Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാർഷിക ബില്ലുകൾ കർഷകവിരുദ്ധം
Thursday, September 24, 2020 1:42 AM IST
രാഷ്ട്രീയ പ്രസ്ഥാനങ്ങളും കർഷകരും കേന്ദ്രസർക്കാരിന്റെ പുതിയ മൂന്നു കാർഷികബില്ലുകൾക്കെതിരെ രംഗത്തുവന്നിരിക്കുന്നത് ഒരു കാർഷിക കലാപമായി മാറുകയാണ്. 70 ശതമാനം ജനങ്ങളും കാർഷികവൃത്തികൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു രാജ്യത്ത് യാതൊരു ചർച്ചകളും ആലോചനകളും ഇല്ലാതെ കർഷകവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത് ഏറെ പ്രതിഷേധാർഹമാണ്.
കർഷകരക്ഷയ്ക്കായി കാര്യമായ നീക്കങ്ങളൊന്നും ഒരു ഗവൺമെന്റും നടത്തിയില്ലെങ്കിലും കർഷകവിരുദ്ധത ഇത്ര പരസ്യമായി ഒരിക്കലും ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കർഷകസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ബംഗാൾ തുടങ്ങിയവ കർഷക സമരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.
പഞ്ചാബിലെ ശിരോമണി അകാലിദൾ കേന്ദ്ര മന്ത്രിസഭയിലെ തങ്ങളുടെ പ്രതിനിധിയായ കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രി ഹർസിമ്രത് കൗറിനെ പിൻവലിച്ചതിലൂടെ കേന്ദ്ര ഗവൺമെന്റ് നയം എത്ര പ്രതിഷേധാർഹമെന്നു വ്യക്തമാക്കുന്നു. ബില്ലുകൾ രാജ്യത്തെ കർഷകർക്കു സംരക്ഷണകവചമാണെന്നു പറഞ്ഞ് ന്യായീകരിക്കുന്ന പ്രധാനമന്ത്രി മുന്‍പെന്നപോലെ ഇപ്പോഴും വൻകിട കച്ചവടക്കാർക്കും കോർപറേറ്റുകൾക്കും കോടീശ്വരന്മാർക്കും വളരാൻ അവസരം നൽകുന്നു എന്ന ആക്ഷേപം ശക്തമാണ്.
കർഷക സംരക്ഷണമെന്ന പേരിൽ മുന്പുകൊണ്ടുവന്ന നിയമങ്ങളും നടപടികളും കർഷകദുരിതമായി മാറിയ അനുഭവം വയനാട്ടിലെ കർഷകർ ഉൾപ്പെടെ അനുഭവിച്ചതാണ്. ആദ്യകാലത്തു പ്രതീക്ഷ നൽകുന്ന ഇത്തരം നിയമങ്ങൾ പിന്നീടു കാർഷിക വസ്തുക്കളുടെ വിലത്തകർച്ചയിലേക്കാണ് നയിച്ചിട്ടുള്ളത്. അനുഭവപാഠങ്ങളാണ് കർഷകർ പ്രക്ഷോഭത്തിലേക്കു നീങ്ങുന്നതിനു കാരണം.
പുതിയ ബില്ലുകളിൽ ലക്ഷ്യംവയ്ക്കുന്നത് രണ്ടു കാര്യങ്ങളാണെന്നു ഗവൺമെന്റ് പറയുന്നു. 1. രാജ്യത്തെവിടെയും തങ്ങളുടെ കാർഷികോത്പന്നം വിറ്റഴിക്കാൻ കർഷകനു സാധിക്കും. 2. ഇത്തരമൊരു സ്വതന്ത്രവ്യാപാരം കാർഷികരംഗത്തെ ഇടനിലക്കാരെ ഇല്ലാതാക്കും. ഈ രണ്ടു കാര്യങ്ങൾക്കൊപ്പം 2003-ലെ ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നായ താങ്ങുവില സന്പ്രദായം തുടർന്നും നിലനിൽക്കും.
