Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തിരശീലയിൽ തെളിയുന്ന ക്രൈസ്തവ വിരുദ്ധത
Monday, September 28, 2020 11:55 PM IST
വർഷം 1983
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം തിയറ്ററിൽ തകർത്തോടുന്ന കാലം. ബേബിശാലിനി എന്ന നാലുവയസുകാരി ഒരു തരംഗമായി മാറിയതും ഈ സിനിമയിലൂടെയായിരുന്നു. ഭരത്ഗോപിയും മോഹൻലാലും പൂർണിമ ജയറാമുമൊക്കെ അഭിനയിച്ചുതകർത്ത ഈ സിനിമയിൽ പക്ഷേ മനസിൽ നിന്നു മായാത്ത ഒരു കഥാപാത്രംകൂടിയുണ്ടായിരുന്നു. തിലകൻ അവതരിപ്പിച്ച ഫാ. ജോസഫ് സെബാസ്റ്റ്യൻ. ചിത്രത്തിൽ ഇടയ്ക്കിടെ മാത്രം വന്നു പോകുന്ന കാരക്ടർ.
ആദ്യത്തെ മകൾ അപകടത്തിൽ മരിച്ച് ഇനിയൊരിക്കലും അമ്മയാകാൻ പറ്റില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ ഒരു സ്ത്രീക്കും ഭർത്താവിനും തന്റെ അനാഥാലയത്തിൽനിന്ന് മിടുക്കിയായ ഒരു പെൺകുട്ടിയെ ദത്തു നൽകുന്ന ഫാ.ജോസഫ് സെബാസ്റ്റ്യൻ. അല്പം ദേഷ്യവും കുറുന്പും അതിലേറെ സ്നേഹവുമൊക്കെയുള്ള ഒരു പുരോഹിത കഥാപാത്രത്തിന്റെ തികച്ചും റിയലിസ്റ്റിക്കായ ആവിഷ്കാരമായിരുന്നു ആ ചിത്രത്തിലേത്. തിലകൻ എന്ന നടനെ മലയാളികൾ അടുത്തറിഞ്ഞ സിനിമകൂടിയായി മാമാട്ടിക്കുട്ടിയമ്മ. മലയാളസിനിമ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ക്രൈസ്തവപുരോഹിത വേഷങ്ങളിൽ ഒന്നായി ഫാ. ജോസഫ് സെബാസ്റ്റ്യൻ.
വർഷം 2013
കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായ റോമൻസ് എന്ന ചിത്രം തിയറ്ററിലെത്തി. പുരോഹിത വേഷം കെട്ടിവരുന്ന രണ്ടു ജയിൽപുള്ളികളാണ് ചിത്രത്തിൽ ഇവർ. ജയിൽചാടി വരുന്ന ഇരുവരും കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു പള്ളിയിൽ പുതുതായി വരുന്ന അച്ചൻമാരായി വേഷം കെട്ടുകയാണ്. പിന്നീടങ്ങോട്ട് അരങ്ങേറുന്നത് യുക്തിക്കു നിരക്കാത്തതും യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്തതുമായ സംഭവങ്ങൾ. പള്ളിയിലെ ചടങ്ങുകളെയും വിശുദ്ധ കുർബാനയെയുമെല്ലാം വളരെ നിസാരമായി കണ്ട് അതിലെല്ലാം വില കുറഞ്ഞ കോമഡികൾ തിരുകിക്കയറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.
ഒറ്റനോട്ടത്തിൽ കോമഡി എന്നു തോന്നുമെങ്കിലും ക്രൈസ്തവ ആരാധന ബിംബങ്ങളെയും പ്രാർഥനകളെയും ഏറെ വികലമായാണു ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകന്മാർ യഥാർഥ പുരോഹിതരല്ലെന്നും അവരുടെ നിലനിൽപിനുവേണ്ടി കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇതെന്നുമെല്ലാം വാദിക്കാമെങ്കിലും ഒരു മതസമൂഹത്തിന്റെ ആരാധനാലയത്തെയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും അത്രയേറെ നിസാരവത്കരിച്ചും തറ കോമഡിയായും ചിത്രീകരിച്ചിരിക്കുകയാണ് റോമൻസിൽ.
മുൻകാല മലയാളസിനിമയിലെയും അടുത്തകാലത്തായി എത്തുന്ന ചിത്രങ്ങളിലെയും ക്രൈസ്തവ പശ്ചാത്തലവും അതിന്റെ വ്യതിയാനങ്ങളും മനസിലാക്കാനാണ് വ്യത്യസ്ത കാലഘട്ടത്തിൽ വന്ന ഈ രണ്ടു സിനിമകളെ ഇവിടെ പരാമർശിച്ചത്. കാലത്തിന്റെ മാറ്റം സിനിമയിലും പ്രകടമാകുക സ്വാഭാവികം. പക്ഷേ മുന്പെങ്ങുമില്ലാത്തവിധം ക്രൈസ്തവ വിരുദ്ധത നമ്മുടെ സിനിമയിൽ പ്രതിഫലിക്കുന്നുണ്ടെന്നു പറഞ്ഞാൽ അവരെ ദോഷൈകദൃക്കുകളെന്ന് പറയാൻ സധിക്കില്ല. അറിഞ്ഞും അറിയാതെയും ഒളിഞ്ഞും തെളിഞ്ഞും ഇതു ദൃശ്യമാകുന്നു.
