.
രഹസ്യപ്പോലീസുകാർ വളരെ മുന്‍പുതന്നെ ഈ സന്നദ്ധ പ്രവർത്തകരെ നോട്ടമിട്ടിരുന്നു എന്നു വേണം കരുതാൻ. ഈ വിദേശികളെ അവർ ചാരന്മാരായിട്ടാണു കണക്കാക്കിയിരുന്നത്. ആർക്കുവേണ്ടിയും തങ്ങൾ ചാരപ്പണി നടത്തുന്നില്ല എന്നവർ പറഞ്ഞതു പോലീസുകാർ വിശ്വസിച്ചില്ല. അവരുടെ മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങി. സഹായികളുടെ പേരുവിവരങ്ങൾ ആവശ്യപ്പെട്ടു. രാത്രിയിൽ ബന്തവസിൽ സൂക്ഷിക്കുകയും പിറ്റേന്ന് ഡമാസ്കസിലേക്ക് വിമാനമാർഗം കൊണ്ടുപോകുകയും ചെയ്തു.
എല്ലാം ഒരു തെറ്റിദ്ധാരണയാണെന്നും ഉടൻ പുറത്തുകടക്കാമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. അവരെ സിറിയൻ സൈനിക ഇന്റലിജൻസിന്റെ ‘പാലസ്റ്റൈൻ ഡിപ്പാർട്ട്മെന്റ്’ എന്നറിയപ്പെടുന്ന ഒരു കെട്ടിടത്തിലാക്കി (ഡിവിഷൻ 235).
അതിനിഷ്ഠുരമായ മർദനമുറകളാണു ഡിവിഷൻ 235ന്റെ പ്രത്യേകത. അവിടെനിന്നു പുറത്തു വന്നിട്ടുള്ളവരുടെയും മാർട്ടിന്റെയും വിവരണങ്ങൾ തമ്മിൽ ഏറെ പൊരുത്തമുണ്ട്. ഏകാന്തതടവിലാക്കിയ മാർട്ടിന് അയൽമുറികളിൽനിന്നുയരുന്ന ഭേദ്യംചെയ്യലും ദീനവിലാപങ്ങളും കേൾക്കാമായിരുന്നു. കേബിളുകളും പൈപ്പുകളും കൊണ്ടുള്ള മർദനം മണിക്കൂറുകളോളം നീണ്ടുനില്‍ക്കും. സ്റ്റൂളിലിരുത്തി പിന്നോട്ടു ചായിക്കുകയാണു മറ്റൊരു ക്രൂരവിനോദം. നട്ടെല്ലു പൊട്ടുന്നതുപോലെയുള്ള വേദനയാണതിന്. ചോദ്യം ചെയ്യലിനിടയിൽ ശുചീകരണ തൊഴിലാളികൾ വന്നു രക്തം തുടച്ചു മാറ്റും.
“മനുഷ്യനെ മനുഷ്യനായോ വിലയുള്ള എന്തെങ്കിലുമായോ അവർ കാണുന്നില്ല. മനുഷ്യരെ തകർക്കുകയാണ് അവരുടെ ലക്ഷ്യം”- മാർട്ടിൻ പറയുന്നു. അടുത്ത മുറിയിൽ ഒരു അമ്മയെയും അവരുടെ മക്കളെയുമാണു ബന്ധിച്ചിരുന്നത്. ഒരു ദിവസം മക്കളെ അമ്മയിൽനിന്നകറ്റി, അവരെ പോലീസുകാർ മാനഭംഗപ്പെടുത്തുന്നത് മാർട്ടിൻ മനസിലാക്കി. ഇവിടെനിന്ന് ജീവനോടെ പുറത്തുപോകാനാകില്ലെന്ന് മാർട്ടിൻ കണക്കുകൂട്ടി.
മാർട്ടിനെയും ചോദ്യംചെയ്യലിനു വിധേയമാക്കി. മർദനവും അനുഭവിച്ചു. പക്ഷേ അതിന്റെ വിശദാംശങ്ങൾ പറയാൻ മാർട്ടിൻ താത്പര്യപ്പെടുന്നില്ല; തന്റെ കുടുംബാംഗങ്ങളെ ഓർത്ത്. പുറത്തുവന്നു കഴിഞ്ഞ ഉടൻ നടത്തിയ വൈദ്യപരിശോധന ഈ മർദനമൊക്കെ ശരിവയ്ക്കുന്നതാണ്. എന്നാൽ, ആ റിപ്പോർട്ട് പുറത്തുവരരുതെന്നാണു മാർട്ടിന്റെ ആഗ്രഹം.
കുറച്ചുദിവസങ്ങൾക്കുശേഷം മാർട്ടിനെ നിലവറയിലുള്ള ഒരു വൃത്തികെട്ട മുറിയിൽ ഏകാന്തതടവിലാക്കി. നിറയെ പാറ്റകളാണ് അതിൽ. ഭക്ഷണത്തിനും വെള്ളത്തിനുമായി ഒാരോ പാത്രം, മലമൂത്ര വിസർജനത്തിനായി മറ്റൊന്നും. ദിവസേന രണ്ടുതവണ ഭക്ഷണം കിട്ടും. രണ്ടുതവണ ടോയ്ലെറ്റിൽ പാത്രങ്ങളുമായി പോകാനും അനുവദിക്കും. അവിടെവച്ച് രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും കാവൽക്കാരുടെ കണ്ണിൽ പെട്ടതുകൊണ്ട് കാര്യം നടന്നില്ല. “ഇവിടെവച്ച് ജീവിതത്തിന്റെ മേലുള്ള സകല നിയന്ത്രണവും നഷ്ടപ്പെടും. മരിക്കാൻ പോലും സാധ്യമല്ലാത്ത ഒരിടം’’- മാർട്ടിൻ പറയുന്നു. വയറിളക്കവും തലയിൽ കയറിക്കൂടിയ പേനുകളും ഒക്കെകൂടി സമനില തെറ്റിയെന്നു മാർട്ടിനു തോന്നി. തടവറയിൽ കിടന്ന് ഉച്ചത്തിൽ നിലവിളിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.