കാപ്പിയുടെ അനുഭവം
സ്വതന്ത്രവ്യാപാരം കാർഷിക ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കാൻ സാധിക്കുമെന്ന വിലയിരുത്തൽ താത്കാലികം മാത്രമെന്ന് കേരളത്തിലെ കാപ്പി കർഷകർക്കെങ്കിലും അറിയാം. കർഷകർക്കു ന്യായവില നൽകുമെന്നുപറഞ്ഞ് ആരംഭിച്ച സംഭരണത്തിൽനിന്ന് കോഫി ബോർഡ് പിന്നീടു പിന്മാറിയതോടെ കാപ്പിവില കുത്തനെ ഇടിഞ്ഞുവെന്നത് കർഷകരുടെ നടുവൊടിക്കുന്നതിനു തുല്യമാണ്.
ഇന്ത്യൻ കർഷകനെക്കുറിച്ച് ഒരു ശരിയായ ചൊല്ലുണ്ട്. “കർഷകൻ കടത്തിൽ ജനിക്കുന്നു, കടത്തിൽ ജീവിക്കുന്നു, കടത്തിൽ മരിക്കുന്നു.’’ എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? “ജയ് ജവാൻ, ജയ് കിസാൻ’’ എന്ന മുദ്രാവാക്യവുമായി കാർഷിക വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി തുടക്കമിട്ടത് രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരുടെയും രാജ്യത്തെ രക്ഷിക്കുന്ന കർഷകരുടെയും രക്ഷയ്ക്കായിതന്നെയായിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആരംഭിച്ച പഞ്ചവത്സര പദ്ധതിയിലും കാർഷികമേഖലയുടെ വളർച്ചയ്ക്ക് അർഹമായ പരിഗണനകൾ നൽകി.
യന്ത്രവത്കരണത്തിലും മുന്നേറ്റം
പല അന്ധവിശ്വാസങ്ങളുടെയും വിപ്ലവാത്മക ചിന്തകളുടെയും എതിർപ്പുകളും അവഗണിച്ചുകൊണ്ട് കാർഷികമേഖലയ്ക്കു പുതുജീവൻ പകരാൻ യന്ത്രവത്കൃത കൃഷിരീതി ഇന്ത്യയിൽ ആരംഭിക്കാൻ ആ കാലഘട്ടത്തിനു സാധിച്ചു. പരന്പരാഗത കൃഷിരീതി കാര്യമായ ഉത്പാദനം നടത്താതെ വന്നപ്പോൾ കർഷകന് ഏറെ ഫലപ്രദമായിരുന്നു കാർഷികയന്ത്രങ്ങളുടെ കടന്നുവരവ്.
പാടമൊരുക്കാനും വിതയ്ക്കാനും കൊയ്യാനും മെതിക്കാനും പൊടിക്കാനും എന്തിനേറെ ഭക്ഷ്യസാധനങ്ങൾ പാക്കറ്റിലാക്കി സൂക്ഷിക്കാനും നശിക്കാതിരിക്കാൻ തക്കവിധം ശീതീകരിക്കാനുമെല്ലാം യന്ത്രങ്ങളുടെ കടന്നുവരവു സഹായിച്ചു. നല്ല വിത്തിനങ്ങളുടെ ഉത്പാദനവും വളങ്ങളും കീടനാശിനികളും കാർഷികമേഖലയ്ക്ക് ഉണർവു പകർന്നു. വിദേശരാജ്യങ്ങളിൽനിന്ന് അരിയും ഗോതന്പും മൈദയും കൊണ്ടുവന്നിരുന്ന സ്ഥാനത്ത് കയറ്റുമതിചെയ്യാൻ സാധിക്കുന്ന രാജ്യവും കാർഷിക ഉത്പന്നങ്ങളിലൂടെ വിദേശനാണയം സന്പാദിക്കുന്ന രാജ്യവുമായി നമ്മുടെ നാടു മാറിയപ്പോൾ ഇവിടെ കർഷകർക്കു വിലയുണ്ടായി. ഉത്പന്നങ്ങൾക്കു സമൃദ്ധിയുണ്ടായി. ആ സ്ഥിതിയിൽ കാർഷിക മേഖല ശാന്തമായി.
