Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തൊഴിൽനിയമങ്ങളും പ്രതിസന്ധിയിൽ
Thursday, September 24, 2020 1:35 AM IST
രാജ്യത്തെ മുഴുവൻ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ നിയമങ്ങൾ വേണ്ടത്ര കൂടിയാലോചന നടത്താതെയും പാർലമെന്ററി ഉപസമിതികൾക്ക് വിശദമായ പഠനത്തിനായി കൊടുക്കാതെയും മിന്നൽവേഗത്തിലാണു പാസാക്കി വരുന്നത്. കഴിഞ്ഞ ദിവസം കാർഷിക പരിഷ്കരണ ബില്ലുകൾ പാസാക്കിയപ്പോൾ പ്രതിപക്ഷത്തിന്റെയോ കർഷകസംഘടനകളുടെയോ അഭിപ്രായങ്ങൾക്ക് പുല്ലുവില പോലും നൽകിയില്ല. അതേ മാതൃകയിലാണ് രാജ്യത്തെ തൊഴിൽ നിയമങ്ങളും അടിമുടി മാറ്റുന്നത്.
തൊഴിൽ കൺകറന്റ് ലിസ്റ്റിലാണുള്ളത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ നിയമങ്ങൾ നിർമിക്കാം. എന്നാൽ കേന്ദ്രനിയമത്തെ അതിലംഘിച്ചുള്ള സംസ്ഥാന നിയമങ്ങൾക്ക് നിലനിൽക്കാനാകില്ല. ഒന്നാം മോദി സർക്കാരിന്റെ കാലത്തുതന്നെ രാജ്യത്തുള്ള 44 തൊഴിൽ നിയമങ്ങൾ നാലു കോഡുകളായി ഏകോപിപ്പിച്ച് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
രണ്ടാം മോദി സർക്കാർ അധികാരമേറ്റെടുത്തപ്പോൾ മുതൽ തൊഴിൽ നിയമ നവീകരണവുമായി മുന്നോട്ടുപോയി. വേജ് കോഡ് ബിൽ 2019 ജൂലൈ 23 നു ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. ലേബർ സ്റ്റാന്ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷാംഗങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായത്തിനു പുല്ലുവിലയാണ് സർക്കാർ നൽകിയത്. അംഗങ്ങൾക്ക് പഠിക്കാൻ ആവശ്യമായ സമയം ലഭിച്ചില്ല. പാർലമെന്റിൽ കാര്യമായ ചർച്ചയ്ക്ക് അവസരം ലഭിച്ചില്ല. ഏകപക്ഷീയമായി ജൂലൈ 30നു ലോക്സഭയും ഓഗസ്റ്റ് രണ്ടിനു രാജ്യസഭയും പാസാക്കി. ഓഗസ്റ്റ് എട്ടിനു നിലവിൽവന്നു. തൊഴിലാളി താത്പര്യങ്ങൾക്ക് വിരുദ്ധമായ നിരവധി കാര്യങ്ങൾ ആ നിയമത്തിൽ ഉണ്ട്. എന്നാൽ ചട്ടങ്ങൾ രൂപപ്പെടുത്തുന്ന കാര്യത്തിൽ മെല്ലെപ്പോക്കാണു കണ്ടത്.
വേജ് കോഡ് ബിൽ അവതരിപ്പിച്ച ദിവസം തന്നെയാണ് ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷനെ സംബന്ധിച്ച ബില്ലും പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, പ്രതിപക്ഷത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും പൗരസമൂഹത്തിന്റെയും സമ്മർദ ഫലമായി ഈ ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പഠനത്തിനും അഭിപ്രായങ്ങൾക്കും വിട്ടു. തുടർന്ന് അവതരിപ്പിക്കപ്പെട്ട വ്യവസായ ബന്ധ ബില്ലും സാമൂഹിക സുരക്ഷാ ബില്ലും പാർലമെന്ററി ഉപസമിതിക്ക് വിട്ടു. ഈ ബില്ലുകളെ സംബന്ധിച്ച് പാർലമെന്ററി ഉപസമിതി വിശദമായ പഠനങ്ങൾ നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഇവ പാർലമെന്റിൽ സമർപ്പിക്കാൻ സജ്ജമായിരിക്കുന്ന വേളയിലാണ് പുതിയ തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2019ൽ അവതരിപ്പിക്കപ്പെട്ട് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിൽ ഇരിക്കുന്ന ഈ മൂന്നു ബില്ലുകളും ഏകപക്ഷീയമായി പിൻവലിച്ച് പുതിയ മൂന്നു ബില്ലുകൾ ലോക്സഭയിൽ സെപ്റ്റംബർ 19ന് അവതരിപ്പിക്കപ്പെട്ടു. കുറച്ചു മാസക്കാലം ലേബർ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിചിന്തനങ്ങൾ വൃഥാവിലായി.
