കാർഷിക ബില്ലുകൾ കർഷകവിരുദ്ധം
Thursday, September 24, 2020 1:42 AM IST
രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും കർഷകരും കേന്ദ്രസർക്കാരിന്‍റെ പുതിയ മൂന്നു കാർഷികബില്ലുകൾക്കെതിരെ രംഗത്തുവന്നിരിക്കുന്നത് ഒരു കാർഷിക കലാപമായി മാറുകയാണ്. 70 ശതമാനം ജനങ്ങളും കാർഷികവൃത്തികൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു രാജ്യത്ത് യാതൊരു ചർച്ചകളും ആലോചനകളും ഇല്ലാതെ കർഷകവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത് ഏറെ പ്രതിഷേധാർഹമാണ്.

കർഷകരക്ഷയ്ക്കായി കാര്യമായ നീക്കങ്ങളൊന്നും ഒരു ഗവൺമെന്‍റും നടത്തിയില്ലെങ്കിലും കർഷകവിരുദ്ധത ഇത്ര പരസ്യമായി ഒരിക്കലും ഒരു സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കർഷകസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ബംഗാൾ തുടങ്ങിയവ കർഷക സമരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.

പഞ്ചാബിലെ ശിരോമണി അകാലിദൾ കേന്ദ്ര മന്ത്രിസഭയിലെ തങ്ങളുടെ പ്രതിനിധിയായ കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രി ഹർസിമ്രത് കൗറിനെ പിൻവലിച്ചതിലൂടെ കേന്ദ്ര ഗവൺമെന്‍റ് നയം എത്ര പ്രതിഷേധാർഹമെന്നു വ്യക്തമാക്കുന്നു. ബില്ലുകൾ രാജ്യത്തെ കർഷകർക്കു സംരക്ഷണകവചമാണെന്നു പറഞ്ഞ് ന്യായീകരിക്കുന്ന പ്രധാനമന്ത്രി മുന്പെന്നപോലെ ഇപ്പോഴും വൻകിട കച്ചവടക്കാർക്കും കോർപറേറ്റുകൾക്കും കോടീശ്വരന്മാർക്കും വളരാൻ അവസരം നൽകുന്നു എന്ന ആക്ഷേപം ശക്തമാണ്.

കർഷക സംരക്ഷണമെന്ന പേരിൽ മുന്പുകൊണ്ടുവന്ന നിയമങ്ങളും നടപടികളും കർഷകദുരിതമായി മാറിയ അനുഭവം വയനാട്ടിലെ കർഷകർ ഉൾപ്പെടെ അനുഭവിച്ചതാണ്. ആദ്യകാലത്തു പ്രതീക്ഷ നൽകുന്ന ഇത്തരം നിയമങ്ങൾ പിന്നീടു കാർഷിക വസ്തുക്കളുടെ വിലത്തകർച്ചയിലേക്കാണ് നയിച്ചിട്ടുള്ളത്. അനുഭവപാഠങ്ങളാണ് കർഷകർ പ്രക്ഷോഭത്തിലേക്കു നീങ്ങുന്നതിനു കാരണം.

പുതിയ ബില്ലുകളിൽ ലക്ഷ്യംവയ്ക്കുന്നത് രണ്ടു കാര്യങ്ങളാണെന്നു ഗവൺമെന്‍റ് പറയുന്നു. 1. രാജ്യത്തെവിടെയും തങ്ങളുടെ കാർഷികോത്പന്നം വിറ്റഴിക്കാൻ കർഷകനു സാധിക്കും. 2. ഇത്തരമൊരു സ്വതന്ത്രവ്യാപാരം കാർഷികരംഗത്തെ ഇടനിലക്കാരെ ഇല്ലാതാക്കും. ഈ രണ്ടു കാര്യങ്ങൾക്കൊപ്പം 2003-ലെ ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നായ താങ്ങുവില സന്പ്രദായം തുടർന്നും നിലനിൽക്കും.