ഇതു പറയുന്പോൾ എല്ലാ സിനിമകളും അങ്ങനെയാണെന്നും മുൻവിധിയോടെയുള്ള സമീപനമാണിതെന്നും കരുതേണ്ടതില്ല. പുരോഹിതരുടെയും ക്രൈസ്തവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചിത്രങ്ങൾ ഇന്നുമുണ്ടാവുന്നുണ്ട്. പക്ഷേ ആർക്കും എടുത്തുകൊട്ടാവുന്ന ചെണ്ട പോലെ എന്തും കാട്ടിക്കൂട്ടാൻ ക്രൈസ്തവ പശ്ചാത്തലവും കഥാപാത്രങ്ങളും ഉപയോഗിക്കുന്ന രീതി മുന്‍പെങ്ങുമില്ലാത്ത വിധം അധികരിച്ചിരിക്കുകയാണിപ്പോൾ.
സമൂഹത്തിന്റെ പ്രതിഫലനം സിനിമയിൽ?
സിനിമ എന്നതു സമൂഹത്തിന്റെ പ്രതിഫലനമാണെന്നും സമൂഹത്തിൽ നടക്കുന്നതെല്ലാം സിനിമയിൽ കാണുമെന്നും പൊതുവായി പറയാറുണ്ട്. അതു ശരിയുമാണ്. പോസിറ്റീവായ കഥാപാത്രങ്ങളിലൂടെ മാത്രം ഒരു സിനിമയ്ക്കും കലാരൂപത്തിനും ആവിഷ്കാരം സാധ്യമല്ല. ക്രൈസ്തവ പശ്ചാത്തലത്തിൽ വരുന്ന സിനിമകളിലെല്ലാം നല്ലതു മാത്രമേ കാണിക്കാവൂ എന്ന ശഠിക്കുന്നതിൽ അർഥവുമില്ല. പക്ഷേ ഒരു മതവിശ്വാസത്തെയും അവരുടെ പ്രാർഥനകളെയും ആരാധനാ ബിംബങ്ങളെയുമൊക്കെ വികലമായി ചിത്രീകരിക്കാൻ ആരാണ് ഇവർക്കു ലൈസൻസ് കൊടുത്തിരിക്കുന്നത്?
കഥാഗതിയുമായി യാതൊരു ബന്ധവുമില്ലാത്തയിടങ്ങളിൽ പോലും കോമഡിക്കുവേണ്ടി അല്പം ക്രൈസ്തവ വിരുദ്ധത എന്നത് ഒരു ട്രെൻഡാക്കി മാറ്റാനുള്ള ചിലരുടെ ബോധപൂർവമായ ശ്രമങ്ങളോടാണ് വിയോജിപ്പുള്ളത്. മിക്ക സിനിമകളിലെയും കൊടുംവില്ലന്മാരെല്ലാം കഴുത്തിൽ കുരിശു ധരിച്ചിരിക്കുന്നവരായാണ്ചിത്രീകരിക്കുന്നത്. ഗാനരംഗങ്ങളിൽ പോലും കോമഡിയെന്ന വ്യാജേന മതത്തെ അവഹേളിക്കുന്ന രംഗങ്ങൾ കാണാം. മദ്യപാനം, പണത്തോടുള്ള ആർത്തി തുടങ്ങി ദുർഗുണങ്ങളുടെ പര്യായമാണ് ക്രിസ്ത്യാനികൾ എന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും ചില സിനിമകളിൽ കാണാനാവും.
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഇവയെങ്കിൽ ക്രിസ്തുമതത്തിലും പുരോഹിതന്മാരിലുമുള്ള നന്മകളെ ഉയർത്തിക്കാട്ടുന്ന സിനിമകളും ഉണ്ടാകേണ്ടതല്ലേ? എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഇങ്ങനെ ഗുണവും ദോഷവുമൊക്കെ ഒരേസമയം എടുത്തുകാട്ടുന്ന ചിത്രങ്ങളായിരുന്നു ഭൂരിഭാഗവും. കഥാഗതിയുമായി ചേർന്നുപോകുന്ന, റിയലിസ്റ്റിക്കായി പ്രേക്ഷകർക്കു തോന്നുന്ന സിനിമകൾ. മലയാളസിനിമയിൽ പൊതുവേയുണ്ടായ കഥാദാരിദ്ര്യവും നിലവാരത്തകർച്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു പ്രധാന കാരണം. എന്നാൽ, വ്യക്തമായ ലക്ഷ്യത്തോടെ ഇതൊരു നിത്യത്തൊഴിലാക്കിയിരിക്കുന്നവരുമുണ്ട്. അവരുടെ ഗൂഢതന്ത്രങ്ങളെ തിരിച്ചറിയുകയും പ്രതികരിക്കുകയുമാണ് ചെയ്യേണ്ടത്.