2019ൽ അവതരിപ്പിക്കപ്പെട്ട മൂന്നു ബില്ലുകളെ സംബന്ധിച്ചുതന്നെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിലവിലുള്ള നിയമങ്ങളെക്കാൾ പ്രതിലോമകരമാണ് എന്നതാണ് ഇവയെ സംബന്ധിച്ച ആക്ഷേപം. എന്നാൽ, ഇവയെ മാറ്റുന്നതിനായി ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബില്ലുകൾ പഴയതിനേക്കാൾ അപകടകരമാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കാണാൻ കഴിയും.
ഇത്തവണത്തെ ബില്ലിൽ കൂടുതൽ അധികാരങ്ങൾ സർക്കാരിനു നൽകപ്പെട്ടിട്ടുണ്ടെന്നു കാണാം. ചട്ടങ്ങൾ രൂപപ്പെടുത്താൻ വളരെ വിശാലമായ ഇടവുമുണ്ട്. വ്യവസായ ഉടമകൾക്കു കൂടുതൽ അധികാരങ്ങളും ആനുകൂല്യങ്ങളും 2020ലെ ബില്ലിൽ നൽകിയിരിക്കുന്നു. നിലവിൽ ഫാക്ടറി നിയമത്തിന്റെ പരിധി 10 ജീവനക്കാരാണ്. ഓഫീസുകളും മറ്റുമാണെങ്കിൽ 20 ആകും. പുതിയ ബില്ലിൽ അത് ഇരുപതും നാൽപ്പതുമായി വർധിപ്പിച്ചിരിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്ന ഒന്നാണിത്.
രാജ്യത്തെ വലിയ വിഭാഗം വ്യവസായ ഉടമകൾക്ക് തൊഴിലാളികൾക്ക് നിയമാനുസൃതം നൽകേണ്ട പരിരക്ഷകളിൽനിന്ന് ഒഴിഞ്ഞുമാറാനും ലാഭം വർധിപ്പിക്കാനും കഴിയും. പിഎഫ്, ഇഎസ്ഐ, പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നാൽപ്പതിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നിഷേധിക്കപ്പെടും. എല്ലാ തൊഴിലാളികൾക്കും പിഎഫ് പോലെയുള്ള സാമൂഹിക സുരക്ഷ ഏർപ്പെടുത്തണമെന്ന് ഐഎൽഒ നിർദേശം ഉള്ളപ്പോഴാണു പിന്നാക്കംപോകൽ.
ഇപ്പോൾ ഇന്ത്യയിലെ 94 ശതമാനം തൊഴിലാളികളും അസംഘടിതരാണ്. സംഘടനയില്ലാത്തവർ മാത്രമല്ല അസംഘടിത തൊഴിലാളികൾ. നിയമപരിരക്ഷ, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയില്ലാത്തവരാണവർ. അസംഘടിത തൊഴിലാളികളുടെ എണ്ണം വലിയതോതിൽ വർധിക്കാൻ പുതിയ നിയമം വഴിവയ്ക്കും. നിതാന്തമായി ഇന്ത്യയിൽ തുടരുന്ന ദാരിദ്ര്യത്തിന്റെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം പേരും അസംഘടിത തൊഴിലാളികളാണെന്നതാണ്. ഈ നിയമം രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയും ചെയ്യും.
ലോകമെങ്ങുമുള്ള രാഷ്ട്രങ്ങളിലെ തൊഴിൽ നിയമങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) ആണ്. ഐഎൽഒയുടെ സമ്മേളനങ്ങൾ അംഗീകരിക്കുന്ന കൺവൻഷനുകൾക്കനുസൃതമായി അതതു രാജ്യങ്ങളിൽ നിയമങ്ങൾ രൂപപ്പെടുത്തേണ്ടത് അംഗരാജ്യങ്ങളുടെ ചുമതലയാണ്. ഇന്ത്യ സ്ഥാപക അംഗമാണ്. ഐഎൽഒയുടെ കൺവൻഷനുകൾക്ക് കടകവിരുദ്ധമായ നിലപാടാണു മിക്കവാറും കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു കാണാം. ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ യോഗം വിളിച്ചിട്ട് വർഷങ്ങളായി. ഭരണകക്ഷിയുടെ ട്രേഡ് യൂണിയന്റെ വിയോജിപ്പുകളെ പോലും നിഷ്കരുണമാണ് തള്ളിക്കളയുന്നത്. കാർഷിക -തൊഴിൽ മേഖലകളിൽ നടത്തുന്ന ഇത്തരം പരിഷ്കാരങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശിഥലീകരണത്തിനു വഴിവയ്ക്കും.
ജോയി ഗോതുരുത്ത്
(വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ (വിഫ്) ദേശീയ പ്രസിഡന്റാണ് ലേഖകൻ )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top