കാപ്പിയുടെ അനുഭവം

സ്വതന്ത്രവ്യാപാരം കാർഷിക ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കാൻ സാധിക്കുമെന്ന വിലയിരുത്തൽ താത്കാലികം മാത്രമെന്ന് കേരളത്തിലെ കാപ്പി കർഷകർക്കെങ്കിലും അറിയാം. കർഷകർക്കു ന്യായവില നൽകുമെന്നുപറഞ്ഞ് ആരംഭിച്ച സംഭരണത്തിൽനിന്ന് കോഫി ബോർഡ് പിന്നീടു പിന്മാറിയതോടെ കാപ്പിവില കുത്തനെ ഇടിഞ്ഞുവെന്നത് കർഷകരുടെ നടുവൊടിക്കുന്നതിനു തുല്യമാണ്.

ഇന്ത്യൻ കർഷകനെക്കുറിച്ച് ഒരു ശരിയായ ചൊല്ലുണ്ട്. “കർഷകൻ കടത്തിൽ ജനിക്കുന്നു, കടത്തിൽ ജീവിക്കുന്നു, കടത്തിൽ മരിക്കുന്നു.’’ എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? “ജയ് ജവാൻ, ജയ് കിസാൻ’’ എന്ന മുദ്രാവാക്യവുമായി കാർഷിക വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി തുടക്കമിട്ടത് രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരുടെയും രാജ്യത്തെ രക്ഷിക്കുന്ന കർഷകരുടെയും രക്ഷയ്ക്കായിതന്നെയായിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആരംഭിച്ച പഞ്ചവത്സര പദ്ധതിയിലും കാർഷികമേഖലയുടെ വളർച്ചയ്ക്ക് അർഹമായ പരിഗണനകൾ നൽകി.

യന്ത്രവത്കരണത്തിലും മുന്നേറ്റം


പല അന്ധവിശ്വാസങ്ങളുടെയും വിപ്ലവാത്മക ചിന്തകളുടെയും എതിർപ്പുകളും അവഗണിച്ചുകൊണ്ട് കാർഷികമേഖലയ്ക്കു പുതുജീവൻ പകരാൻ യന്ത്രവത്കൃത കൃഷിരീതി ഇന്ത്യയിൽ ആരംഭിക്കാൻ ആ കാലഘട്ടത്തിനു സാധിച്ചു. പരന്പരാഗത കൃഷിരീതി കാര്യമായ ഉത്പാദനം നടത്താതെ വന്നപ്പോൾ കർഷകന് ഏറെ ഫലപ്രദമായിരുന്നു കാർഷികയന്ത്രങ്ങളുടെ കടന്നുവരവ്.

പാടമൊരുക്കാനും വിതയ്ക്കാനും കൊയ്യാനും മെതിക്കാനും പൊടിക്കാനും എന്തിനേറെ ഭക്ഷ്യസാധനങ്ങൾ പാക്കറ്റിലാക്കി സൂക്ഷിക്കാനും നശിക്കാതിരിക്കാൻ തക്കവിധം ശീതീകരിക്കാനുമെല്ലാം യന്ത്രങ്ങളുടെ കടന്നുവരവു സഹായിച്ചു. നല്ല വിത്തിനങ്ങളുടെ ഉത്പാദനവും വളങ്ങളും കീടനാശിനികളും കാർഷികമേഖലയ്ക്ക് ഉണർവു പകർന്നു. വിദേശരാജ്യങ്ങളിൽനിന്ന് അരിയും ഗോതന്പും മൈദയും കൊണ്ടുവന്നിരുന്ന സ്ഥാനത്ത് കയറ്റുമതിചെയ്യാൻ സാധിക്കുന്ന രാജ്യവും കാർഷിക ഉത്പന്നങ്ങളിലൂടെ വിദേശനാണയം സന്പാദിക്കുന്ന രാജ്യവുമായി നമ്മുടെ നാടു മാറിയപ്പോൾ ഇവിടെ കർഷകർക്കു വിലയുണ്ടായി. ഉത്പന്നങ്ങൾക്കു സമൃദ്ധിയുണ്ടായി. ആ സ്ഥിതിയിൽ കാർഷിക മേഖല ശാന്തമായി.