കോമാളിവത്കരണം
ക്രിസ്ത്യൻ മതബിംബങ്ങളെയും വാക്കുകളെയും കോമാളിവത്കരിക്കുന്നത് ഇപ്പോഴത്തെ പല സിനിമാക്കാരുടെയും വിനോദമാണ്. ക്രിസ്ത്യൻ മതത്തെക്കുറിച്ചോ ആരാധനാരീതിയെക്കുറിച്ചോ ഒരറിവുമില്ലാത്തവരാണ് ഇത്തരം രംഗങ്ങളുടെ പ്രധാന ശിൽപ്പികൾ എന്നു പറയാം. അതേസമയം കാര്യങ്ങൾ കൃത്യമായി അറിയാമെങ്കിലും ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഇത്തരം രംഗങ്ങൾ തിരുകിക്കയറ്റുന്നവരുമുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനും പിടിച്ചിരുത്താനും എന്തും കാണിക്കാം എന്നാണിവരുടെ ധാരണ.
‘അച്ചായൻസ് ’ എന്ന ചിത്രം തന്നെ ഉദാഹരണം. ധ്യാനകേന്ദ്രത്തിലെ പുരോഹിതനെ വെറും കോമഡി കഥാപാത്രമായി അവതരിപ്പിക്കുന്നു. വിശുദ്ധ കുർബാന നൽകുന്ന പുരോഹിതന്റെ മുന്നിലേക്ക് മദ്യപിച്ച് ബോധമില്ലാതെ എത്തുന്ന നായക കഥാപാത്രങ്ങൾ വൈദികനെ തള്ളിയിടുകയാണ്. ‘അടി കപ്യാരെ കൂട്ടമണി ’ എന്ന സിനിമയിൽ ഹോസ്റ്റൽ വാർഡനായ പുരോഹിതനെ തികഞ്ഞ മണ്ടനായി അവതരിപ്പിച്ചിരിക്കുന്നു. കഞ്ചാവ് വളർത്താൻ വളം കുട്ടികൾക്ക് കൊടുക്കുന്ന, പ്രേതത്തെ ഒഴിപ്പിക്കാൻ ഓജോ ബോർഡും പ്രാർഥനയുമൊക്കെയായി, പുരോഹിത പദവിയെ വികലമാക്കുകയാണ് ഈ ചിത്രം. ‘പ്രതി പൂവൻകോഴി’ എന്ന ചിത്രത്തിലാകട്ടെ തല്ലുകൊടുക്കുന്നതിനുള്ള കോഡ് ഭാഷയായി പറയുന്നത് ക്രൈസ്തവർക്ക് ഏറ്റവും ആരാധ്യമായ ഒരു തിരുകർമത്തെ സൂചിപ്പിച്ചുകൊണ്ടാണ്. പലതവണയുള്ള ഈ പ്രയോഗത്തിലൂടെ ആ വാക്കിനെ ഒരു സംസാരഭാഷയാക്കി മാറ്റാണ് ശ്രമം.
അച്ചായൻ സിനിമകൾ എന്ന പേരിൽ വരുന്ന മിക്ക സിനിമകളിലും ഇത്തരം അവഹേളനങ്ങൾ കാണാം. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വരുന്ന ഈ സിനിമകളിൽ പലതിലും ലാഭക്കൊതിയും ക്രൂരതയും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളാണ്. ഏറ്റവും ഒടുവിൽ ഓൺലൈൻ റിലീസായി എത്തിയ ഫഹദ് ഫാസിൽ നായകനായ സി യു സൂൺ എന്ന ചിത്രത്തിലും ക്രൈസ്തവ വിരുദ്ധതയുടെ നിഴലാട്ടങ്ങൾ കാണാം. ഗോപ്യമായും എന്നാൽ, വ്യക്തമായ ചില സൂചനകൾ നൽകിയുമാണ് ഈ സിനിമയിലെ പാത്രസൃഷ്ടികൾ. വരികൾക്കിടയിലൂടെ വായിച്ചാൽ എന്നു പറയുംപോലെ സൂക്ഷ്മമായി വിലയിരുത്തിയാൽ ക്രൈസ്തവ വിരുദ്ധത വളരെ വ്യക്തമായാണ് ഈ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതു കാണാനാകും.
ക്രൈസ്തവ വിരുദ്ധതയ്ക്കായി കഥയുടെ ക്ലൈമാക്സ് മാറ്റുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് നാളെ.
ബി. തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
Latest News
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top