ചൂഷണം കൂടിയതോടെ പ്രക്ഷോഭം
എന്നാൽ, ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ആവശ്യമില്ലാത്ത അവസ്ഥയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ചപ്പോൾ ഈ മേഖലയിൽ മുതലെടുപ്പു തുടങ്ങിയിരുന്നു. വൻകിട കന്പനികൾ കാർഷികമേഖലയെ സഹായിക്കാൻ കടന്നുവന്നു. ഇടനിലക്കാരായിനിന്ന് അവർ കർഷകരെ ചൂഷണംചെയ്തു. കാർഷിക വസ്തുക്കളുടെ വിലയിടിവിനു കാരണമായ പൂഴ്ത്തിവയ്പുവഴി ജനങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ ലഭിക്കാതെ വരുകയും പല കാർഷികവസ്തുക്കളും വീണ്ടും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുകയുംചെയ്തു. രാഷ്ട്രീയ മുതലെടുപ്പുവഴി സർക്കാരുകളെത്തന്നെ കാർഷികവസ്തുക്കളുടെ ലഭ്യതക്കുറവ് ആരോപിച്ച് അട്ടിമറിച്ച സംഭവം ഉള്ളി രാഷ്ട്രീയത്തിലൂടെ നാം കണ്ടതാണ്.
കർഷകരെ പിഴിയുന്ന ഒരു രാജ്യമായി ഭാരതം മാറിത്തുടങ്ങിയതോടെ ഇവിടെ കർഷക പ്രക്ഷോഭങ്ങളും ആരംഭിച്ചു. രാജ്യതലസ്ഥാനം കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായത് കർഷക ബന്ധിയായിട്ടായിരുന്നു. ആ നിലയിലേക്ക് രാജ്യത്തെ കർഷകരെ വീണ്ടും അയയ്ക്കുകയാണ് സർക്കാരിന്റെ പുതിയ കാർഷിക ബില്ലുകൾ. താത്കാലിക രാഷ്ട്രീയ താത്പര്യങ്ങൾക്കായി ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും ബില്ലിനെ അനുകൂലിക്കുന്പോൾ ദൂരവ്യാപക ഫലങ്ങളാവും ഉണ്ടാവുക എന്ന മുന്നറിയിപ്പാണ് നൽകാൻ കഴിയുന്നത്.
ഉത്തേജക പാക്കേജ്
കോവിഡ് പടർന്നുപിടിക്കുന്നതു തടയാൻ ലോക്ക്ഡൗൺ കാലത്ത് കേന്ദ്രസർക്കാർ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. അതിന്റെ മറവിലാണ് കാർഷിക ബില്ലുകൾ കൊണ്ടുവന്നിരിക്കുന്നത്. കേരളംപോലുള്ള ചെറുകിട സംസ്ഥാനങ്ങളെ ഈ ബില്ലുകൾ ദോഷകരമായി ബാധിക്കും. ഉദാഹരണത്തിന് ജനിതക മാറ്റം വരുത്തിയ കാർഷിക വിളകൾ കേരളത്തിൽ കൃഷിചെയ്യാൻ സമ്മതിക്കാതിരിക്കുന്പോൾ കരാർകൃഷി വഴി കന്പനികൾക്ക് അത്തരം വിളകൾ കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കും. ഈ ബില്ലുകൾ വൻകിട കോർപറേറ്റുകൾക്കും ഊഹക്കച്ചവടക്കാർക്കും വൻ നേട്ടങ്ങൾക്കു വഴിതെളിക്കും.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top