ചൂഷണം കൂടിയതോടെ പ്രക്ഷോഭം

എന്നാൽ, ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ആവശ്യമില്ലാത്ത അവസ്ഥയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ചപ്പോൾ ഈ മേഖലയിൽ മുതലെടുപ്പു തുടങ്ങിയിരുന്നു. വൻകിട കന്പനികൾ കാർഷികമേഖലയെ സഹായിക്കാൻ കടന്നുവന്നു. ഇടനിലക്കാരായിനിന്ന് അവർ കർഷകരെ ചൂഷണംചെയ്തു. കാർഷിക വസ്തുക്കളുടെ വിലയിടിവിനു കാരണമായ പൂഴ്ത്തിവയ്പുവഴി ജനങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ ലഭിക്കാതെ വരുകയും പല കാർഷികവസ്തുക്കളും വീണ്ടും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുകയുംചെയ്തു. രാഷ്‌ട്രീയ മുതലെടുപ്പുവഴി സർക്കാരുകളെത്തന്നെ കാർഷികവസ്തുക്കളുടെ ലഭ്യതക്കുറവ് ആരോപിച്ച് അട്ടിമറിച്ച സംഭവം ഉള്ളി രാഷ്‌ട്രീയത്തിലൂടെ നാം കണ്ടതാണ്.

കർഷകരെ പിഴിയുന്ന ഒരു രാജ്യമായി ഭാരതം മാറിത്തുടങ്ങിയതോടെ ഇവിടെ കർഷക പ്രക്ഷോഭങ്ങളും ആരംഭിച്ചു. രാജ്യതലസ്ഥാനം കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായത് കർഷക ബന്ധിയായിട്ടായിരുന്നു. ആ നിലയിലേക്ക് രാജ്യത്തെ കർഷകരെ വീണ്ടും അയയ്ക്കുകയാണ് സർക്കാരിന്‍റെ പുതിയ കാർഷിക ബില്ലുകൾ. താത്കാലിക രാഷ്‌ട്രീയ താത്പര്യങ്ങൾക്കായി ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും ബില്ലിനെ അനുകൂലിക്കുന്പോൾ ദൂരവ്യാപക ഫലങ്ങളാവും ഉണ്ടാവുക എന്ന മുന്നറിയിപ്പാണ് നൽകാൻ കഴിയുന്നത്.

ഉത്തേജക പാക്കേജ്

കോവിഡ് പടർന്നുപിടിക്കുന്നതു തടയാൻ ലോക്ക്ഡൗൺ കാലത്ത് കേന്ദ്രസർക്കാർ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. അതിന്‍റെ മറവിലാണ് കാർഷിക ബില്ലുകൾ കൊണ്ടുവന്നിരിക്കുന്നത്. കേരളംപോലുള്ള ചെറുകിട സംസ്ഥാനങ്ങളെ ഈ ബില്ലുകൾ ദോഷകരമായി ബാധിക്കും. ഉദാഹരണത്തിന് ജനിതക മാറ്റം വരുത്തിയ കാർഷിക വിളകൾ കേരളത്തിൽ കൃഷിചെയ്യാൻ സമ്മതിക്കാതിരിക്കുന്പോൾ കരാർകൃഷി വഴി കന്പനികൾക്ക് അത്തരം വിളകൾ കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കും. ഈ ബില്ലുകൾ വൻകിട കോർപറേറ്റുകൾക്കും ഊഹക്കച്ചവടക്കാർക്കും വൻ നേട്ടങ്ങൾക്കു വഴിതെളിക്കും.


ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.