തടവുകാർ തമ്മിൽ ഒരു ബന്ധവും പാടില്ലെന്നാണു വയ്പ്. ചിലപ്പോൾ ടോയ്ലെറ്റിലേക്കു പോകുന്പോൾ ആളുകൾ മൃദുവായി ചിരിക്കും. മനുഷ്യത്വം തികച്ചും തുടച്ചുമാറ്റാൻ ആ മർദകർക്കു കഴിഞ്ഞിരുന്നില്ല എന്നതിന്റെ അടയാളം. അടുത്ത മുറിയിൽനിന്ന് ഒരിക്കൽ ചോദ്യംചെയ്യലിന്റെ ശബ്ദം മാർട്ടിൻ കേട്ടു. പക്ഷേ അയാൾ തന്നെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. പിറ്റേന്ന് അയാളുടെ മൃതദേഹം ഒരു ചാക്കിലാക്കി കൊണ്ടുപോകുന്നതു കണ്ടു.
ഏതാനും ആഴ്ചകൾക്കകം മാർട്ടിനോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു. ഭക്ഷണം മെച്ചപ്പെട്ടു. മരുന്നു നൽകി. മരിച്ചെന്നു കരുതിയ സുഹൃത്തിനെ കണ്ടു. അനധികൃതമായാണു തങ്ങൾ സിറിയയിൽ പ്രവേശിച്ചതെന്നും ജയിലിൽവച്ചു മാന്യമായ പെരുമാറ്റമാണുണ്ടായതെന്നും മറ്റും ഏറ്റുപറയുന്ന ഒരു പ്രൊപ്പഗാന്ത വീഡിയോയിൽ ‘അഭിനയി’ക്കേണ്ടതായും വന്നു. ജർമനിക്ക് 2012 മുതൽ സിറിയയുമായി നയതന്ത്രബന്ധം ഇല്ല. ചെക്ക് എംബസിയുടെ ഇടപെടൽ വഴി 2018 ഓഗസ്റ്റ് എട്ടിന് മാർട്ടിനും സുഹൃത്തും ജയിൽ മോചിതരായി. രാഷ്ട്രീയമോ സാന്പത്തികമോ ആയ പ്രത്യുപകാരം ചെയ്യേണ്ടിവന്നോ എന്ന കാര്യം അവ്യക്തമാണ്.
രണ്ടു വർഷങ്ങൾക്കുശേഷം തന്റെ ഭീകരാനുഭവങ്ങളിൽനിന്നു കഷ്ടിച്ചു മുക്തനായപ്പോൾ, കഴിഞ്ഞദിവസം മാർട്ടിൻ ആദ്യമായി ജർമൻ ടെലിവിഷനും ഒരു ദിനപത്രത്തിനും ഇന്റർവ്യു നൽകി. തന്റെ പീഡകർക്കെതിരെ മാർട്ടിൻ ജർമനിയിലെ കോബ്ലെൻസ് നഗരത്തിലെ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരിക്കുകയുമാണ്. മർദനത്തിനും മനുഷ്യത്വത്തിനു വിരുദ്ധമായ അതിക്രമത്തിനുമെതിരെയാണു കേസ്. യൂറോപ്യൻ സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് മാർട്ടിനെ ഇക്കാര്യത്തിൽ സഹായിക്കുന്നത്. സിറിയക്കാരായ പീഡിതരുടെ കേസ് നടത്തുന്ന ഈ സംഘടന അന്തർദേശീയ ഇടപെടൽകൊണ്ടേ സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിക്കൂ എന്നു കരുതുന്നു.
തന്റെ ദുരനുഭവങ്ങളുടെ ഓർമകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നതായി മാർട്ടിൻ പറയുന്നു. ആരംഭിച്ച ജോലികളോ പഠന പരിപാടികളോ പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. സന്നദ്ധസംഘടനകളുടെ സുരക്ഷാ ഉപദേശകനായി പ്രവർത്തിക്കാനാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം. അനേകം നിഷ്കളങ്കരെ തടവറയിൽ ഉപേക്ഷിച്ചിട്ട് താൻ രക്ഷപ്പെട്ടതിൽ അദ്ദേഹത്തിനു കുറ്റബോധം തോന്നുന്നുണ്ട്. എത്രയോ തടവുകാർ അതേ തുറുങ്കിൽ ഇപ്പോഴും കിടക്കുന്നു. അവരുടെ ബന്ധുക്കൾക്ക് അവരെക്കുറിച്ച് യാതൊരു അറിവുമില്ല. തികച്ചും മനുഷ്യത്വഹീനമായ ചുറ്റുപാടിൽ ഉറങ്ങാനോ ശ്വസിക്കാനോ സൗകര്യമില്ലാതെ, എലികൾ കടിച്ചു വലിക്കുന്ന മൃതശരീരങ്ങൾക്കൊപ്പം.
ഏകാധിപതികളുടെ അധികാരം നിലനിർത്തുന്നതിനുവേണ്ടി ഇനിയുമെത്ര നിരപരാധികൾ മർദനമേല്ക്കണം, മരിച്ചുവീഴണം! എത്ര നിരപരാധരുടെ കണ്ണീർ വീഴണം!
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Latest News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top